യക്ഷിയുടെ ബർത്ത് ഡേ .
അന്ന് യക്ഷിയുടെ ബർത്ത് ഡേ ആയിരുന്നു . അത് ആഘോഷിക്കാൻ എല്ലാ യക്ഷികളും ഒത്തുചേർന്നു കേക്കിൽ മെഴുകുതിരി കത്തിച്ചു വെച്ചു .
യക്ഷിയുടെ വയസ്സിന് അനുസരിച്ച് മെഴുകുതിരികൾ കത്തിക്കാൻ സ്ഥലമില്ലാതിരുന്നത് കൊണ്ട് അത് ഒന്നായി ചുരുക്കി . അതിനെ ആയിരം വർഷമെന്നു വേണമെങ്കിൽ വ്യാഖ്യാനിക്കാം
മെഴുകുതിരി ഊതിക്കെടുത്തിക്കൊണ്ട് യക്ഷികൾ ഒന്ന് ചേർന്ന് ഉറക്കെ പാടി .
''ഹാപ്പി ബർത്ത് ഡേ .., റ്റൂ .., യൂ ....''
അതിൽ നിന്നും ആരോ ഒരു കഷ്ണം കേക്ക് മുറിച്ച് ബർത്ത് ഡേ യക്ഷിയുടെ വായിലേക്ക് വെച്ചുകൊടുത്തു
അന്നവിടെ യക്ഷികളുടെ ആഘോഷ രാവായിരുന്നു അതിനുവേണ്ടി മൂന്നു മനുഷ്യരെ മുട്ടാടുകൾ കണക്കെ നിറുത്തിയിരുന്നു .
ഭയം അവരുടെ കണ്ണുകളിൽ പൂത്തിരി പോലെ കത്തുന്നു അവരുടെ മുട്ടുകൾ കൂട്ടിയിടിക്കുന്നു അവർ നിലവിളിച്ചു കൊണ്ട് ദൈവങ്ങളെ വിളിച്ചു .
എന്നാൽ ദൈവങ്ങൾക്ക് വേറെ പണിയുണ്ടായിരുന്നു .
തങ്ങൾക്ക് പറ്റിയ വലിയൊരു തെറ്റ് , മനുഷ്യരെന്ന് ദൈവങ്ങൾ തിരിച്ചറിയുകയായിരുന്നു .
വിലക്കപ്പെട്ട കനി ഭക്ഷിച്ചപ്പോൾ തന്നെ അത് തിരിച്ചറിയപ്പെടേണ്ടതായിരുന്നു .
അത് രണ്ടാമത്തെ തെറ്റ് .
ലോകത്തിലെ ഓരോ ജീവജാലങ്ങളേയും വീണ്ടും ഉരുവാക്കുന്നതിനു വേണ്ടി ദൈവം നോഹക്ക് ഒരു പെട്ടകം കൊടുത്തു .
മനുഷ്യർ ഇനിയെങ്കിലും പഠിക്കട്ടെയെന്ന് കരുതി
അത് ദൈവങ്ങൾക്ക് പറ്റിയ മൂന്നാമത്തെ തെറ്റായിരുന്നു .
ഒരിക്കലും തിരുത്തപ്പെടാത്ത ജന്മങ്ങളാണ് മനുഷ്യരെന്ന് അവർ തിരിച്ചറിയപ്പെടാൻ വൈകി .
ദൈവം പോലും ആശ്ചര്യപ്പെടുന്നു .
ഈ പ്രപഞ്ചം പോലും സൃഷ്ടിക്കാൻ കഴിഞ്ഞ എനിക്ക് എന്ത്കൊണ്ട് മനുഷ്യനെന്ന ഈ കൃമിയുടെ മനസ്സ് മാത്രം വായിക്കുവാൻ കഴിഞ്ഞില്ല എന്നതോർത്ത് ?
അതാണ് മനുഷ്യൻ
ദൈവത്തിനേയും കടത്തി വെട്ടിക്കൊണ്ട് അവൻ അലറുന്നു
ഞാനാണ് എല്ലാം
ദൈവങ്ങളെ സൃഷ്ട്ടിക്കുന്നത് ഞാനാണ് , ദൈവങ്ങൾക്ക് രൂപം കൊടുത്തത് ഞാനാണ് , ദൈവങ്ങളെ വഴി നടത്തുന്നതും ഞാനാണ് , ഞാനില്ലെങ്കിൽ ദൈവങ്ങൾ ഇല്ലേയില്ല
തല മറന്ന് എണ്ണ തേക്കുന്ന നൈമിഷികനായവന്റെ ഭോഷത്തം
ഭോഷൻമാരെ തിരുത്തരുത്, അവർ തിരുത്തുന്നവന്റെ കഴുത്തിലേക്ക് ഇരുതലവാൾ കുത്തിയിറക്കും .
ഇപ്പോൾ മനുഷ്യരുടെ വിലാപങ്ങൾക്കു നേരെ ദൈവങ്ങൾ തിരിഞ്ഞു നോക്കാറില്ല .
യക്ഷികൾ അവർക്കു ചുറ്റും നൃത്തം ചവിട്ടിക്കൊണ്ട് വലം വെച്ചു . അവരുടെ കൈയ്യിൽ വലിയൊരു ഭരണിയുണ്ടായിരുന്നു .നീണ്ട കൊടുവാളുകളും അതവർ മനുഷ്യ ശരീരത്തിലേക്ക് കുത്തിയിറക്കി അവസാനതുള്ളി രക്തം വരെ ഊറ്റിയെടുത്ത് ആ ഭരണികളിൽ നിറക്കും .
അതാണ് അവരുടെ ആഘോഷങ്ങൾക്കുള്ള ലഹരി നിറഞ്ഞ വീഞ്ഞ് .
യക്ഷി ആദ്യം മുട്ടനായ ഒരു മനുഷ്യന്റെ അടുത്തേക്ക് ചെന്നു അയാൾ പേടിച്ചു വിറച്ചു കൊണ്ട് തന്റെ കൈയ്യിലുള്ള ഭഗവത് ഗീതയെടുത്ത് ആ യക്ഷിക്കു നേരെ നീട്ടിക്കൊണ്ട് പറഞ്ഞു .
''എന്നെ തൊടരുത് ഇത് വിശുദ്ധമായ ഗീതയാണ് ഭഗവാന്റെ സാരോപദേശങ്ങൾ ഇതിൽ തൊട്ടാൽ നീ ചാമ്പലായിപ്പോകും .
പക്ഷേ അയാൾ പ്രതീക്ഷിച്ച പോലെ അതിൽ നിന്നും തീജ്വാലകൾ വമിച്ചില്ല യക്ഷി ചാമ്പലായതുമില്ല .
യക്ഷി അടുത്തവന്റെ അടുത്തേക്ക് ചെന്നു അയാൾ വിറച്ചു കൊണ്ട് ഖുറാൻ എടുത്തു നീട്ടി .
പക്ഷേ അവിടേയും ഒന്നും തന്നെ സംഭവിച്ചില്ല .
മൂന്നാമത്തവൻ ബൈബിൾ എടുത്തു നീട്ടിയെങ്കിലും അവിടേയും ഫലം തഥൈവ .
യക്ഷി തന്റെ മേലാളയോട് ചോദിച്ചു .
ഞാൻ ചോര എടുക്കാൻ പോയപ്പോൾ എന്താണ് അവർ എനിക്കു നേരേ നീട്ടിയത് .?
അതോ അത് അവരുടെ വിശുദ്ധ ഗ്രന്ഥങ്ങൾ ആണ് അതിൽ ദൈവീക ചേതനയുണ്ട് , തീജ്വാലകൾ ഉണ്ട്, അത് നമ്മുടെ മേൽ തൊട്ടാൽ നമ്മൾ ചാമ്പലായിപ്പോകും .
എന്നിട്ട് എനിക്കൊന്നും സംഭവിച്ചില്ലല്ലോ .?
അതോ ? അതെടുത്ത് പ്രയോഗിക്കുന്നവൻ അതിന് അർഹനല്ല അത് കൊണ്ടാണ് അതിൽ നിന്നും ദൈവീക ശക്തി പ്രവഹിക്കാതിരുന്നത് .
അപ്പോൾ .., അങ്ങ് അറിഞ്ഞു കൊണ്ട് എന്നെ കൊലക്ക് കൊടുക്കുകയായിരുന്നുവല്ലേ ? ഒരു പക്ഷേ അതെടുത്ത് നീട്ടിയവൻ അതിനർഹതയുള്ള ആളായിരുന്നുവെങ്കിലോ ? ഞാൻ ചാമ്പലായി പോയേനേ അല്ലേ ?
അങ്ങിനെയൊന്നും സംഭവിക്കുകയില്ലെന്ന് എനിക്കറിയാമായിരുന്നു അവർ ദൈവീക ചേതനയുള്ളവർ ആയിരുന്നു വെങ്കിൽ ? നമുക്കവരെ പിടിക്കാൻ പോലും പറ്റുമായിരുന്നില്ല . ദൈവമവരെ കൈക്കുമ്പിളിൽ താങ്ങിയേനേ
ഒരു പ്രാവശ്യം ഞാൻ ദൈവത്തെ കണ്ടപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു , സുഖമാണോയെന്ന് ?.
എനിക്ക് അത്ഭുതമായി അദേഹത്തിന് തെറ്റു പറ്റിയതാണോ ?
എടോ .., സത്യത്തിൽ എനിക്ക് തെറ്റു പറ്റി ഞാൻ മനുഷ്യരെന്നു കരുതി സൃഷ്ടിച്ചത് പിശാചുക്കളെയായിരുന്നു . പിശാചുക്കൾ എന്ന് കരുതി സൃഷ്ട്ടിച്ചത് മനുഷ്യരേയും .
അത് കൊണ്ടാണ് ഞാൻ നിനക്ക് ധൈര്യപൂർവ്വം അനുമതി നൽകിയത് .
പക്ഷേ .., അവർ മൂന്നു പേരും നീട്ടിയത് വ്യത്യസ്ഥ ഗ്രന്ഥങ്ങൾ ആയിരുന്നല്ലോ? എന്നാൽ അവരുടെ ശരീരത്തിനെല്ലാം ഒരേ രൂപവും നമ്മൾ കുടിച്ച രക്തത്തിനെല്ലാം ഒരേ ചുവപ്പും അതെന്തുകൊണ്ടാണ് ?
അതോ അതാണ് നമ്മളും അവരും തമ്മിലുള്ള വ്യത്യാസം . അവരുടെ ഉള്ളിലുള്ളതും ശരീരവും എല്ലാം ഒന്നു തന്നെ പക്ഷേ ചിന്തകൾ സ്വാർത്ഥവും കുടിലവും , വെറുപ്പു നിറഞ്ഞതും വ്യത്യസ്ഥങ്ങളും ആകുന്നു.
അവർ പരസ്പരം വെട്ടിക്കൊല്ലുന്നു , ചെളിവാരിയെറിയുന്നു , എല്ലാവരും ഒന്നാണെന്ന് തിരിച്ചറിയാതെ അടുത്തവന്റെ രക്തത്തിനായി ദാഹിക്കുന്നു .
കാണാമറയത്തുള്ള ദൈവങ്ങൾക്ക് വേണ്ടി , അവർ കാണുന്ന ദൈവങ്ങളെ തല്ലിക്കൊല്ലുന്നു . എന്നിട്ട് വിശുദ്ധഗ്രന്ഥങ്ങളെ ഉയർത്തിപ്പിടിക്കുന്നു .
ആ .., വിശുദ്ധ ഗ്രന്ഥങ്ങളിൽ ഉള്ളതെല്ലാം ഉൾക്കൊള്ളാതേയും , തിരിച്ചറിയാതേയും അവർ കലാപക്കൊടികൾ നാട്ടുന്നു . ഒരു പ്രാവശ്യമെങ്കിലും ആ ഗ്രന്ഥങ്ങൾ വായിച്ചു നോക്കാതെ അവർ കണ്ണുകളിൽ നിഴൽ നിറച്ചുകൊണ്ട് അടുത്തവന്റെ തെറ്റുകൾക്കെതിരെ ആക്രോശിക്കുന്നു.
അവരാ ഗ്രന്ഥങ്ങൾ വായിച്ചിരുന്നുവെങ്കിൽ ?
എങ്കിൽ ..അവരുടെ കലാപങ്ങളെല്ലാം മനുഷ്യനന്മകൾക്ക് വേണ്ടിയുള്ള ജീവത്യാഗങ്ങൾ ആയി മാറിയേനേ , സ്വന്തം കണ്ണുകളിലെ ഇരുട്ട് പൊഴിഞ്ഞു പോയേനേ , എങ്കിൽ അവരാ വിശുദ്ധ ഗ്രന്ഥങ്ങൾ ചൂണ്ടെണ്ടാ മനസ്സിൽ ചൊല്ലിയാൽ മാത്രം മതി .. നമ്മൾ ഭസ്മമായി മാറാൻ
അതവർ ചെയ്യാത്തിടത്തോളം കാലം നമ്മുടെ ആഘോഷങ്ങൾക്കായി നമുക്കിതുപോലെയുള്ള മനുഷ്യമുട്ടൻമാരെ കിട്ടും .
അവർ എന്തെടുത്ത് നീട്ടിയാലും ഒന്നും തന്നെ നമുക്ക് സംഭവിക്കുകയില്ല , കാരണം ദൈവങ്ങൾ പോലും അവരെ കൈവിട്ടിരിക്കുന്നു .
യക്ഷിയുടെ വയസ്സിന് അനുസരിച്ച് മെഴുകുതിരികൾ കത്തിക്കാൻ സ്ഥലമില്ലാതിരുന്നത് കൊണ്ട് അത് ഒന്നായി ചുരുക്കി . അതിനെ ആയിരം വർഷമെന്നു വേണമെങ്കിൽ വ്യാഖ്യാനിക്കാം
മെഴുകുതിരി ഊതിക്കെടുത്തിക്കൊണ്ട് യക്ഷികൾ ഒന്ന് ചേർന്ന് ഉറക്കെ പാടി .
''ഹാപ്പി ബർത്ത് ഡേ .., റ്റൂ .., യൂ ....''
അതിൽ നിന്നും ആരോ ഒരു കഷ്ണം കേക്ക് മുറിച്ച് ബർത്ത് ഡേ യക്ഷിയുടെ വായിലേക്ക് വെച്ചുകൊടുത്തു
അന്നവിടെ യക്ഷികളുടെ ആഘോഷ രാവായിരുന്നു അതിനുവേണ്ടി മൂന്നു മനുഷ്യരെ മുട്ടാടുകൾ കണക്കെ നിറുത്തിയിരുന്നു .
ഭയം അവരുടെ കണ്ണുകളിൽ പൂത്തിരി പോലെ കത്തുന്നു അവരുടെ മുട്ടുകൾ കൂട്ടിയിടിക്കുന്നു അവർ നിലവിളിച്ചു കൊണ്ട് ദൈവങ്ങളെ വിളിച്ചു .
എന്നാൽ ദൈവങ്ങൾക്ക് വേറെ പണിയുണ്ടായിരുന്നു .
തങ്ങൾക്ക് പറ്റിയ വലിയൊരു തെറ്റ് , മനുഷ്യരെന്ന് ദൈവങ്ങൾ തിരിച്ചറിയുകയായിരുന്നു .
വിലക്കപ്പെട്ട കനി ഭക്ഷിച്ചപ്പോൾ തന്നെ അത് തിരിച്ചറിയപ്പെടേണ്ടതായിരുന്നു .
അത് രണ്ടാമത്തെ തെറ്റ് .
ലോകത്തിലെ ഓരോ ജീവജാലങ്ങളേയും വീണ്ടും ഉരുവാക്കുന്നതിനു വേണ്ടി ദൈവം നോഹക്ക് ഒരു പെട്ടകം കൊടുത്തു .
മനുഷ്യർ ഇനിയെങ്കിലും പഠിക്കട്ടെയെന്ന് കരുതി
അത് ദൈവങ്ങൾക്ക് പറ്റിയ മൂന്നാമത്തെ തെറ്റായിരുന്നു .
ഒരിക്കലും തിരുത്തപ്പെടാത്ത ജന്മങ്ങളാണ് മനുഷ്യരെന്ന് അവർ തിരിച്ചറിയപ്പെടാൻ വൈകി .
ദൈവം പോലും ആശ്ചര്യപ്പെടുന്നു .
ഈ പ്രപഞ്ചം പോലും സൃഷ്ടിക്കാൻ കഴിഞ്ഞ എനിക്ക് എന്ത്കൊണ്ട് മനുഷ്യനെന്ന ഈ കൃമിയുടെ മനസ്സ് മാത്രം വായിക്കുവാൻ കഴിഞ്ഞില്ല എന്നതോർത്ത് ?
അതാണ് മനുഷ്യൻ
ദൈവത്തിനേയും കടത്തി വെട്ടിക്കൊണ്ട് അവൻ അലറുന്നു
ഞാനാണ് എല്ലാം
ദൈവങ്ങളെ സൃഷ്ട്ടിക്കുന്നത് ഞാനാണ് , ദൈവങ്ങൾക്ക് രൂപം കൊടുത്തത് ഞാനാണ് , ദൈവങ്ങളെ വഴി നടത്തുന്നതും ഞാനാണ് , ഞാനില്ലെങ്കിൽ ദൈവങ്ങൾ ഇല്ലേയില്ല
തല മറന്ന് എണ്ണ തേക്കുന്ന നൈമിഷികനായവന്റെ ഭോഷത്തം
ഭോഷൻമാരെ തിരുത്തരുത്, അവർ തിരുത്തുന്നവന്റെ കഴുത്തിലേക്ക് ഇരുതലവാൾ കുത്തിയിറക്കും .
ഇപ്പോൾ മനുഷ്യരുടെ വിലാപങ്ങൾക്കു നേരെ ദൈവങ്ങൾ തിരിഞ്ഞു നോക്കാറില്ല .
യക്ഷികൾ അവർക്കു ചുറ്റും നൃത്തം ചവിട്ടിക്കൊണ്ട് വലം വെച്ചു . അവരുടെ കൈയ്യിൽ വലിയൊരു ഭരണിയുണ്ടായിരുന്നു .നീണ്ട കൊടുവാളുകളും അതവർ മനുഷ്യ ശരീരത്തിലേക്ക് കുത്തിയിറക്കി അവസാനതുള്ളി രക്തം വരെ ഊറ്റിയെടുത്ത് ആ ഭരണികളിൽ നിറക്കും .
അതാണ് അവരുടെ ആഘോഷങ്ങൾക്കുള്ള ലഹരി നിറഞ്ഞ വീഞ്ഞ് .
യക്ഷി ആദ്യം മുട്ടനായ ഒരു മനുഷ്യന്റെ അടുത്തേക്ക് ചെന്നു അയാൾ പേടിച്ചു വിറച്ചു കൊണ്ട് തന്റെ കൈയ്യിലുള്ള ഭഗവത് ഗീതയെടുത്ത് ആ യക്ഷിക്കു നേരെ നീട്ടിക്കൊണ്ട് പറഞ്ഞു .
''എന്നെ തൊടരുത് ഇത് വിശുദ്ധമായ ഗീതയാണ് ഭഗവാന്റെ സാരോപദേശങ്ങൾ ഇതിൽ തൊട്ടാൽ നീ ചാമ്പലായിപ്പോകും .
പക്ഷേ അയാൾ പ്രതീക്ഷിച്ച പോലെ അതിൽ നിന്നും തീജ്വാലകൾ വമിച്ചില്ല യക്ഷി ചാമ്പലായതുമില്ല .
യക്ഷി അടുത്തവന്റെ അടുത്തേക്ക് ചെന്നു അയാൾ വിറച്ചു കൊണ്ട് ഖുറാൻ എടുത്തു നീട്ടി .
പക്ഷേ അവിടേയും ഒന്നും തന്നെ സംഭവിച്ചില്ല .
മൂന്നാമത്തവൻ ബൈബിൾ എടുത്തു നീട്ടിയെങ്കിലും അവിടേയും ഫലം തഥൈവ .
യക്ഷി തന്റെ മേലാളയോട് ചോദിച്ചു .
ഞാൻ ചോര എടുക്കാൻ പോയപ്പോൾ എന്താണ് അവർ എനിക്കു നേരേ നീട്ടിയത് .?
അതോ അത് അവരുടെ വിശുദ്ധ ഗ്രന്ഥങ്ങൾ ആണ് അതിൽ ദൈവീക ചേതനയുണ്ട് , തീജ്വാലകൾ ഉണ്ട്, അത് നമ്മുടെ മേൽ തൊട്ടാൽ നമ്മൾ ചാമ്പലായിപ്പോകും .
എന്നിട്ട് എനിക്കൊന്നും സംഭവിച്ചില്ലല്ലോ .?
അതോ ? അതെടുത്ത് പ്രയോഗിക്കുന്നവൻ അതിന് അർഹനല്ല അത് കൊണ്ടാണ് അതിൽ നിന്നും ദൈവീക ശക്തി പ്രവഹിക്കാതിരുന്നത് .
അപ്പോൾ .., അങ്ങ് അറിഞ്ഞു കൊണ്ട് എന്നെ കൊലക്ക് കൊടുക്കുകയായിരുന്നുവല്ലേ ? ഒരു പക്ഷേ അതെടുത്ത് നീട്ടിയവൻ അതിനർഹതയുള്ള ആളായിരുന്നുവെങ്കിലോ ? ഞാൻ ചാമ്പലായി പോയേനേ അല്ലേ ?
അങ്ങിനെയൊന്നും സംഭവിക്കുകയില്ലെന്ന് എനിക്കറിയാമായിരുന്നു അവർ ദൈവീക ചേതനയുള്ളവർ ആയിരുന്നു വെങ്കിൽ ? നമുക്കവരെ പിടിക്കാൻ പോലും പറ്റുമായിരുന്നില്ല . ദൈവമവരെ കൈക്കുമ്പിളിൽ താങ്ങിയേനേ
ഒരു പ്രാവശ്യം ഞാൻ ദൈവത്തെ കണ്ടപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു , സുഖമാണോയെന്ന് ?.
എനിക്ക് അത്ഭുതമായി അദേഹത്തിന് തെറ്റു പറ്റിയതാണോ ?
എടോ .., സത്യത്തിൽ എനിക്ക് തെറ്റു പറ്റി ഞാൻ മനുഷ്യരെന്നു കരുതി സൃഷ്ടിച്ചത് പിശാചുക്കളെയായിരുന്നു . പിശാചുക്കൾ എന്ന് കരുതി സൃഷ്ട്ടിച്ചത് മനുഷ്യരേയും .
അത് കൊണ്ടാണ് ഞാൻ നിനക്ക് ധൈര്യപൂർവ്വം അനുമതി നൽകിയത് .
പക്ഷേ .., അവർ മൂന്നു പേരും നീട്ടിയത് വ്യത്യസ്ഥ ഗ്രന്ഥങ്ങൾ ആയിരുന്നല്ലോ? എന്നാൽ അവരുടെ ശരീരത്തിനെല്ലാം ഒരേ രൂപവും നമ്മൾ കുടിച്ച രക്തത്തിനെല്ലാം ഒരേ ചുവപ്പും അതെന്തുകൊണ്ടാണ് ?
അതോ അതാണ് നമ്മളും അവരും തമ്മിലുള്ള വ്യത്യാസം . അവരുടെ ഉള്ളിലുള്ളതും ശരീരവും എല്ലാം ഒന്നു തന്നെ പക്ഷേ ചിന്തകൾ സ്വാർത്ഥവും കുടിലവും , വെറുപ്പു നിറഞ്ഞതും വ്യത്യസ്ഥങ്ങളും ആകുന്നു.
അവർ പരസ്പരം വെട്ടിക്കൊല്ലുന്നു , ചെളിവാരിയെറിയുന്നു , എല്ലാവരും ഒന്നാണെന്ന് തിരിച്ചറിയാതെ അടുത്തവന്റെ രക്തത്തിനായി ദാഹിക്കുന്നു .
കാണാമറയത്തുള്ള ദൈവങ്ങൾക്ക് വേണ്ടി , അവർ കാണുന്ന ദൈവങ്ങളെ തല്ലിക്കൊല്ലുന്നു . എന്നിട്ട് വിശുദ്ധഗ്രന്ഥങ്ങളെ ഉയർത്തിപ്പിടിക്കുന്നു .
ആ .., വിശുദ്ധ ഗ്രന്ഥങ്ങളിൽ ഉള്ളതെല്ലാം ഉൾക്കൊള്ളാതേയും , തിരിച്ചറിയാതേയും അവർ കലാപക്കൊടികൾ നാട്ടുന്നു . ഒരു പ്രാവശ്യമെങ്കിലും ആ ഗ്രന്ഥങ്ങൾ വായിച്ചു നോക്കാതെ അവർ കണ്ണുകളിൽ നിഴൽ നിറച്ചുകൊണ്ട് അടുത്തവന്റെ തെറ്റുകൾക്കെതിരെ ആക്രോശിക്കുന്നു.
അവരാ ഗ്രന്ഥങ്ങൾ വായിച്ചിരുന്നുവെങ്കിൽ ?
എങ്കിൽ ..അവരുടെ കലാപങ്ങളെല്ലാം മനുഷ്യനന്മകൾക്ക് വേണ്ടിയുള്ള ജീവത്യാഗങ്ങൾ ആയി മാറിയേനേ , സ്വന്തം കണ്ണുകളിലെ ഇരുട്ട് പൊഴിഞ്ഞു പോയേനേ , എങ്കിൽ അവരാ വിശുദ്ധ ഗ്രന്ഥങ്ങൾ ചൂണ്ടെണ്ടാ മനസ്സിൽ ചൊല്ലിയാൽ മാത്രം മതി .. നമ്മൾ ഭസ്മമായി മാറാൻ
അതവർ ചെയ്യാത്തിടത്തോളം കാലം നമ്മുടെ ആഘോഷങ്ങൾക്കായി നമുക്കിതുപോലെയുള്ള മനുഷ്യമുട്ടൻമാരെ കിട്ടും .
അവർ എന്തെടുത്ത് നീട്ടിയാലും ഒന്നും തന്നെ നമുക്ക് സംഭവിക്കുകയില്ല , കാരണം ദൈവങ്ങൾ പോലും അവരെ കൈവിട്ടിരിക്കുന്നു .
0 അഭിപ്രായങ്ങള്‍