വീണ്ടും ഒരു ക്രിസ്തുമസ്സ് രാവിൽ ...
ക്രിസ്തുമസ്സ് ദൈവപുത്രൻ പിറന്ന ദിനം പാപങ്ങളിൽ നിന്നും മോചിപ്പിച്ച് മനുഷ്യനെ രക്ഷിക്കാൻ ദൈവം ബലികൊടുത്ത സ്വന്തം പുത്രൻ .
മാനവരാശിയുടെ രക്ഷക്കായി സ്വയം ബലിയർപ്പിക്കപ്പെട്ട കുഞ്ഞാട്.
വീണ്ടും ഒരു ക്രിസ്തുമസ്സ് കൂടി ഇതാ പടിവാതിൽക്കൽ എത്തിനിൽക്കുന്നു .
വെറും നോയിമ്പ് വീടുന്ന ആഘോഷതലങ്ങൾക്കപ്പുറം ഒരു പാട് അർഥങ്ങൾ നാം ക്രിസ്തുമസ്സിനു നൽകേണ്ടതായിട്ടുണ്ട് .
രാജാധിരാജന്റെ പിറപ്പിന് കാണിക്കയുമായി ദൈവം രാജാക്കൻമാരെത്തന്നെയാണ് അയച്ചത് .
പ്രപഞ്ചം മുഴുവനും ആ പിറവിക്ക് കൂട്ടുനിന്നപ്പോൾ ഹെറോദോസ് മാത്രം അതറിയാതെ പോയത് ദൈവീക മഹത്വത്തെയും ശക്തിയേയും കാണിച്ചു തരുന്നു .
ദൈവപുത്രൻ ജനിക്കണം അത് പ്രകൃതിയുടെ ആവശ്യമാണ് പുൽത്തൊട്ടിയിൽ പിറന്ന ആ ലാളിത്യത്തിനുമേൽ രാജാക്കൻ മാരുടെ കാണിക്കകൾ രാജകീയ പ്രശോഭ പകർന്നു തരുന്നു .
കാലിത്തൊഴുത്തിൽ ആണെങ്കിലും രാജാക്കൻമാരുടെ രാജാവിന് അർഹതപ്പെട്ട സ്വാഗതമോതൽ .
ആഘോഷങ്ങളുടെ രാവാണത് .
ലോകം മുഴുവൻ സന്തോഷം പങ്കിടുന്ന ഈ ക്രിസ്തുമസ്സിനോട് ചേർന്ന് ഓരോരുത്തരുടെ ഉള്ളിലും ആ സന്തോഷം പൊട്ടിവിടരുന്നതോടോപ്പം ഒരു പുതിയ മനുഷ്യൻ എന്നതിലേക്കുള്ള കാൽവെപ്പുകൂടി നടന്നുകൊള്ളട്ടെ .
പിൻതിരിഞ്ഞു നോക്കാതെ ഉള്ളിന്റെ ഉള്ളിൽ ഒരു സ്വയം ജനനം പിറവികൊള്ളട്ടെ അതു വരെയുള്ള നാം ആരെങ്കിലും ആകട്ടെ ഈ ക്രിസ്തുമസ്സ് രാവു മുതൽ ഞാൻ മറ്റൊരുവനാകട്ടെ .
സ്വയം തിരുത്തലുകൾ ഇല്ലെങ്കിൽ ഈ ആഘോഷങ്ങൾക്ക് എന്ത് പകിട്ടാണ് ഉള്ളത് അല്ലെങ്കിൽ എന്ത് പ്രസക്തിയാണ് നൽകാനാകുക ?
രാജാക്കൻമാരുടെ രാജാവിന്റെ പിറവിക്ക് അർഹമായ അംഗീകാരമല്ലാതായി അത് മാറുന്നു .
പാതിരാകുറുബാന കഴിഞ്ഞ് വന്ന് തലേന്ന് രാത്രി തന്നെ വെച്ചിട്ടുള്ള ബീഫ് ഉലർത്തിയതും , താറാവ് റോസ്റ്റും , വട്ടെപ്പവും കൂട്ടിയുള്ള നോമ്പിറക്കലിനെക്കുറിച്ചുള്ള ഓർമ്മകൾ ഗ്രാമത്തിന്റെ നൈസർഗ്ഗീഗതയിൽ ഞാൻ ആഘോഷിച്ചിരുന്ന എന്റെ ബാല്യങ്ങളിലെ നിറമുള്ള ക്രിസ്തുമസ്സ് രാവുകൾ ആണ് .
കാലത്തിന്റെ തേരോട്ടത്തിൽ നഗര ജീവിതത്തിന്റെ തീച്ചൂളകൾക്കിടയിൽ ആ ക്രിസ്തുമസ്സ് രാവുകളുടെ നിറങ്ങൾ കൈമോശം വന്നിരിക്കുന്നു .
എങ്ങോട്ടെന്നറിയാതെ നമ്മൾ ഓടുന്നു മുന്നോട്ടേക്ക് മാത്രമുള്ള ആ നോട്ടത്തിൽ നമ്മൾ കാണാതെ പോകുന്നത് ഇത്പോലെയുള്ള ക്രിസ്തുമസ്സ് രാവുകളുടെ സ്നേഹസ്പർശങ്ങൾ ആണ് .
വട്ടെപ്പവും , ബീഫും സ്വപ്നം കണ്ടു പാതിരാ കുർബ്ബാനക്ക് പള്ളിയിൽ പോയി ഇരുന്ന് ഉറങ്ങിപ്പോയതും ഇന്നും മനസ്സിനുള്ളിലെ ഒരു നിറം വറ്റാത്ത ഓർമ്മ. ക്രിസ്സ്മസ്സ് കാലം വന്നാൽ പിന്നെ കാരളുകൾ തന്നെ ഇന്നത്തെപ്പോലെ വെറും ഇൻസ്റ്റന്റ് കാരലുകൾ അല്ലായിരുന്നു അന്നുണ്ടായിരുന്നത് .
ഒരു ഗ്രാമം മുഴുവനും ഒന്നുചേരുന്ന ആഘോഷമായ കാരളുകൾ
''യഹൂദിയായിലെ .., ഒരു ഗ്രാമത്തിൽ .., ഒരു ധനുമാസത്തിൻ.." എന്നുള്ള ഗാനങ്ങൾ എത്രയോ പുളകം കൊള്ളിച്ചിരിക്കുന്നു . ബാല്യത്തിലെ ക്രിസ്സ്തുമസ്സ് സന്തോഷങ്ങളിലേക്ക് ഇനി തിരിഞ്ഞു നടക്കുവാൻ ആവില്ലെന്നറിയാം .
കാലത്തിന്റെ തേരോട്ടത്തിൽ കാലം നമുക്ക് സമ്മാനിക്കുന്ന നഷ്ടവസന്തങ്ങൾ ..!
ചിലത് നേടുമ്പോൾ മറ്റു ചിലത് നഷ്ടപ്പെടുന്നു .
ഡിസംബറിലെ നനുത്ത കുളിരുപോലും കുറഞ്ഞു വന്നു കൊണ്ടിരിക്കുന്നു .
പ്രകൃതി പോലും കാലത്തിനൊപ്പം ഒടുകയാണോ ? അതോ മനുഷ്യന്റെ വികൃതിയിൽ പ്രകൃതിക്കും താളം തെറ്റുന്നതോ ?
ചുവന്ന കുപ്പായവും കൂർത്ത തൊപ്പിയും അണിഞ്ഞ് മാനുകൾ വലിക്കുന്ന വണ്ടിയിൽ സാമ്മാനങ്ങളുമായി ആകാശത്തു നിന്നും വരുന്ന സാന്റാക്ലോസ് സത്യമോ .., മിഥ്യയോ ആകട്ടെ .
മനസ്സിലുറഞ്ഞു പോയ ആ ക്രിസ്തുമസ്സ് സന്തോഷം സമ്മാനങ്ങളുമായി എല്ലാവരിലും എത്തിച്ചേരട്ടെ .
ഈ ക്രിസ്തുമസ്സും പുതുവർഷവും എല്ലാവർക്കും എല്ലാവിധ നന്മകളും സൌഭാഗ്യങ്ങളും പകർന്നു തരട്ടെ എന്നാശംസിച്ചു കൊണ്ട് .
''ജിങ്കിൾ ...ബെൽസ് .., ജിങ്കിൾ ബെൽസ് .., ജിങ്കിൾ .., ആൾ ദ വേ ...''
എന്ന കാരൾ ഗാനത്തിലൂടെ രാജാക്കൻമാരുടെ രാജാവിനെ നമുക്ക് വരവേൽക്കാനായി ഒരുങ്ങാം .
മാനവരാശിയുടെ രക്ഷക്കായി സ്വയം ബലിയർപ്പിക്കപ്പെട്ട കുഞ്ഞാട്.
വീണ്ടും ഒരു ക്രിസ്തുമസ്സ് കൂടി ഇതാ പടിവാതിൽക്കൽ എത്തിനിൽക്കുന്നു .
വെറും നോയിമ്പ് വീടുന്ന ആഘോഷതലങ്ങൾക്കപ്പുറം ഒരു പാട് അർഥങ്ങൾ നാം ക്രിസ്തുമസ്സിനു നൽകേണ്ടതായിട്ടുണ്ട് .
രാജാധിരാജന്റെ പിറപ്പിന് കാണിക്കയുമായി ദൈവം രാജാക്കൻമാരെത്തന്നെയാണ് അയച്ചത് .
പ്രപഞ്ചം മുഴുവനും ആ പിറവിക്ക് കൂട്ടുനിന്നപ്പോൾ ഹെറോദോസ് മാത്രം അതറിയാതെ പോയത് ദൈവീക മഹത്വത്തെയും ശക്തിയേയും കാണിച്ചു തരുന്നു .
ദൈവപുത്രൻ ജനിക്കണം അത് പ്രകൃതിയുടെ ആവശ്യമാണ് പുൽത്തൊട്ടിയിൽ പിറന്ന ആ ലാളിത്യത്തിനുമേൽ രാജാക്കൻ മാരുടെ കാണിക്കകൾ രാജകീയ പ്രശോഭ പകർന്നു തരുന്നു .
കാലിത്തൊഴുത്തിൽ ആണെങ്കിലും രാജാക്കൻമാരുടെ രാജാവിന് അർഹതപ്പെട്ട സ്വാഗതമോതൽ .
ആഘോഷങ്ങളുടെ രാവാണത് .
ലോകം മുഴുവൻ സന്തോഷം പങ്കിടുന്ന ഈ ക്രിസ്തുമസ്സിനോട് ചേർന്ന് ഓരോരുത്തരുടെ ഉള്ളിലും ആ സന്തോഷം പൊട്ടിവിടരുന്നതോടോപ്പം ഒരു പുതിയ മനുഷ്യൻ എന്നതിലേക്കുള്ള കാൽവെപ്പുകൂടി നടന്നുകൊള്ളട്ടെ .
പിൻതിരിഞ്ഞു നോക്കാതെ ഉള്ളിന്റെ ഉള്ളിൽ ഒരു സ്വയം ജനനം പിറവികൊള്ളട്ടെ അതു വരെയുള്ള നാം ആരെങ്കിലും ആകട്ടെ ഈ ക്രിസ്തുമസ്സ് രാവു മുതൽ ഞാൻ മറ്റൊരുവനാകട്ടെ .
സ്വയം തിരുത്തലുകൾ ഇല്ലെങ്കിൽ ഈ ആഘോഷങ്ങൾക്ക് എന്ത് പകിട്ടാണ് ഉള്ളത് അല്ലെങ്കിൽ എന്ത് പ്രസക്തിയാണ് നൽകാനാകുക ?
രാജാക്കൻമാരുടെ രാജാവിന്റെ പിറവിക്ക് അർഹമായ അംഗീകാരമല്ലാതായി അത് മാറുന്നു .
പാതിരാകുറുബാന കഴിഞ്ഞ് വന്ന് തലേന്ന് രാത്രി തന്നെ വെച്ചിട്ടുള്ള ബീഫ് ഉലർത്തിയതും , താറാവ് റോസ്റ്റും , വട്ടെപ്പവും കൂട്ടിയുള്ള നോമ്പിറക്കലിനെക്കുറിച്ചുള്ള ഓർമ്മകൾ ഗ്രാമത്തിന്റെ നൈസർഗ്ഗീഗതയിൽ ഞാൻ ആഘോഷിച്ചിരുന്ന എന്റെ ബാല്യങ്ങളിലെ നിറമുള്ള ക്രിസ്തുമസ്സ് രാവുകൾ ആണ് .
കാലത്തിന്റെ തേരോട്ടത്തിൽ നഗര ജീവിതത്തിന്റെ തീച്ചൂളകൾക്കിടയിൽ ആ ക്രിസ്തുമസ്സ് രാവുകളുടെ നിറങ്ങൾ കൈമോശം വന്നിരിക്കുന്നു .
എങ്ങോട്ടെന്നറിയാതെ നമ്മൾ ഓടുന്നു മുന്നോട്ടേക്ക് മാത്രമുള്ള ആ നോട്ടത്തിൽ നമ്മൾ കാണാതെ പോകുന്നത് ഇത്പോലെയുള്ള ക്രിസ്തുമസ്സ് രാവുകളുടെ സ്നേഹസ്പർശങ്ങൾ ആണ് .
വട്ടെപ്പവും , ബീഫും സ്വപ്നം കണ്ടു പാതിരാ കുർബ്ബാനക്ക് പള്ളിയിൽ പോയി ഇരുന്ന് ഉറങ്ങിപ്പോയതും ഇന്നും മനസ്സിനുള്ളിലെ ഒരു നിറം വറ്റാത്ത ഓർമ്മ. ക്രിസ്സ്മസ്സ് കാലം വന്നാൽ പിന്നെ കാരളുകൾ തന്നെ ഇന്നത്തെപ്പോലെ വെറും ഇൻസ്റ്റന്റ് കാരലുകൾ അല്ലായിരുന്നു അന്നുണ്ടായിരുന്നത് .
ഒരു ഗ്രാമം മുഴുവനും ഒന്നുചേരുന്ന ആഘോഷമായ കാരളുകൾ
''യഹൂദിയായിലെ .., ഒരു ഗ്രാമത്തിൽ .., ഒരു ധനുമാസത്തിൻ.." എന്നുള്ള ഗാനങ്ങൾ എത്രയോ പുളകം കൊള്ളിച്ചിരിക്കുന്നു . ബാല്യത്തിലെ ക്രിസ്സ്തുമസ്സ് സന്തോഷങ്ങളിലേക്ക് ഇനി തിരിഞ്ഞു നടക്കുവാൻ ആവില്ലെന്നറിയാം .
കാലത്തിന്റെ തേരോട്ടത്തിൽ കാലം നമുക്ക് സമ്മാനിക്കുന്ന നഷ്ടവസന്തങ്ങൾ ..!
ചിലത് നേടുമ്പോൾ മറ്റു ചിലത് നഷ്ടപ്പെടുന്നു .
ഡിസംബറിലെ നനുത്ത കുളിരുപോലും കുറഞ്ഞു വന്നു കൊണ്ടിരിക്കുന്നു .
പ്രകൃതി പോലും കാലത്തിനൊപ്പം ഒടുകയാണോ ? അതോ മനുഷ്യന്റെ വികൃതിയിൽ പ്രകൃതിക്കും താളം തെറ്റുന്നതോ ?
ചുവന്ന കുപ്പായവും കൂർത്ത തൊപ്പിയും അണിഞ്ഞ് മാനുകൾ വലിക്കുന്ന വണ്ടിയിൽ സാമ്മാനങ്ങളുമായി ആകാശത്തു നിന്നും വരുന്ന സാന്റാക്ലോസ് സത്യമോ .., മിഥ്യയോ ആകട്ടെ .
മനസ്സിലുറഞ്ഞു പോയ ആ ക്രിസ്തുമസ്സ് സന്തോഷം സമ്മാനങ്ങളുമായി എല്ലാവരിലും എത്തിച്ചേരട്ടെ .
ഈ ക്രിസ്തുമസ്സും പുതുവർഷവും എല്ലാവർക്കും എല്ലാവിധ നന്മകളും സൌഭാഗ്യങ്ങളും പകർന്നു തരട്ടെ എന്നാശംസിച്ചു കൊണ്ട് .
''ജിങ്കിൾ ...ബെൽസ് .., ജിങ്കിൾ ബെൽസ് .., ജിങ്കിൾ .., ആൾ ദ വേ ...''
എന്ന കാരൾ ഗാനത്തിലൂടെ രാജാക്കൻമാരുടെ രാജാവിനെ നമുക്ക് വരവേൽക്കാനായി ഒരുങ്ങാം .
0 അഭിപ്രായങ്ങള്‍