ഡ്രൈവറില്ലാത്ത  വാഹനങ്ങൾ നമ്മളും വികസിപ്പിച്ചെടുത്തു കഴിഞ്ഞിരിക്കുന്നു കാലക്രിമേണെ നിരത്തുകളിലത്  സർവ്വസാധാരണമായിത്തീരുകയും ചെയ്യും എന്നുള്ളതിൽ സംശയമൊന്നുമില്ല എന്നാൽ ഇവിടെയത് ഏറ്റവും അഡ്വാൻസ്ഡ് ആയിട്ടുള്ളൊരു ഘട്ടത്തിലാണ് എത്തിനിൽക്കുന്നത് .

സാരഥിയില്ലാത്ത  വാഹനം എന്നുള്ളതിനേക്കാൾ ഏറെയെന്നെ  അത്ഭുതപ്പെടുത്തിയത് അതിന്റെ പ്രവർത്തനരീതികളാണ്. തികച്ചും പ്രകൃതിക്കിണങ്ങും വിധത്തിൽ യാതൊരു വിധത്തിലുമുള്ള പാരിസ്ഥിതിക കോട്ടങ്ങളുമില്ലാതെ,  പ്രോസസൈഡ്  ഇന്ധനങ്ങളുടെ  സഹായമില്ലാതെ ഉപയോഗപ്പെടുത്തിയിരിക്കുന്ന അതിനൂതന ടെക്ക്‌നോളജിയുടെ ഉദാത്തമായ ആവിഷ്ക്കരണം .ഗ്രാവിറ്റിയുടെ ശക്തിയെ മാഗ്നെറ്റിക്ക് എനർജിയുമായി സംയോജിപ്പിച്ച്  കൈനെറ്റിക്ക് എനർജിയായിക്കി മാറ്റി ഉപയോഗപ്പെടുത്തുന്ന ബ്രില്ല്യൻസ്  .

ഭൂമിയുടെ സ്വാഭാവികമായ ഗ്രാവിറ്റേഷണൽ പവ്വറിനെയാണ് മൂവിങ് എനെർജിയായി കൺവെർട്ട് ചെയ്യുന്നത് . സർ ഐസക്ക് ന്യുട്ടണിന്റെ ചലന സിദ്ധാന്ത  തിയറിയുമായി  (Newton's laws of motion) എവിടെയൊക്കെയോ ചേർന്നുപോകുന്നതു  പോലെ  ഇവിടെ ഗ്രാവിറ്റേഷണൽ ഫോഴ്സ് ആണ് ബാഹ്യമായ വലിവു പ്രിക്രിയക്ക് ആധാരമാകുന്നത് .

തന്മൂലം പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം തട്ടുന്ന തരത്തിലുമുള്ള വിനാശകാരികളായ ഒരു പ്രതിപ്രവർത്തനങ്ങളും ഇതിനോട് അനുബന്ധമായി ഉണ്ടാക്കപ്പെടുന്നില്ല എന്നുള്ളത്കൊണ്ട് തന്നെ ഏറ്റവും അനുയോജ്യമായ വിധത്തിൽ ഇത് പരിതഃസ്ഥിതിയോട് വളരെയധികം ചേർന്നു നിൽക്കുന്ന ഒന്നായി മാറുന്നു  .

വാഹനങ്ങളുടെ ഗതിനിയന്ത്രണ സംവിധാനത്തെ റോഡിലെ മാഗ്നെറ്റിക് ഫീൽഡുമായി ലിങ്ക് ചെയ്തിരിക്കുന്നതിനോടൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വാഹനങ്ങളെ  നിയന്ത്രിക്കുകയും മുന്നോട്ട് നയിക്കുകയും ചെയ്യുന്നു .

റോഡുകളിലെ കാന്തീക ഫീൽഡുകൾ വാഹനങ്ങളുടെ  വേഗ  നിയന്ത്രണങ്ങളിൽ ഏറ്റക്കുറച്ചിലുകൾ വരുത്തുകയും ചെയ്യുന്നു.

ശാസ്ത്രത്തിന്റെ  മറ്റൊരു വലിയ നേട്ടം നല്ല കണ്ടുപിടുത്തങ്ങളെപ്പോഴും നല്ല  ഫലങ്ങൾ  സമ്മാനിക്കുന്നു  അത് ജനങ്ങളുടെ  ജീവിത നിലവാരത്തെ   ഉയർത്തിക്കൊണ്ടു വരുകയും അതുവഴി സാംസ്കാരികവും, സാമൂഹ്യപരവുമായ മാറ്റത്തിനു വഴിയൊരുക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ചുറ്റുപാടുകളെക്കുറിച്ച് നല്ലരീതിയിലുള്ള അവബോധത്തെ രൂപപ്പെടുത്തുന്നതിനും അതുമൂലം സ്വയം തന്നെയുള്ള നിരീക്ഷണ പാടവം ഉയർത്തുന്നതിനു വേണ്ട കാഴ്ചപ്പാടുകൾ നേടിയെടുക്കുന്നതിനും കാരണമായിത്തീരുന്നു.

പ്രകൃതിയെ നോവിക്കാതെയുള്ള വികസനങ്ങൾ എല്ലാ ജീവജാലങ്ങളുടെ ഉന്നമനത്തിനും അതോടൊപ്പം പ്രകൃതിയുടെ സന്തുലിതാവസ്ഥയേയും അടിസ്ഥാന പ്രമാണങ്ങളെയും ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനോടൊപ്പം തന്നെ ജനങ്ങളിൽ മൂല്യാധിഷ്ഠിതമായ നല്ലൊരു സംസ്കാരത്തെ രൂപപ്പെടുത്തിയെടുക്കുന്നതിനും കാരണമായിത്തീരുന്നു.

കണ്ടുപിടുത്തങ്ങളെന്നാൽ പുതിയ പാഠങ്ങളും അറിവുകളുമാണ്   അവയുടെ   ആഴങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലും തോറും പുതിയ പുതിയ ആശയങ്ങൾ തെളിയുന്നു  ആ ആശയങ്ങൾ  പുതിയ കണ്ടുപിടുത്തങ്ങളിലേക്കുള്ള ഉൾക്കാഴ്ചകൾ  പ്രധാനം ചെയ്യുന്നു  .

ഒരാശയത്തിലൂടെ ചരിക്കുമ്പോൾ മറ്റ് അനേകായിരം ആശയങ്ങളിലേക്കുള്ള വാതിലുകളാണ് പ്രത്യക്ഷമായും, പരോക്ഷമായും അതോടൊപ്പം തുറക്കപ്പെടുന്നത് .

എന്നാലിതെല്ലാം തന്നെ  ശരിയായ രീതികളിലൂടേയും മറ്റുള്ളവക്ക് വിനാശകരമാവാതെയിരിക്കുമ്പോഴുമാണ്  അതിനാ മാനങ്ങൾ കൈവരുന്നതും അതിൽ പൂർണ്ണതയുണ്ടാകുന്നതും, കണ്ടുപിടുത്തം അതിന്റെ ലക്ഷ്യത്തിൽ എത്തിച്ചേരുന്നതും .

ശരിയായ രീതി എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കപ്പെടുന്നത് പ്രപഞ്ച നിയമങ്ങളോട് ചേർന്നു നിൽക്കുന്ന തരത്തിലുള്ളത് എന്നുള്ളതാണ് 

ഇല്ലെങ്കിലത്‌ വിപരീത ഫലമാണ് ഉളവാക്കുക

ഒരു കണ്ടുപിടുത്തം എന്നുള്ളത് ഒരു  വസ്തുവിന്റ നശീകരണത്തിനു കാരണമായിക്കൊണ്ടോ  അല്ലെങ്കിൽ മറ്റൊരു വിപത്തിന് വഴിവെച്ചുകൊണ്ടോ ആകരുത്  എന്നുള്ളതിനാണ് പ്രാധാന്യവും, മുൻഗണന നൽകേണ്ടതും .

ആത്യന്തികമായി ഓരോ പുതിയ കണ്ടുപിടുത്തങ്ങളും  ഒരു പ്രയാണമാണ് ഒന്നിൽ നിന്നും രണ്ടിലേക്കുള്ള ചലനമാണ്  ഒരു തലത്തിൽ നിന്നും  മറ്റൊരു തലത്തിലേക്കുള്ള കൂടുമാറ്റവും കൂടിയാണത് . പക്ഷെ അതൊരിക്കലും പ്രകൃതിയുടെ അടിസ്ഥാന തത്വങ്ങളെ  ചവിട്ടി മെതിച്ചു കൊണ്ടാകരുത് അങ്ങിനെ വരുമ്പോൾ അത് പൂർണ്ണതയിലാത്ത  ആശയത്തിന്റെ തുടർച്ചയും നശീകരണവുമാകുന്നു .

നിലനിൽപ്പിന് ഹേതുവായ പ്രകൃതിയുടെ മഹത്തായ മൂല്യങ്ങളെ ചവിട്ടി മെതിച്ചു കൊണ്ട് മുന്നേറുകയെന്ന വിചിത്രമായ ശൈലി പിന്തുടരുമ്പോൾ അവിടെ സ്വന്തം കാൽക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്ന സത്യമാണ്  വിസ്മരിക്കപ്പെടുന്നത്

സ്വന്തം വീടുകൾക്ക്  മുകളിൽ വെടിമരുന്നുശാലകൾ  കെട്ടിപ്പൊക്കുന്ന വിഡ്ഢികളാകരുത് എന്നുള്ള പ്രായോഗിക ബുദ്ധിയാണ് എപ്പോഴും മുന്നിൽ നിൽക്കേണ്ടത്  .

നിർഭാഗ്യവശാൽ,  പലപ്പോഴും ആ രീതികളിലൂടെയാണ് നാം മുന്നേറിക്കൊണ്ടിരിക്കുന്നതും   .

ആ ബുദ്ധി ശൂന്യതയെ  തിരിച്ചറിയുന്നുവെങ്കിലും എന്തുകൊണ്ടതിൽ നിന്നും വ്യതിചലിക്കുവാൻ കഴിയുന്നില്ലെന്നുള്ളത്  മറ്റു പല സത്യങ്ങളിലേക്കുമാണ് വിരൽ ചൂണ്ടുന്നത് .

അതാണ് നമ്മുടെ ഇന്നുകൾ നമുക്ക് കാണിച്ചുതരുന്നത്.

ഇന്നെലകളിലെ പ്രവർത്തികൾ,  ഇന്നുകളുടെ ഫലങ്ങൾ നിർണ്ണയിക്കുന്നു  ഇന്നുകളുടെ പ്രവർത്തികൾ നാളെകളുടേതും  ഈ ദാർശനീകതയിലൂടെ  ചരിക്കുമ്പോൾ  ഇന്നുകളിലെ ചിന്തകൾക്കും പ്രവർത്തികൾക്കും കരുതലുകൾക്കും കൂടുതൽ പ്രാമുഖ്യം കൈവരുന്നു . ആ കരുതലുകൾ  തന്നെയാണ് നാളെയുടെ ഭാവി എന്നുള്ള സത്യത്തെയാണ് തിരിച്ചറിയേണ്ടതും, പരിപാലിക്കേണ്ടതും , പിന്തുടരേണ്ടതും .

ഇവിടെ , നമ്മൾ അല്ലെങ്കിൽ ഈ ലോകം പുതിയ കണ്ടെത്തലുകളിലൂടെ ഉയരാൻ ശ്രമിക്കുകയും എന്നാൽ  ആ കണ്ടെത്തലുകൾ തന്നെ അവസാനത്തിന് നാന്ദി കുറിക്കുകയും ചെയ്യുമ്പോൾ  എവിടെയാണ് പിഴക്കുന്നത് ?

പല തരത്തിലുമുള്ള വിനാശകരങ്ങളായ കണ്ടുപിടുത്തങ്ങളുടെയും പ്രകൃതി ദുരുപയോഗങ്ങളുടേയും  നേർക്കാഴ്ച്ചകളാണ് നമ്മളിപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത് 

നമ്മൾ തന്നെയാണത് അനുഭവിക്കേണ്ടതും കാരണം അതിനു കാരണക്കാരും നമ്മൾ  തന്നെ .

വിതച്ചവൻ തന്നെ കൊയ്യണം എന്നുള്ള ആപ്തവാക്യം ഇവിടെ സത്യമാകുന്നു .

അത്രക്കധികം വിഷലിപ്തവും  കഠിനവുമായിക്കഴിഞ്ഞിരിക്കുന്നു ഭൂമിയുടെ അവസ്ഥ .

ഞാനുൾപ്പെടുന്ന ഒരു വ്യക്തിക്കും ഭൂമിയെന്ന ഗ്രഹത്തിന്റെ ഈ അവസ്ഥയിൽ നിന്നും ഒളിച്ചോടാനാകില്ല. എന്നിലൂടെയല്ല ഇത് തുടങ്ങിയതെന്നുള്ള അർത്ഥശൂന്യമായ വിശദീകരണത്തിലൂടെ സ്വയം ഒഴിവാകാൻ  ശ്രമിക്കാമെങ്കിലും,

ഒരുപക്ഷേ  അതു തന്നെയാണ് എല്ലാവരും ചെയ്തുകൊണ്ടിരിക്കുന്നുള്ള സത്യത്തെ തിരിച്ചറിയുമ്പോൾ അതൊരു ജനവിഭാഗം അനുഷ്ഠിക്കുന്ന മൂല്യച്യുതിയുടെ അധഃപതനമായേ അതിനെ കണക്കാക്കാനാകൂ .

എന്നാൽ,  ഒരു സാമൂഹ്യജീവി എന്നുള്ള ലേബലിൽ നിന്നുകൊണ്ട് സ്വന്തം ഉത്തരവാദിത്വങ്ങളെ   എന്തുകൊണ്ട് നിർവ്വഹിക്കുന്നില്ല എന്നുള്ള മറു ചോദ്യത്തിനുള്ള വിശദീകരണവും മേല്പറഞ്ഞതു തന്നെ
 
ഒരു വ്യക്തി പ്രതിനിധാനം ചെയ്യുന്ന തെറ്റെന്നുള്ളത് ഒരു കൂട്ടായ്മയാകുമ്പോൾ അതുൾക്കൊള്ളുന്ന സമൂഹത്തിന്റെ മുഴുവൻ തെറ്റായി  വ്യാഖ്യാനിക്കപ്പെടുന്നു അതിലും വിശാലമാകുമ്പോൾ അത് മനുഷ്യ വർഗ്ഗത്തിന്റെ മൊത്തത്തിലായുളള തെറ്റായതു മാറുന്നു  .

അതിനും മേലെ വിശദീകരിക്കപ്പെടണ്ടതായ യാതൊന്നും തന്നെയില്ല   .

ഒരു ലോകം മുഴുവൻ  തെറ്റിലൂടെ മാത്രം ചരിക്കുന്ന ഭീതിതമായ അവസ്ഥാന്തരം,   ആ തെറ്റുകൾ എന്തൊക്കെയാണെന്നുള്ള വിശദീകരണത്തിന് ഇവിടെ അടിസ്ഥാനമില്ല കാരണം അത് യുക്തിരഹിതവും ,അപ്രാപ്യവും , ബുദ്ധിശൂന്യതയുമാണ്  .

ഇവിടെ ഭൂമിക്ക് സംഭവിച്ചിരിക്കുന്ന അത്യാപത്തിന്റെ മൂലകാരണത്തിലേക്ക് ചൂഴ്ന്നിറങ്ങുമ്പോൾ  ഒരു ജനത അനുവർത്തിച്ചുകൊണ്ടിരുന്ന തെറ്റുകളുടെ മുഴുവൻ അന്തഃസത്തയും അതിലൂടെ നിസ്സംശയം വെളിവാക്കപ്പെടുന്നു.

ബുദ്ധിയും, വിവേകവും , വിവേചന അറിവും ഉള്ള മനുഷ്യർ തന്നെ അധഃപതനത്തിന്റെ ഏറ്റവും താഴെ തട്ടിലെത്തുന്ന അവസ്ഥ,  മൃഗങ്ങളെക്കാൾ ശോചനീയമാകുന്ന മൂല്യശോഷണം .

ഇവിടെ മൃഗങ്ങളുമായുള്ള ഒരു കമ്പാരിസേഷനല്ല ചൂണ്ടിക്കാണിക്കപ്പെടുന്നത്  മറിച്ച് ജീവഘടനയെന്ന വൃക്ഷത്തിന്റെ ഏറ്റവും ഉയർന്ന ശ്രേണിയിലുള്ള മനുഷ്യനെന്ന ഇരുകാലി വർഗ്ഗം ആ ജീവഘടനയിലെ തന്നെ ഏറ്റവും താഴേക്കിടയിലുള്ള  മൃഗങ്ങളേക്കാൾ  അധഃപതിച്ചൊരു ജീവിത നിലവാരം അനുവർത്തിക്കുമ്പോൾ ഉയർന്ന ശ്രേണിയും , താഴ്ന്ന ശ്രേണിയും തമ്മിലുള്ള അന്തരത്തിന്റെ ഫിലോസഫിയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്?  അവ തമ്മിലുള്ള കമ്പാരിസേഷനാണ് വേണ്ടിവരുന്നത്.

എന്താണ് ആ വ്യത്യാസത്തിന്റെ  അളവുകോൽ ? എങ്ങിനെയാണത് കാൽക്കുലേറ്റ് ചെയ്യപ്പെടുന്നത് ?  എന്താണ്  അതിന്റെ ആധികാരികത ?.

ജീവ ശ്രേണിയുടെ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള മനുഷ്യർ ആ ജീവശ്രേണിയിലെ തന്നെ  കീഴേക്കിടയിലുള്ള  ജീവി വർഗ്ഗങ്ങളേക്കാൾ താഴ്ന്ന നിലവാരം പുലർത്തുമ്പോൾ അവിടെ  ഉയർന്നതും താഴ്ന്നതും തമ്മിലുള്ള  തരം തിരിവെന്നതിന്റെ അടിസ്ഥാനമെന്താണ് ?

ഉയർന്ന നിലവാരം അനുഷ്ഠിക്കേണ്ടവർ തന്നെ അതിന്റെ ലംഘകരായി താഴേക്കിടയിലുള്ളവരേക്കാൾ മൂല്യച്യുതിയിലൂടെ ചരിക്കുമ്പോൾ  എങ്ങിനെയാണത് വിവക്ഷിക്കേണ്ടത്?

ചിന്തിക്കാനും പ്രവർത്തിക്കാനും ഉൾക്കൊള്ളാനും കഴിവുള്ള ഒരു ജീവി വർഗ്ഗം അതെ ജനുസ്സിൽ പെട്ട മറ്റൊരു ജീവിവർഗ്ഗവുമായി താരതമ്യത്തിനു വിധേയരാകുമ്പോൾ  മാത്രമേ മൂല്യച്യുതി എന്നുള്ള വാക്കിനു പ്രസക്തിയുള്ളൂ.  ഇവിടെ പക്ഷെ ഒരു വർഗ്ഗത്തിനുമാത്രമേ മേൽപ്പറഞ്ഞ കഴിവുകൾ എല്ലാമുള്ളൂ അങ്ങനെയുള്ളപ്പോൾ എങ്ങിനെയാണ് മൃഗങ്ങളുമായി ഒരു താരതമ്യം സാദ്ധ്യമാവുക ?

അങ്ങനെവരുമ്പോൾ താരതമ്യം എന്നതിനേക്കാൾ ഉപരി മനുഷ്യരെന്ന വർഗ്ഗത്തിന്റെ മൂല്യച്യുതിയെക്കുറിച്ച് മാത്രമേ ഇവിടെ വിമർശിക്കപ്പെടെണ്ടതുള്ളൂ  

എന്താണതിന്റെ മൂലകാരണം ? എവിടെയാണ് പൊളിച്ചെഴുത്തുകൾ വേണ്ടിവരുന്നത് ? ഈ ചിന്തകൾ ഉയർന്നുവരുമ്പോൾ അതിന്റെ ഉത്തരങ്ങൾക്കായിവീണ്ടും ഒരു പുനർവിചിന്തനത്തിന് വിധേയമാകേണ്ടി വരുന്നു .

മനുഷ്യകുലത്തിന്റെ ആരംഭകാലം മുതൽക്കേ വേണ്ടി വരുന്ന ഒരു റീവൈൻഡിങ് .

പക്ഷേ അതൊരിക്കലും സാദ്ധ്യമല്ല  എന്നിരുന്നാലും  ഇന്നുകളിൽ  ചില മാറ്റങ്ങൾക്ക് തുടക്കമിട്ടാൽ നാളെകളെ അത് ശോഭനമാക്കും എന്നുള്ളത് നിസ്സംശയം എടുത്ത് പറയാവുന്നതു തന്നെയാണ് 

ഒരു വസ്തുവിന്റെ മുന്നോട്ടുള്ള പ്രയാണം എന്നുള്ളത്  അതിന്റെ ചലനത്തേ മാത്രം അടിസ്ഥാനമാക്കിയില്ല  പ്രത്യക്ഷമായും പരോക്ഷമായും മറ്റു പല ഘടകങ്ങളും അതിൽ ഉൾച്ചേർന്നിരിക്കുന്നു എന്നുള്ളത് വാസ്തവമാണ്.

ആത്യന്തികമായി എല്ലാത്തിന്റെയും ഒരു  ഒത്തു ചേരലിലൂടെയാണ്  ആ പ്രയാണം സംഭവിക്കപ്പെടുന്നത് .

സ്വയം ഉള്ളിലേക്ക് നോക്കുമ്പോഴാണ് തന്നെത്തന്നെ തിരിച്ചറിയുവാൻ സാധിക്കുന്നത് .

വഴിനീളെ പുരോഗനമനത്തെ പറ്റിയും ഉത്തരവാദിത്വങ്ങളെ പറ്റിയും വാചാലരാകുന്നവർ ആദ്യം സ്വയം  തിരുത്തേണ്ടുന്ന വലിയൊരു സത്യത്തിനു  നേരെ മനഃപൂർവ്വം കണ്ണടച്ചുകൊണ്ട് അടുത്തവനെ മാറ്റുവാൻ  ശ്രമിക്കുന്ന സ്റ്റുപ്പിഡിറ്റിയാണത്  .

അറിവുണ്ടെന്നഹങ്കരിക്കുന്ന മനുഷ്യബുദ്ധിയുടെ  അർത്ഥശൂന്യത
 
അല്ലെങ്കിൽ  ആ വാക്കു തന്നെ ഇവിടെ തെറ്റെന്ന് തോന്നുന്നു .

അറിവുണ്ടെന്നഹങ്കരിക്കുന്ന മനുഷ്യർ 

അറിവെന്നുള്ളത്  അഹങ്കാരമാണോ തരുന്നത് ?

ഒരിക്കലുമല്ല, 

അത് വളരെ നിരർത്ഥകമായൊരു സ്റ്റേറ്റ്മെന്റ് തന്നെയാണ്   

അറിവ് മാത്രമല്ല ഏതൊരു വസ്തുവും  അധികമാകുന്നത്  അഹങ്കാരമാണ്  തരുന്നതെങ്കിൽ ,  അതിനെ ആ വ്യക്തിയുടെയോ സമൂഹത്തിന്റേയോ മൂല്യശോഷണമായാണ് വിലയിരുത്തേണ്ടത് . കാഴ്ചപ്പാടിന്റെ ഏറ്റവും താഴ്ന്ന നിലവാരമായതിനെ കണക്കാക്കാവുന്നതാണ് .

അറിവും  ബുദ്ധിയും,വിശകലനപാടവുമുണ്ടെങ്കിലും മനുഷ്യർ   അധഃപതനത്തിന്റെ ഈ  ശ്രേണിയിലൂടെ മാത്രം എല്ലായ്‌പ്പോഴും  സഞ്ചരിച്ചുകൊണ്ടിരിക്കുന്നു ? എന്താണതിന്റെ  മൂലകാരണം?

                    സ്വാർത്ഥത ?, മോഹം?, അജ്ഞത?

     ''നാദത്തെ കസ്യചിത്പാപം ന ചൈവ സുകൃതം വിഭുഃ
       ആജ്ഞാനേനാവൃതം  ജ്ഞാനം തേന മുഹ്യന്തി ജന്തവഃ

ഈശ്വരൻ ആരുടേയും പാപവും സുക്രതവും കണക്കിലെടുക്കുന്നില്ല , ജ്ഞാനം അജ്ഞാനത്താൽ മറക്കപ്പെട്ടിരിക്കുന്നത് കൊണ്ട് ജീവികൾ മോഹത്തിലാണ്ടു പോകുന്നു.

ജ്ഞാനം എന്തുകൊണ്ട് അജ്ഞാനത്താൽ മറക്കപ്പെടുന്നു ? ഇവിടെയാണ് സ്വയം തിരിച്ചറിവിന്റെ പ്രസക്തി  ജ്ഞാനം എന്നുള്ളത് എല്ലാവരേയും സമാനമാരായി കാണലാണ്,  പ്രപഞ്ചത്തെ തിരിച്ചറിയലാണ്. ജ്ഞാനം എന്നുള്ളത്  ദൈവീകമാകുമ്പോഴാണ് അവിടെ വിശാലമായ  കാഴ്ചപ്പാടുണ്ടാകുന്നത് ഇല്ലെങ്കിലാ  ജ്ഞാനം അപൂർണ്ണമാകുന്നു അവിടെ ആഹങ്കാരം രൂപംകൊള്ളപ്പെടുന്നു അത് ഉള്ളിലുള്ള ജ്ഞാനത്തേക്കാൾ മേലെ വളർന്ന് ഞാനെന്ന വ്യക്തിയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുന്നു അപ്പോൾ അവിടെ ഉയർന്നു നിൽക്കുന്നത് അഹങ്കാരമാണ് . അഹങ്കാരമാകുമ്പോൾ അവിടെ ഞാനെന്നതിനു മാത്രമേ പ്രസക്തിയുണ്ടാകുന്നുള്ളു അവിടെ ദൈവീകമായ ചേതന നഷ്ടപ്പെടുന്നു  ചെളിയിൽ ആഴ്ന്നു കിടക്കുന്ന മാണിക്യത്തിന്റെ പ്രകാശം മൂടിവെക്കപ്പെടുന്നു  അഹങ്കാരത്തിൽ ആണ്ടുകിടക്കുന്ന മനുഷ്യന്റെ ജ്ഞാനവും അത്പോലെ തന്നെ
               
ജ്ഞാനേനെ തൂ തദജ്ഞാനം യേഷാം നാശിതമാത്മനഃ
     തേഷാമാദിത്യവദ് ജ്ഞാനം പ്രകാശയതി തത്പരം

എന്നാൽ ആരുടെ ഈ അജ്ഞാനം ആത്മ ജ്ഞാനത്താൽ നശിപ്പിക്കപ്പെട്ടിരിക്കുന്നുവോ അവർക്ക് ആദിത്യൻ വസ്തുക്കളെയെന്നപോൽ ജ്ഞാനം പരമമായ ബ്രഹ്മത്തെ പ്രകാശിപ്പിക്കുന്നു .

                                                                                                               ശ്രീമദ് ഭഗവദ് ഗീതാ

അജ്ഞാനം  ആത്‌മജ്ഞാനത്തെ മറക്കുന്നു, അഹങ്കാരം വിവേകത്തെ മറക്കുന്നു .

ആത്യന്തികമായി ഇതെല്ലാം ചെന്നു നിൽക്കുന്നത് വ്യക്തി താല്പര്യമെന്ന  സ്വാർത്ഥതയിൽ  തന്നെ .

എവിടെനിന്നാണ് ഒരു മാറ്റം ആരംഭിക്കേണ്ടത് ?  പ്രാചീനയുഗം മുതലേ   മനുഷ്യവർഗ്ഗം രൂപം കൊണ്ടതിൽ നിന്നും ഓരോ മനുഷ്യന്റെയും ഉള്ളിൽ അടിഞ്ഞുകൂടിയിരിക്കുന്ന സ്വാർത്ഥതയെന്ന വികാരം ആധുനികയുഗത്തിലേക്കുള്ള മാനവരാശിയുടെ വളർച്ചയിലും അത് കൂടെപ്പോരുന്ന വിരോധാഭാസം. അല്ലെങ്കിൽ  മനുഷ്യകുലത്തിനൊപ്പം തന്നെ വളർന്നു വരുന്ന വിഷ വൃക്ഷം തന്നെയെന്നതിനെ തീർച്ചയായും വിളിക്കാം . ആ വിഷ വൃക്ഷത്തിന്റെ വേരുകൾ  നമ്മുടെയുള്ളിൽ പടർന്നു കിടക്കുന്നു കരുത്തുള്ള കാതലായി അതങ്ങനെ  പന്തലിച്ചു കിടക്കുന്നു  .

എന്തൊക്കെ  തന്നെയായാലും  ശാസ്ത്രം, അല്ലെങ്കിൽ മനുഷ്യകുലം .
 അതിന്റെ വളർച്ചയിൽ ഏറെ മുന്നോട്ട് പോകുമ്പോൾ ഇതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് കൂടുതൽ കൂടുതൽ അവബോധം ആർജ്ജിക്കേണ്ടതു തന്നെയുണ്ട്  എങ്കിലേ നല്ലൊരു സംസ്കാരം രൂപപ്പെടുകയുള്ളൂ  ഒരു സഹവർത്വത്തം ഉണ്ടാവുകയുള്ളൂ  ദൂഷ്യഫലങ്ങൾ എന്നതിനെ വിളിക്കുന്നതിനേക്കാൾ ഉപരി അതി ഭീതിതമായ  വൈറസ് ബാധ എന്നു വിശേഷിപ്പിക്കുന്നതായിരിക്കും കൂടുതൽ ഉചിതം.


ഇതേക്കുറിച്ചൊന്നും തന്നെ  എന്തുകൊണ്ട്  ആരും  ചിന്തിക്കുന്നില്ല എന്നുള്ളതിന്റെ ആധാരവും ഇപ്പറഞ്ഞ സ്വാർത്ഥതയിൽ അടിയുറച്ച് കിടക്കുന്നത് തന്നെ.

ഓരോ വ്യക്തിയുടെ ഉള്ളിലും അന്തർലീനമായിക്കിടക്കുന്ന സ്വാർത്ഥതയെന്ന  വൈറസ്  .

ഞാനുൾപ്പെടുന്ന  ശാസ്ത്രലോകത്തിന്റെ അവസ്ഥയും ഇതിൽ നിന്നും ഭിന്നമല്ല എന്നുള്ളതും ഇതോടൊപ്പം  ചേർത്തുവായിക്കേണ്ടതു 
തന്നെ  .

അതിനെ പരോക്ഷമായോ പ്രത്യക്ഷമായോ പിന്തുണക്കുന്ന പല കാരണങ്ങളും ഉണ്ടായിരിക്കാം  .

ഇല്ലെന്നതിനെ നിഷേധിക്കാൻ കഴിയില്ല  സ്വന്തം പ്രശസ്തിക്കും, നിലനില്പിനും  ചിലപ്പോൾ രാജ്യ താൽപര്യത്തിനും വേണ്ടി പലപ്പോഴും അതെല്ലാം മനഃപൂർവ്വം മൂടി വെക്കപ്പെടുന്ന സത്യങ്ങളായി മാറുന്നു .

രാജ്യതാല്പര്യം എന്നുള്ളതിന്റെ ഏറ്റവും താഴെക്കിടയിലുള്ള അടിസ്ഥാന തത്വവും സ്വയം അല്ലെങ്കിൽ സ്വന്തമെന്ന  വികാരത്തിൽ അടിയുറച്ചു കിടക്കുന്നതു  തന്നെ .

പക്ഷേ .. ഈ സ്വാർത്ഥതകളുടെയെല്ലാം ദൂഷ്യഫലങ്ങൾ ചെന്ന് തറക്കുന്നത് പ്രകൃതിയെന്ന അടിസ്ഥാനവും ഏറ്റവും മഹത്തരവുമായിട്ടുള്ള ഒന്നിനുനേരെയെന്നതാകുമ്പോഴാണ് അതിന്റെ കാഠിന്യത്തെ കഠിനമാക്കുന്നത് .

ഇതിന്റെയെല്ലാം ഫലമായി സംഭവിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്ന ഭൂമിയുടെ അതിഭീതിതമായ ചിത്രം നേരിൽകണ്ടപ്പോൾ  ശരീരം വിറകൊള്ളുകയാണ്.

കണ്ടു പിടുത്തങ്ങളെല്ലാം ഗുണത്തേക്കാളേറെ ദോഷഫലങ്ങളാണ് സമ്മാനിച്ചിട്ടുള്ളത് എന്നുള്ളതാണ് ഇവിടെ തിരിച്ചറിയപ്പെടുന്നത് . കണ്ടുപിടുത്തങ്ങൾ എന്നുള്ളത് പുതിയ അറിവുകളാണ് അത് ജീവിത നിലവാരത്തേയും വീക്ഷണങ്ങളെയും ഉയർത്തുക തന്നെയാണ് ചെയ്യുന്നത് എന്നാലത് നല്ല രീതിയിൽ ആണെങ്കിൽ മാത്രമേ അതിനു പ്രസക്തിയുണ്ടാകുന്നുള്ളൂ . ഒരു വശത്ത് മഹാമാരിയെ അടിച്ചമർത്തുന്നു എന്നാൽ മറുവശത്ത് ആ മഹാമാരിയെ ഉരുവാക്കുന്നതും നമ്മൾ തന്നെയാണെന്നുള്ളതാണ് ഏറെ വിചിത്രം

ജീവന് നിലനിൽപ്പുണ്ടെങ്കിലേ ആത്യന്തികമായി എല്ലാത്തിനും പ്രസക്തിയുള്ളൂ എന്നുള്ളത് ഏവർക്കും അറിവുള്ള അടിസ്ഥാന തത്വമാണ്  എന്നിരിക്കേ എന്തുകൊണ്ട് എല്ലാവരും അതിൽ നിന്നും വ്യതിചലിച്ചു കൊണ്ട് സഞ്ചരിക്കുന്നു ?

ജീവ കണികകൾക്കല്ലെങ്കിൽ  പിന്നെ വേറേയെന്തിനാണ് ആത്യന്തികമായി  മുൻ‌തൂക്കം കൊടുക്കപ്പെടേണ്ടത്  ?

സൂര്യനിലേക്ക് അടുക്കുവാൻ തയ്യാറെടുത്തു  നിൽക്കുന്ന ഭൂമിയുടെ ചിത്രം ഭയാനകമാണ് ചിലപ്പോൾ സൂര്യനിലേക്ക് അടുക്കുകയോ അല്ലെങ്കിൽ സൂര്യന്റെ അതിശക്തമായ ആകർഷണവലയത്തിൽ അകപ്പെട്ട് മറ്റു പല പ്രതിഭാസങ്ങൾക്കും കാരണമായി ഒരു തമോഗർത്തമായി മാറുകയോ അല്ലെങ്കിൽ മറ്റൊരു തമോഗർത്തത്തിലേക്ക് പതിക്കുകയോ അതുമല്ലെങ്കിൽ അതിശക്ത താപത്താൽ പൊട്ടിത്തെറിക്കുകയോ ചെയ്‌തേക്കാം . അതേതെന്നുള്ള ഒരു മുൻ വിലയിരുത്തൽ ഈ ഘട്ടത്തിൽ അസാദ്ധ്യമാണ്   മനുഷ്യബുദ്ധിയുടെ വിലയിരുത്തലുകൾക്ക് മേലെ പ്രകൃതിയുടെ തീരുമാനങ്ങൾ എന്തെന്നുള്ള വീക്ഷണം കഠിനമായ ഒരു മുൻവിധിയാകും എന്നുള്ളതാണ് സത്യം  .

എന്നാലിതൊന്നും തിരിച്ചറിയാതെ എഴുന്നൂറി കോടിയോളം വരുന്ന ജനങ്ങൾ  വലിയൊരു ആപത്തിൽ നിന്നും രക്ഷപ്പെട്ട ആശ്വാസത്തിലാണുള്ളത് .

വന്നു കഴിഞ്ഞതിനേക്കാൾ അനേകായിരം  മടങ്ങ് വലുത് പുറകിൽ നിൽക്കുന്നു എന്നുള്ള  സത്യത്തെ തിരിച്ചറിയാതെ  ആശ്വാസം കൊള്ളുന്നവർ വലിയൊരു അഗ്നികുണ്ഡത്തിനു മേലെയാണ് നിൽക്കുന്നതെന്നറിയാതെ ജീവിക്കുന്നവർ.

ആരാണ് ഇതിനെല്ലാം  ഉത്തരവാദികൾ ?  ജനങ്ങളോ?  അധികാരികളോ? അതോ   രാഷ്ട്ര തലവന്മാരോ ? ആരുടെ നേർക്കാണ് വിരലുകൾ ചൂണ്ടപ്പെടേണ്ടത് ? അങ്ങിനെ ചൂണ്ടപ്പെട്ടാൽ തന്നെ അതിനൊരു  കൃത്യതയുണ്ടാകുമോ ?

അല്ലെങ്കിൽ തന്നെ  ഇതിലെല്ലാം എന്താണ് വ്യത്യാസം ?  വ്യത്യസ്ഥ ലേബലുകളിൽ ഒതുക്കപ്പെടേണ്ടവയാണോ ഓരോരുത്തരിലും നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വങ്ങൾ ?

ഓരോ വ്യക്തികളുടെയും ജീവ പരിണാമ പ്രിക്രിയകളുടെ  മാറി മാറി വരുന്ന അവസ്ഥാന്തരങ്ങൾ മാത്രമാണ് ഇവയെല്ലാം എന്നുള്ളതു കൊണ്ടുതന്നെ ഇതിന്റെയെല്ലാം  അടിസ്ഥാനമെന്നുള്ളത് ഒന്നു തന്നെയാണ് ആയതുകൊണ്ട് തന്നെ ഓരോരുത്തർക്കും അവരവരിൽ നിഷിപ്തമായിരിക്കുന്ന കടമകളിൽ നിന്നോ ഉത്തരവാദിത്വങ്ങളിൽ നിന്നോ  ഒഴിഞ്ഞു മാറാനാകില്ല 

അതാണ് ഓരോ വ്യക്തിയുടെയും സാമൂഹ്യപ്രതിബദ്ധതയും ചുറ്റുപാടുകളോട് അനുവർത്തിക്കേണ്ട ജീവത വീക്ഷണവും. 

ആദർശങ്ങളെ മുറുകെപ്പിടിച്ചുകൊണ്ടിരുന്ന ഒരു വ്യക്തി മറ്റൊരു തലത്തിലേക്കെത്തുമ്പോൾ എങ്ങിനെയാണ്  അയാളുടെ കാഴ്ചപ്പാടുകളും ദാർശനികതയും ചിന്താഗതികളും  മാറുന്നുത്  ?

എന്താണ് ഈ ട്രാൻസ്ഫോർമേഷന്റെ അടിസ്ഥാന തത്വം   ?

ഒരു വ്യക്തിയുടെയോ അല്ലെങ്കിൽ വ്യക്തികൾ ഉൾക്കൊള്ളുന്ന സമൂഹത്തിന്റെയോ പ്രതിബദ്ധതയുടെ മൂല്യം അതിന്റെ ശരിയായ ദിശയിൽ നിന്നും വ്യതിചലിക്കപ്പെടുമ്പോൾ തദവസരത്തിൽ തന്നെ  അത് തിരുത്തുവാനും ചൂണ്ടിക്കാണിക്കുവാനുമുള്ള ഉത്തരവാദിത്വവും, ധാർമ്മീകതയും ആ സമൂഹത്തിൽ തന്നെയുള്ള ഏതൊരുവനിലും  നിഷിപ്തമാണ്  അത്തരമൊരു  ഉത്തരവാദിത്വത്തിൽ നിന്ന് ഏതെങ്കിലുമൊരു   വ്യക്തിക്ക് ഒഴിഞ്ഞു മാറാനാകുമോ ? അങ്ങിനെയെങ്കിൽ പരോക്ഷമായോ , പ്രത്യക്ഷമായോ സമൂഹത്തിലെ എല്ലാവരും തന്നെ ആ ഹത്യയിൽ ഭാഗഭാഗാക്കപ്പെടുകയല്ലേ അതിലൂടെ ചെയ്യപ്പെടുന്നത് .

അങ്ങിനെവരുമ്പോൾ  തെറ്റ് ചെയ്യുന്നത് മാത്രമല്ല  അതിനെതിരെ നിശബ്ദരായിരിക്കുമ്പോൾ പോലും അനുവർത്തിക്കുന്നത് തെറ്റു തന്നെയാകുന്നു .

തന്നിലേക്ക് ആഴ്ന്നിറങ്ങിയിരിക്കുന്ന ഞാനെന്ന , ഞാൻ മാത്രമെന്ന ,  എനിക്ക് മാത്രമെന്ന  ഇടുങ്ങിയ ചിന്താഗതിയിലൂടെ  സഞ്ചരിക്കുമ്പോൾ ആ തലത്തിലൂടെ  മാത്രം ചിന്തിക്കുമ്പോൾ അടുത്തവനു നേരെയെങ്ങനെ  ധൈര്യപൂർവ്വം ചൂണ്ടുവിരലുയർത്തുവാൻ  കഴിയും ? കാരണം അടുത്തവനിൽ നിന്നും അധികമായി അധാർമ്മീകത തന്നിൽ തന്നെയാണ് ഉയർന്നു നിൽക്കുന്നതെന്ന അവബോധം ഉള്ളിൽ അടിയുറച്ചു കിടക്കുമ്പോൾ അവിടെ സത്യം സത്യത്തിനെതിര് എന്നുള്ള കുറ്റബോധം ഉയർന്നു വരുകയാണ് ചെയ്യുന്നത് .

അങ്ങനെയുള്ളപ്പോൾ ആ ചൂണ്ടുവിരൽ ആദ്യം  തിരിയുന്നത് തനിക്കു നേരെ തന്നെയാണെന്നുള്ള  വലിയൊരു വിരോധാഭാസവും ഇവിടെ ഉയരുന്നു.

ആർക്കും ആരെയും കുറ്റപ്പെടുത്താനാകാതെ  എല്ലാവരും സ്വയം കുറ്റവാളികളാക്കപ്പെടുന്ന  വലിയൊരു സാമൂഹിക  അധഃപതനത്തിലേക്കാണ് അതെത്തിച്ചേർക്കുന്നത്   .

എല്ലാവരും സ്വയം കുറ്റവാളികളായി മാറുമ്പോൾ  അവിടെയൊരു പൊളിച്ചെഴുത്തിനുള്ള സാദ്ധ്യതകൾ പോലും ഇല്ലാതാക്കപ്പെടുന്നു .

ഇവിടെ വ്യക്തികളും  ആ വ്യക്തികൾ ഉൾക്കൊള്ളുന്ന സമൂഹവും  മൊത്തത്തിൽ അധഃപതനത്തിലേക്ക് കൂപ്പുകുത്തുന്നു അങ്ങനെവരുമ്പോൾ  ഒന്നിനെപ്പോലും നീതികരിക്കാനാകാതെ ആ സമൂഹം മുഴുവൻ പുഴുക്കുത്താൽ വികൃതമാക്കപ്പെടുന്ന ഒരവസ്ഥയാണ് സംജാതമാക്കപ്പെടുന്നത് 

ഇത്തരത്തിലുള്ള അനേകായിരം സമൂഹങ്ങളുടെ കൂട്ടായ്മായിലൂടെ ലോകം മുഴുവനും  ഈയൊരു അധഃപതനത്തിലേക്ക് തരം താഴുന്നു പതിയെ പതിയെ  അത് പ്രപഞ്ചമെന്ന വരദാനത്തിന്റെ മൂലക്കല്ല് തകർക്കും വിധം ശക്തിപ്രാപിക്കുകയും അനിവാര്യമായ ദുരന്തത്തിലേക്ക് എത്തിച്ചേർക്കുകയും ചെയ്യുന്നു 

ഇതിനോട് അനുബന്ധമായി മറ്റു ചില ചോദ്യങ്ങൾ കൂടി ഉയർന്നു വരാം .

ഇത്തരത്തിലുള്ള സാമൂഹ്യവിപത്തുകളെ  നീതീകരിക്കപ്പെടുത്തുവാൻ  കഴിയുന്നില്ലെങ്കിൽ പിന്നെ എന്തിനാണ്  നിയമങ്ങളും ,ഭരണഘടനയും  ?

ജനതകളുടെ മാത്രമല്ല എല്ലാ ജീവജാലങ്ങളുടേയും, അതോടൊപ്പം പ്രകൃതിയുടെയും അതിനനുബന്ധമായ മറ്റെല്ലാ ഘടകങ്ങളുടെയും സുരക്ഷക്കും, സംരക്ഷണത്തിനും കെട്ടുപാടുകൾ ഇല്ലാത്ത ഒരു ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് സാംസ്കാരികവും മൂല്യവത്തായതുമായൊരു  ജീവിത ശൈലി പടുത്തുയർത്തുന്നതിനും അതോടൊപ്പം മറ്റുള്ളവരെ  ബഹുമാനിക്കുകയും,  അംഗീകരിക്കുകയും പരസ്പര പൂരകത്തോട് കൂടി  മഹത്തായൊരു രീതി  അവലംബിക്കുവാൻ  വേണ്ടി  എഴുതിയുണ്ടാക്കപ്പെട്ടതുമായ നിയമസംഹിതകൾ ആ  ആശയത്തോട് പൂർണ്ണമായും നീതിപുലർത്തുന്നുണ്ടോ എന്നുള്ളത് ഒരു പുനർചിന്തനക്ക് ഇവിടെ വിധേയമാക്കപ്പെടേണ്ടതാണ് .

ഇല്ലെങ്കിൽ എന്താണ് അതിന്റെ ആധാരം ?

ഇവിടെ  ജനതകൾക്കു വേണ്ടിയും ചുറ്റുപാടുകൾക്കു വേണ്ടിയും  എഴുതിയുണ്ടാക്കപ്പെട്ട നിയമസംഹിതകളുടെ കൃത്യതയെക്കുറിച്ചു തന്നെ  വലിയൊരു സംശയം ഉയർന്നുവരുകയാണ്  .

ഈ ചോദ്യത്തിനുമുന്നിൽ എഴുതിയുണ്ടാക്കപ്പെട്ട നിയമ സംഹിതകളുടെ  ബലഹീനതയാണോ  അതോ നിയമം പാലിക്കേണ്ട നമ്മുടെ മനോഭാവമാണോ വെളിവാക്കപ്പെടുന്നത് ?

അതോടൊപ്പം തന്നെ മറ്റൊരു ചോദ്യം കൂടി ഉയർന്നു വരുന്നു

എന്തുകൊണ്ട്  വ്യത്യസ്തരാജ്യങ്ങളിൽ വ്യത്യസ്തങ്ങളായ   നിയമങ്ങൾ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു ? ആത്യന്തികമായി എല്ലാം തന്നെ  ജനതകളുടെ  സുരക്ഷക്കും അവബോധത്തിനും , സാമൂഹികമായ ജീവിത നിലവാരത്തിനും , നിലനിൽപ്പിനും  പരിതഃസ്ഥിതിയുടെ , ഉന്നമനത്തിനും വേണ്ടിയെന്നുള്ളതാകുമ്പോൾ   എങ്ങിനെയാണ്  നിയമസംഹിതകൾ  ഓരോ രാജ്യങ്ങളിലും പരസ്പരം വ്യത്യസ്തങ്ങളാകുന്നത് ?

ഭൂഖണ്ഡങ്ങളുടേയും , പരിതഃസ്ഥിതിയുടെയും , കാലാവസ്ഥയുടേയും , നിറവ്യത്യാസങ്ങളുടേയും മാറ്റങ്ങൾക്കനുസരിച്ച് രൂപം കൊള്ളപ്പെടേണ്ടതാണോ നിയമങ്ങൾ ?

എന്താണതിന്റയൊരു ലോജിക് ? ഇവിടെയൊരു  തെറ്റ് ചെയ്യുന്നയാൾക്ക് നിയമം ഒരു ശിക്ഷ  അനുശാസിക്കുമ്പോൾ മറ്റൊരു രാജ്യത്ത് അതേ തെറ്റിന് വേറൊരു ശിക്ഷാ നിയമം എന്നുള്ളത് എങ്ങിനെയാണ് നീതികരിക്കപ്പെടുക  ?

അപ്പോൾ എന്താണ്  ഇതെന്റെയെല്ലാം  അടിസ്ഥാന പ്രമാണം ? അല്ലെങ്കിൽ എന്താണ് അതിനു നല്കപ്പെടേണ്ട വിശദീകരണം ?

എങ്ങിനെയാണ് ഇതെല്ലാം നീതികരിക്കപ്പെടുന്നത് ?.

രാജ്യത്ത് അവലംബമായിട്ടുള്ള നിമയമസംഹിതകളെ ഈയൊരു കാഴ്ചപ്പാടിലൂടെ നോക്കിക്കാണുമ്പോൾ അവയുടെയെല്ലാം വലിയൊരു ന്യൂനതയാണ് ഇതിലൂടെ മറനീക്കി പുറത്തുവരുന്നത്.

കൃത്യമായ ചട്ടക്കൂടില്ലാതെയും ദിശാബോധമില്ലാതേയും എഴുതിച്ചേർക്കപ്പെട്ട  ഈ നിയമങ്ങൾ സത്യത്തിൽ അതിൽ നിഷിപ്തമായിരിക്കുന്ന പ്രതിബദ്ധതയെ നീതീകരിക്കുന്നുണ്ടോവെന്നുള്ളതിൽ സംശയം തോന്നാവുന്നതാണ് ? 

ഒരു  വ്യക്തിയുടെയോ അല്ലെങ്കിൽ ഒരു കൂട്ടം വ്യക്തികളുടയോ യുക്തിക്കോ ആദർശങ്ങൾക്കോ , അവരുടെ താല്പര്യങ്ങൾക്കോ മുൻ‌തൂക്കം കൊടുത്തപ്പെട്ട് എഴുതപ്പെടുന്ന നിയമങ്ങൾക്ക് ഒരു കേന്ദ്രീകൃത സ്വഭാവം  കൈവരിക്കാനാകുമോ  ? അതിനൊരു പൊതുസ്വഭാവം ഉണ്ടാകുമോ? ഇത്തരത്തിൽ വ്യക്ത്യാധിഷ്ടിതമായി രൂപം കൊള്ളപ്പെടുന്ന നിയമങ്ങൾ,  സംഹിതകളെ  ഒരു ഏകീകൃത  നിയമമെന്ന ചട്ടക്കൂടിനുള്ളിലേക്ക് മാറ്റുവാനൊക്കുമോ ? ഒരു വ്യക്തിയുടെ കാഴ്ചപ്പാടുകളിലൂടെ മാത്രം നോക്കി ക്കാണുന്ന ഘടങ്ങൾക്ക്  ഒരു പൊതുസ്വഭാവത്തിന്റെ സാങ്കേതികതയും , മേന്മയും അവകാശപ്പെടാനൊക്കുമോ  ?

ഇതിന്റെയെല്ലാം ആത്യന്തികമായ ദൂഷ്യഫലങ്ങൾ എന്നുള്ളത്  വ്യത്യസ്ത രാജ്യങ്ങളിൽ വ്യത്യസ്തമായ നിയമസംഹിതകൾ രൂപം കൊള്ളപ്പെടുന്നു എന്നുള്ളതാണ്, വ്യത്യസ്തങ്ങളായ  ഭരണഘടനകൾ ഉണ്ടാക്കപ്പെടുന്നു . ആത്യന്തികമായി മനുഷ്യരെന്ന വർഗ്ഗത്തിന് വേണ്ടി മാത്രമാണ് ഇതെല്ലാം എന്നോർക്കുമ്പോഴാണ് അതിന്റെയെല്ലാം വിരോധാഭാസം മറനീക്കി പുറത്തുവരുന്നത്. ഒരു വ്യക്തിക്ക്  ഇവിടെയൊരു നിയമം  മറ്റൊരു രാജ്യത്ത് മറ്റൊരു നിയമം എന്നുള്ളതിന്റെ ഫിലോസഫി സാമാന്യബുദ്ധിക്ക് ഉൾക്കൊള്ളാവുന്നതിലും അപ്പുറത്താണ്

അപ്പോൾ വ്യക്ത്യാധിഷ്ഠിതമായി ഉണ്ടാക്കിയെടുത്ത  നിയമ സംഹിതകളെക്കാളും, ഭരണ ഘടനയെക്കാളും , നീതി നിർവ്വഹണ കാഴ്ചപ്പാടുകളെക്കാളും ഏറെ ഉയർന്ന തലത്തിലുള്ള മറ്റൊന്നിനെപ്പറ്റി  ചിന്തിക്കേണ്ടിയിരിക്കുന്നു അവിടെയൊരു പൊളിച്ചെഴുത്ത് ആവശ്യമായി വരുന്നു .

അതിന് നൈപുണ്യമുള്ള , ആദർശധീരരായ , വ്യക്തിബിംബങ്ങളെക്കാൾ  ഉപരിയായ വ്യക്തിപ്രഭാവങ്ങൾ ഉൾക്കൊള്ളുന്ന  ഒരു കൂട്ടായ്മയിലൂടെ മാത്രമേ സാധിക്കൂ  .

അതിനു വേണ്ടത് ഒരു വൃത്തത്തിനുള്ളിൽ നിന്നുകൊണ്ട് ആ വൃത്തത്തെ മാത്രം നോക്കിക്കാണുന്ന ഇടുങ്ങിയ ചിന്താഗതിയല്ല മറിച്ച് ആ വൃത്തത്തിനുള്ളിൽ  നിന്നുകൊണ്ട് ലോകത്തെ മുഴുവൻ നോക്കിക്കാണുന്ന വിശാലതയാണ്  .

കാലങ്ങൾക്ക് മുന്നേ സഞ്ചരിക്കുന്ന ഭാവനാ വിലാസം  ഇന്നിൽ നിന്നുകൊണ്ട്  നാളെയെ നോക്കിക്കാണുന്ന ദാർശനീകത.

അതിന്  അത്ര വലിയ സാങ്കേതികത്വം നിറഞ്ഞ കാഴ്ചപ്പാടൊന്നും ആവശ്യമില്ല എല്ലാത്തിനേയും ഒന്നു ചേർക്കുന്ന ഒരു ഭാവനയിലൂടെ  മുന്നേറുക  അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക .

കണ്ടെടുക്കപ്പെട്ട  ആശയങ്ങളിലൂടെ മുന്നോട്ട് ചരിക്കുമ്പോൾ  അതിനെ കുറ്റമറ്റതാക്കി തീർക്കാവുന്ന തരത്തിലുള്ള പുതിയ, പുതിയ  മാർഗ്ഗങ്ങൾ അതോടൊപ്പം തെളിഞ്ഞുവരുന്നു, അതിലൂടെ സഞ്ചരിക്കുക .

മറ്റൊരു ന്യൂന്യതയെക്കുറിച്ചും ഇവിടെ ബോധവാന്മാരാകേണ്ടതുണ്ട്

പ്രപഞ്ചമെന്ന കൂട്ടായ്മയിൽ അതിലെ ജീവസമൂഹങ്ങൾ വിഘടിച്ചുകൊണ്ട് അതിരുകൾ തിരിക്കുന്നു  സ്വന്തം കൂട്ടായ്‌മ രൂപപ്പെടുത്തിയെടുക്കുന്നു. അത്  മതപരമോ  , സാമൂഹികപരമോ  ദേശപരമോ ആയി വിഘടിക്കപ്പെടുന്നു . രാജ്യാതിർത്തികളായി  തരം തിരിക്കപ്പെടുന്നു , മതപരമായ കൂട്ടായ്മകൾ  രൂപം കൊള്ളപ്പെടുന്നു അങ്ങനെ  എല്ലാത്തിലും തന്നെ വേർതിരിവുകൾ പ്രകടമാകുന്നു. ജനങ്ങൾ ഗ്രൂപ്പുകളായി തരം തിരിക്കപ്പെടുന്നു .

സ്വാർത്ഥതയുടെ ആദ്യപാഠം

ജീവ വൃക്ഷത്തിന്റെ ഉയർന്ന ശിഖിരത്തിൽ മാർക്ക് ചെയ്യപ്പെട്ട മനുഷ്യനെന്ന ജീവിയുടെ  മൂല്യശോഷണത്തിന്റെ വലിയൊരു തെളിവ്.

എല്ലാത്തിനേയും വിഘടിപ്പിക്കാനുള്ള  ത്വര , തീക്ഷണത, മനുഷ്യനെന്ന  ജീവ വർഗ്ഗത്തിനുള്ളിൽ ഒളിഞ്ഞു കിടക്കുന്നു .

ഇത്തരത്തിലുള്ള ചിന്തകളിലൂടെയെല്ലാം പിന്നെ കടന്നുചെല്ലുന്നതായിരിക്കും ഉചിതമെന്നെനിക്ക് തോന്നുന്നു , അതൊരു വലിയ സാഗരമാണ് കണ്ടെത്തിയതിനേക്കാൾ അധികമായി കണ്ടെത്തേണ്ടുന്ന ആഴവും പരപ്പും അതിനുണ്ട് ഒറ്റ വാക്കിലൂടേയോ നിസ്സാരമായോ വിലയിരുത്താവുന്ന ഒന്നല്ല ഇതെന്നു തിരിച്ചറിയുന്നതുകൊണ്ട് കൂടി തന്നെയാണ് എന്റെയീ വിലയിരുത്തലും  

എന്നെ അതിശയപ്പെടുത്തുന്ന മറ്റൊരു വസ്തുത , എന്തുകൊണ്ടെന്റെ ചിന്തകളിങ്ങനെ കെട്ടുപ്പാടുകളില്ലാത്ത   പട്ടംപോലെ വിശാലമായി പറന്നുകൊണ്ടിരിക്കുന്നു ? പലപ്പോഴും എനിക്കുപോലുമത്   തിരിച്ചറിയാനാകുന്നില്ല .

സ്വയം  തന്നെ തന്നെ ഉൾക്കൊള്ളാനാകുന്നില്ലെങ്കിൽ  പിന്നെയെവിടെനിന്നാണ് ഉത്തരങ്ങൾ ലഭ്യമാവുക ?

ചില തിരിച്ചറിവുകളിലൂടെ കടന്നുപോകുമ്പോൾ , പുതിയ ചില പാഠങ്ങൾ മനസ്സിലാക്കിയെടുക്കുമ്പോൾ  ഇത്ര നാളും നടന്നു തീർത്ത വഴികൾ,  ചിന്തകൾ,  അനുവർത്തിച്ച ഘടകങ്ങൾ, മനസ്സിലാക്കിയെടുത്ത സത്യങ്ങൾ,  ഒന്നും തന്നെ ശരിയായിരുന്നില്ലെന്ന കാഴ്ചപ്പാടുകൾ  മനസ്സിനെ മഥിക്കുന്നു . അപ്പോഴാണ് , കൂടു  തുറന്നു വിടപ്പെട്ട  പക്ഷിയെപ്പോലെ മനസ്സ് അതിന്റെ ചിന്തകളുമായി  ഉയരങ്ങളിലേക്ക് പറക്കുന്നത് .

അല്ലെങ്കിൽ ഇവയെയെല്ലാം മനസ്സിന്റെ ബാലിശമായ തോന്നലുകളെന്ന നിർവ്വചനത്തിലൂടെ  നോക്കിക്കാണാനാകുമോ ? അങ്ങിനെ വരുമ്പോൾ വളരെ പ്രാധ്യാന്യം കൊടുക്കേണ്ടുന്ന ഒന്നിനെ നിസ്സാരവൽക്കരിക്കപ്പെടുകയാണ് ചെയ്യുന്നത്  .

ഇത്രയും സങ്കീർണ്ണത നിറഞ്ഞ വിഷയത്തെ ഇത്തരത്തിലൂടെ നോക്കിക്കാണുന്നത്  ഒരിക്കലും നീതീകരിക്കപ്പെടുന്നതല്ല., നീതീകരിക്കാവുന്നതുമല്ല.

മറിച്ച് .. ഇത്തരത്തിലുള്ള വീക്ഷണങ്ങളും ചിന്തകളും പുതിയ  അറിവുകളാണ് നമുക്ക് പകർന്നു തരുന്നത് എന്നുള്ള കാഴ്ചപ്പാടിലൂടെ ഇവയെല്ലാം നോക്കിക്കാണുകയാണ്  കൂടുതൽ ഉചിതമെന്നെനിക്ക് തോന്നുന്നു.

പുതിയതൊന്ന് തിരിച്ചറിയുമ്പോൾ  ആ  തലത്തിൽ  കാര്യങ്ങളെ വിശകലനം ചെയ്യുകയെന്നുള്ളത് മനുഷ്യന്റെ സ്വാഭാവികമായൊരു സവിഷേശതയാണ്. 
അതിനെ അത്യപൂർവ്വമായതോ അല്ലെങ്കിൽ ഭാവനയുടെ ഒരു നേർക്കാഴ്ചയായോ വിലയിരുത്തേണ്ടതില്ല. 

ഇവിടെ നമ്മുടെ കണ്മുന്നിൽ  കാണുന്നതെല്ലാം സത്യങ്ങളാണ് എന്നാൽ  നമുക്കത് ഉൾക്കൊള്ളാനാകുന്നുണ്ടോ ഇല്ലയോ എന്നുള്ളത് നമ്മളെ സംബന്ധിക്കുന്ന ഘടകങ്ങൾ മാത്രമാണ് .

ഒരു പക്ഷേ നമുക്കത് ഉൾക്കൊള്ളാനാകുന്നില്ലെന്നു കരുതി അത് സത്യങ്ങൾ അല്ലാതാകുന്നില്ല  ആ സത്യങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് നമ്മുടെ കാഴ്ചപ്പാടുകളെയാണ് മാറ്റിയെടുക്കേണ്ടത്  .

അതിനു വേണ്ടത് സത്യത്തെ സത്യമായി തന്നെ അംഗീകരിക്കേണ്ടുന്ന   വിശാലതയും നമ്മളെ  സ്വയം തിരുത്തേണ്ടുന്ന വലിയൊരു ഉത്തരവാദിത്വവുമാണ് .

എന്തൊക്കെ തന്നെയായാലും  തിരിച്ചറിയപ്പെട്ട സത്യങ്ങൾ ഒരു ചൂണ്ടുപലകയാണ്,  ഇന്നിന്റെ തെറ്റുകളെ തിരുത്തിക്കൊണ്ട് മുന്നോട്ട് പോകേണ്ട കമൻമെൻറ്സ്  ആണത്.

ഇല്ലെങ്കിൽ നമ്മൾ,  നമ്മളെത്തന്നെ ഇല്ലാതാക്കുന്നു , നാളെയെ ഇല്ലാതാക്കുന്നു. എന്തിന്  നമ്മുടെ ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കിക്കളയുന്നു. അതിലുപരി അനേകായിരം തലമുറകളെ ഇന്നിൽ നിന്നുകൊണ്ട്  ഇല്ലാതാക്കുന്ന കൊടിയ പാതകം കൂടിയാണത് .

നാളെയുടെ  ട്രിഗർ നമ്മുടെ കൈകളിലാണിന്നുള്ളത്  .

ഒരു മനുഷ്യൻ, ചുറ്റുപാടുകളിലേക്ക് നോക്കാതെ  തന്നിലേക്കു തന്നെ നോക്കുമ്പോഴാണ് അവന്റെ മനസ്സ് എപ്പോഴും ഇടുങ്ങിയതും ലക്ഷ്യബോധമില്ലാത്തതുമാകുന്നത് 

ലക്ഷ്യമില്ലാത്ത ജീവിതം ആത്മാവില്ലാത്ത ശരീരത്തിനു തുല്യമാണ്  ചണ്ടിയായി ജീവിക്കുക എന്നുള്ളത് മൃതജീവനമാണ്  എന്താണതിന്റെ  പ്രസക്തി ?

ഭൂമിയിപ്പോൾ നേരിട്ടുകഴിഞ്ഞിരിക്കുന്ന  ആപത്ത് അതിന്റെയൊരു സൂചന മാത്രമാണ്  അതിലുമെത്രയോ ഭീതിതമായതാണ് ഇനി വരാനിരിക്കുന്നതെന്നുള്ളതാണ് ഇവർ നിരത്തിയ തെളിവുകളുടെ വെളിച്ചത്തിൽ മനസ്സിലാക്കാനാവുന്നത്.

ഭൂമിയെ വലയം ചെയ്തിരിക്കുന്ന കാന്തീക പ്രഭാവം സൂര്യ കാന്തീക വലയവുമായി ഇന്റർ ലോക്ക് ചെയ്യപ്പെടുമ്പോൾ ഭൂമികുലുക്കത്തിന് ഹേതുവാകുന്നുവെന്നുള്ളത് പുതിയൊരു അറിവാണ് പകർന്നു നൽകുന്നത് .  ഞങ്ങൾ കൂടി ഉൾപ്പെടുന്ന ശാസ്ത്ര നിരീക്ഷകർക്ക്  ഒരിക്കലും എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ലാത്ത ശാസ്ത്ര സത്യത്തിനുള്ളിലേക്കാണ് അത് വെളിച്ചം വീശിയത്. 

ഭൂമിയുടെ അന്തർഭാഗത്തുള്ള  ഭ്രംശരേഖകളിൽ ഉറയാത്ത ശിലാ ദ്രവ്യങ്ങളുടെ മുകളിലൂടെ പലകകൾ  ചലിക്കുമ്പോൾ പലപ്പോഴും അവ തമ്മിൽ കൂട്ടിയിടിക്കപ്പെടുന്നു  . ഈ ശക്തമായ  കൂട്ടിയിടിയുടെ  ഫലമായി പുറത്തു വരുന്ന ഊർജ്ജമാണ്  പലപ്പോഴും ഭൂമി കുലുക്കത്തിനുള്ള ഒരു  കാരണമായി നമ്മുടെ ശാസ്ത്രം ധരിച്ചിരുന്നത് മറ്റൊന്ന്  അഗ്നി  പർവ്വതങ്ങൾ മൂലവും ഇത്തരത്തിൽ ഭൂമികുലുക്കങ്ങൾ  സംഭവിക്കുന്നുവെന്നുള്ളതാണ് .

ഇവരുടെ നിരീക്ഷണങ്ങളുമായി ചേർത്തു വായിക്കുമ്പോൾ  നമ്മുടെ  ശാസ്ത്രനിഗമനങ്ങളെല്ലാം തെറ്റുകളായിരുന്നുവോ ?

ആയിരിക്കാൻ വഴിയില്ല,   കാരണം  കാന്തീക മണ്ഡലങ്ങൾ മൂലമുള്ള പരസ്പര മർദ്ധമാണ് ഇതിനെല്ലാം കാരണമെങ്കിൽ  ഭൂമിയുടെ ആരംഭകാലം മുതലേ   പല തരത്തിലുള്ള  ഭൂമി കുലുക്കങ്ങൾ ഭൂമിയിൽ ഉണ്ടായിട്ടുണ്ട്  എന്നുള്ളതിന്   ധാരാളം തെളിവുകൾ നമ്മുടെ മുന്നിലുണ്ട്.

ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ,  ആദിമ യുഗത്തിൽ  പൊലൂഷനുകൾ മൂലം ഭൂമിയുടെ പുറം പാളികളിൽ ഇത്തരത്തിലുള്ള കാന്തീക വലയം രൂപം കൊള്ളപ്പെടേണ്ടതായ  യാതൊരു  സാദ്ധ്യതയും കാണപ്പെടുന്നില്ല .

അങ്ങിനെയെങ്കിൽ ഇവർ വിശദീകരിച്ചതുപോലെ ശക്തമായ കാന്തീക പ്രഭാവത്തിന്റെ സ്വാധീനം കൊണ്ടല്ല   ഭൂമി കുലുക്കമുണ്ടാകുന്നത് എന്നു തന്നേയല്ലേ ?

എന്നാലടുത്ത  നിമിഷത്തിൽ തന്നെ ഞാനെന്റെയാ നിഗമനങ്ങളെ തള്ളിക്കളഞ്ഞു

വീണ്ടും  വീണ്ടും  എന്റേതായ വീക്ഷണങ്ങളിലൂടെ  മാത്രമാണ് ഞാൻ ചരിച്ചുകൊണ്ടിരിക്കുന്നത്   ഇത്രയും അഡ്വാൻസ്ഡ് ആയിട്ടുള്ള ശാസ്ത്രസാങ്കേതികതയുടെ ഉപജ്ഞാതാക്കളായിട്ടുള്ള  ഇവരുടെ ആധികാരികതയെ  വെറും അല്പമാത്രമായ അല്ലെങ്കിൽ ശൈശവാവസ്ഥയിലുള്ള നമ്മുടെ ശാസ്ത്രീയ നിഗമനങ്ങൾ  വെച്ച്  ഖണ്ഡിക്കാൻ തോന്നുന്നത് എന്റെ കാഴ്ചപ്പാടിന്റെ വികലത തന്നെയാണ്.

ക്ഷമിക്കണം..,  വികലതയെന്നതിനെ  വിളിച്ച് ഞാൻ എന്നെ തന്നെ ആക്ഷേപിക്കുന്നില്ല മറിച്ച് , എന്റേതായ രീതിയിലൂടെ ഞാനതിനൊരു മാനം നൽകിയതാണ്  

അങ്ങിനെയെങ്കിൽ അതെന്റെ ബുദ്ധി ശൂന്യതയെന്നു മാത്രമേ കരുതുവാനാകൂ 

മറ്റൊന്ന്,  ഭൂമികുലുക്കങ്ങളെല്ലാം  ഉണ്ടാകുന്നത്  കാന്തീക മണ്ഡലങ്ങളുടെ സ്വാധീനം കൊണ്ടു മാത്രമാണെന്നവർ ശഠിച്ചിട്ടുമില്ല  അതിനു കാരണമായ  ഘടകങ്ങളിൽ ഇതും ഒന്നുമാത്രം .

അതു മാത്രവുമല്ല  ഭൂമിയുടെ ഇപ്പോഴത്തെ അവസ്ഥയെന്നുള്ളത്   പൊല്യൂഷനാൽ  രൂപം കൊള്ളപ്പെട്ട കാന്തീക ധ്രുവം അതി ഭീതിതമായ തോതിൽ ഭൂമിയെ ആവരണം ചെയ്തിരിക്കുന്നു  എന്നുള്ളതാണ് അങ്ങനെവരുമ്പോൾ പ്രകൃതിയുടെ നൈസർഗ്ഗീകമായ ചലനം മൂലം രൂപമെടുക്കുന്ന ഭൂമികുലുക്കത്തെക്കാൾ അധികമായി മാനുഷീകമായ പ്രവർത്തനം കൊണ്ട് രൂപം കൊള്ളപ്പെട്ട ഈ കാന്തീക മണ്ഡലം മൂലം അതിശക്തമായ ഭൂമികുലുക്കങ്ങൾ  ഉണ്ടാക്കപ്പെടുന്നു എന്നുള്ളതാണ് അവർ അതിലൂടെ ചൂണ്ടിക്കാണിച്ചത് .

ദശലക്ഷകണക്കിനു വർഷങ്ങൾക്ക് മുമ്പ് ശക്തമായ കാട്ടു തീയാലും മറ്റു പ്രകൃതി ക്ഷോഭങ്ങളാലും അഗ്നി പർവ്വതങ്ങൾ മൂലവും രൂപപ്പെട്ട  വിഷ മാലിന്യങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് നിർമ്മാർജ്ജനം ചെയ്യപ്പെടുകയും അത്  ഭൂമിക്കു ചുറ്റും ശക്തമായ  കാന്തീകപ്രഭാവത്തിന്   കാരണമായിത്തീർന്നിരിക്കാമെന്നുള്ളതും തള്ളിക്കളയാനാകാത്ത ഒരു വസ്തുത തന്നെയാണ് .

ആ ഒരു വീക്ഷണത്തിലൂടെ  ചരിക്കുമ്പോൾ  ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുമ്പുണ്ടായ പല ഡിസാസ്റ്ററുകൾക്കും ഇതും  ഒരു ഹേതുവായിത്തീർന്നിരിക്കാം എന്നുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല .

മലിനീകരണമെന്നുള്ളത് ആർട്ടിഫിഷ്യൽ ക്രിയേഷനുകളിലൂടെ മാത്രം    രൂപീകൃതമാകുന്നതല്ലല്ലോ?  എങ്കിലും ഇപ്പോൾ അതുതന്നെയാണ്  മുന്നിൽ നിൽക്കുന്നത്  എന്നുള്ള ദുഖകരമായ സത്യമാണ് അവർ ചൂണ്ടിക്കാണിച്ചു തന്നത്   .

എന്തൊക്കെ തന്നെ ആയാലും തെളിവുകൾ  ശാസ്ത്രീയ സത്യങ്ങൾ ആയി മാറുന്നിടത്ത്  തിരുത്തലുകൾ ആവശ്യമായി വരുന്നു  ആ തിരുത്തലുകളിലൂടെ  അതിന്റെ ആഴങ്ങളിലേക്കിറങ്ങി ചെന്ന്  വിശകലനം  ചെയ്യുമ്പോൾ  ഏതാണ് സത്യം എന്നതിലേക്കുള്ള  ചൂണ്ടു പലക ദൃശ്യമാകുന്നു.

ഇവിടെ ആവശ്യം തിരുത്തലുകളാണ് തെറ്റിൽ നിന്നും ശരിയിലേക്കുള്ള തിരുത്തലുകൾ

അല്ലെങ്കിൽ ഇത്രയും ത്യാഗമനുഷ്ഠിച്ചു കൊണ്ട് തങ്ങൾ നടത്തിയ ഈ രക്ഷാപ്രവർത്തന ദൗത്യത്തിന്   യാതൊരു അർത്ഥവും ഇല്ലാതായിത്തീരും.

എന്നാൽ ഈയൊരു  രക്ഷാകര  ദൗത്യമാണ്  തങ്ങളെ ഇവിടെയെത്തിച്ചത്  അതുവരേക്കും ഭൂമിയോട് സമാനമായൊരു ഗ്രഹം പോലുമുണ്ടോ ഇല്ലയോ എന്നുള്ളൊരു സംശയലോകത്തിലായിരുന്നു ശാസ്ത്രലോകം .

എന്നാലിപ്പോൾ  അതുണ്ട് എന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം തങ്ങളിന്നാ ഗ്രഹത്തിന്റെ അതിഥികൾ  ആയിക്കഴിഞ്ഞിരിക്കുന്നു . അതുപോലെത്തന്നെ അന്യഗ്രഹജീവികളെക്കുറിച്ചുള്ള  വിഢിത്തങ്ങൾ ആയ സങ്കൽപ്പങ്ങളിൽ നിന്നുമുള്ള ഒരു പൊളിച്ചെഴുത്ത് കൂടിയായി മാറിയിരിക്കുന്നൂവിത് .

അതിലുപരി,  നമ്മൾ  മാത്രമാണ്  ബുദ്ധിമാൻമാരെന്നുള്ള അഹങ്കാരത്തിനേറ്റ വലിയൊരു തിരിച്ചടിയും 

ആ ഒരു തിരിച്ചറിവ് നല്ലതാണ്,  അതൊരു സ്വയ  വിശകലനത്തിന് നമ്മെ തയ്യാറാക്കുന്നു  .

രാജാവ് നഗ്നനാണെന്ന്  ബാലൻ വിളിച്ചു പറഞ്ഞപ്പോഴാണ് രാജാവിന് ബോധോദയമുണ്ടായത് 

മൂക്കില്ലാ രാജ്യത്ത് മുറിമൂക്കനല്ല രാജാവാകേണ്ടത്  എന്നുള്ള  സത്യം കൂടിയാണ് ഇതിലൂടെ വെളിവാക്കപ്പെടുന്നത്.

നമ്മളിപ്പോഴും അന്യഗ്രഹങ്ങളിൽ ജീവന്റെ അംശമുണ്ടോ എന്നുള്ള   അന്വേക്ഷണത്തിന്റെ ശൈശവഘട്ടത്തിലാണ് . എന്നാലിവർ വർഷങ്ങൾക്കു മുൻപേ തന്നെ ഭൂമിയെന്ന  ഗ്രഹത്തേക്കുറിച്ചും, മറ്റു ജീവഗ്രഹങ്ങളെക്കുറിച്ചും   വളരെ അധികമായും ,ആധികാരികമായും മനസ്സിലാക്കികഴിഞ്ഞിരിക്കുന്നു .

അത്രക്കധികം പാണ്‌ഡിത്യം പ്രപഞ്ചത്തെക്കുറിച്ചവർ  നേടിയെടുത്തിരിക്കുന്നുവെന്നുള്ളതാണ് 

നമ്മളോ ? അന്യഗ്രഹവാസികളെ  കോമാളികളും ഏലിയൻസും ആയി ചിത്രീകരിച്ച്  സ്വയം കോമാളികളായി മാറി.

അന്യഗ്രഹജീവികളുടെ ആക്രമണങ്ങളായിരിക്കും  ഭാവിയിൽ ഭൂമി   നേരിടേണ്ടി വരുന്ന  വലിയൊരു  വിപത്തെന്നുപോലും പലരും പറഞ്ഞു വെച്ചിരിക്കുന്നു.

 ''ഇമേജിനേഷനും ഒരു പരിധിയൊക്കെയില്ലേ ''എന്നുള്ള ഇവരുടെ
വാക്കുകൾ പരമസത്യം .

ശുദ്ധമായ പ്രകൃതി കലർപ്പില്ലാത്ത ആരോഗ്യത്തെ പ്രധാനം ചെയ്യുന്നു  ഒരു വ്യക്തിയുടെ ആരോഗ്യം അവനു ചുറ്റുമുള്ള ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത് .

നമ്മുടെ പ്രവർത്തികളിലൂടെ നമ്മൾ  പ്രകൃതിയെ അശുദ്ധമാക്കുന്നു  അതുവഴി നമ്മൾ  രോഗവാഹകരും , ആരോഗ്യഹീനരും ആകുന്നു  ആ രോഗത്തെ ഇല്ലാതാക്കാൻ മരുന്നുകൾ കഴിക്കുന്നു  ശുദ്ധമായ വസ്തുവിനെ അശുദ്ധമാക്കി വീണ്ടും ശുദ്ധീകരിക്കുന്ന വിഡ്ഢിത്ത പരമായ ഒരു  സൈക്കിളിംഗ് പ്രതിഭാസമാണ് നാം അനുവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്നതല്ലേ സത്യം ?

ഒരു മനുഷ്യന്റെ ആരോഗ്യം അവൻ ജീവിക്കുന്ന പ്രകൃതിയുമായി ഇണങ്ങി നിൽക്കുന്നുവെന്നുള്ളത് വളരെ സത്യമാണ്  ശുദ്ധമായ പ്രകൃതി നൽകുന്നത്  ശുദ്ധമായ ആരോഗ്യം തന്നെയാണ് .

ജീവിത ശൈലീ രോഗങ്ങൾ ഒന്നു പോലും എസ്തിയയില്ല എന്നുള്ളത് ഒരു ജനതയുടെ ആരോഗ്യപരമായ ജീവിതരീതിയുടെ പ്രതിഫലനവും അതോടൊപ്പം തന്നെ  പ്രകൃതിയെന്ന മഹത്തായ ആവാസവ്യവസ്ഥയുടെ പരിചരണത്തിന്റെ മൂല്യത്തേയും ഉയർത്തിക്കാട്ടുന്നു .

ശുദ്ധമായ വായു , ശുദ്ധമായ പരിസ്ഥിതി , ശുദ്ധമായ ആഹാരം എന്നിവ മാത്രമാണ് ശരിയായ ആരോഗ്യപരിപാലനത്തിന്റെ അടിസ്ഥാന തത്വം  .

ഞങ്ങളുടെ യാത്ര  തുടർന്നു കൊണ്ടേയിരുന്നു ,  സ്വർഗ്ഗത്തിലൂടെ യാത്ര ചെയ്യുന്ന പ്രതീതിയാണ് ഞങ്ങൾ അനുഭവിച്ചുകൊണ്ടിരുന്നത് 

യാതൊരു  തിരക്കുകളുമില്ലാത്ത ,നഗരങ്ങളെ കാണാനാകാത്ത   അംബരചുംബികളായ കെട്ടിടങ്ങളില്ലാത്ത വാഹനങ്ങളുടെ ബാഹുല്യങ്ങളില്ലാത്ത  സ്വർഗ്ഗലോകം  .

ചില സ്ഥലങ്ങളിൽ ഷോപ്പുകൾ പോലെ എന്തോ ചിലത് 

അതുപോലെ തന്നെ അങ്ങിങ്ങായി ചെറിയ,  ചെറിയ  വീടുകൾ  അതിനുള്ളിൽ നിന്നും ചില കുട്ടികൾ  ഞങ്ങളുടെ വാഹനത്തെ എത്തി നോക്കുന്നു.

ഒരിടത്തു പോലും ആഡംബരം നിറഞ്ഞതോ അല്ലെങ്കിൽ വലിയതരത്തിലുള്ളതായോ  ഒന്നും തന്നെ കാണുവാനില്ല എന്നുള്ളത് മറ്റൊരു ആശ്ച്യര്യമായി അതോടൊപ്പം തന്നെ എന്നെ വലയം ചെയ്തു .

വീടുകളെല്ലാം തന്നെ സമതലങ്ങളിൽ കെട്ടിപ്പൊക്കിയ കൂടാരങ്ങൾ പോലെ തോന്നിച്ചു .

അതുപോലെത്തന്നെ നിരത്തുകളിലും  വാഹനങ്ങളുടെതായ യാതൊരു  തിരക്കും കാണുവാനില്ല  വല്ലപ്പോഴും  കടന്നു പോകുന്ന ബസ്സുകളുടെ ആകൃതിയോട് സാമ്യമുള്ളവ മാത്രം , മറ്റു യാതൊരു  വാഹനങ്ങളും കാണുന്നില്ല . 

ബസ്സുകൾ മാത്രമേ ഇവിടെയുള്ളൂ ? ഞാനത് എന്നോട് തന്നെയായിരുന്നു  ചോദിച്ചത് .

പിന്നെ കാണാനാകുന്നത് നമ്മുടെ സൈക്കിളുകൾ പോലെയുള്ളവ സൈക്കിളുകൾ എന്ന പേരിനെ പൂർണ്ണമായും അന്വർത്ഥമാക്കുന്നില്ലെങ്കിലും , എനിക്കാ വാഹനത്തിന്റെ പേര്  അറിയാത്തതുകൊണ്ടും , അവക്ക്  സൈക്കിളുകളോട് വളരെയധികം സാമ്യം തോന്നിപ്പിക്കുന്നതുകൊണ്ടും , സൈക്കിളുകൾ എന്നു തന്നെ ഞാൻ അവയെ അഭിസംബോധന ചെയ്യട്ടെ 

ഇമാസ്തു ( ഹ്യുമൻ എനർജി കൊണ്ട് മൂവ് ചെയ്യിക്കാവുന്ന ഒരു ഗതാഗത സംവിധാനം എന്നാണ് അതിന്റെ അർഥം)

ഈ എസ്തിയയിൽ ഏവർക്കും സ്വന്തമാക്കാൻ കഴിയാവുന്ന ഏക വാഹനവും അതു തന്നെ 

ആ യാത്രയിലുടനീളം ഒരു നഗരം പോലും കാണുവാൻ ഞങ്ങൾക്കായില്ല .. ഞാനത് ചോദിക്കുകയും ചെയ്തു

ഇവിടെ നഗരങ്ങൾ ഒന്നുമില്ലേ ?

ഇല്ല സുഹൃത്തേ , ഇവിടെ ഗ്രാമങ്ങൾ മാത്രമേയുള്ളൂ  ഗ്രാമങ്ങളാണ്  ഞങ്ങളുടെ നഗരങ്ങൾ .

അത് കേട്ടപ്പോൾ ഗാന്ധിജിയുടെ വിഖ്യാതമായ വാചകമാണ്  എന്റെ മനസ്സിൽ തെളിഞ്ഞു വന്നത്   .

ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണ് 

ഇവിടെ സ്വന്തമായി ഉപയോഗിക്കാവുന്ന വാഹനങ്ങളൊന്നുമില്ലേ ?

ഇവിടെ സ്വന്തമായി വാഹനങ്ങൾ ഉപയോഗിക്കുവാൻ  ആർക്കും അധികാരമില്ല.

അതിലുപരി ഇവിടെയാർക്കും  ഒന്നും സ്വന്തമല്ല സ്വന്തമാക്കുവാനും സാധിക്കുകയില്ല ഞങ്ങളുടെ ഭരണ സംവീധാനം അതിനനുവദിക്കുന്നില്ല .

ചുരുക്കിപ്പറഞ്ഞാൽ  സ്വന്തമായി വാഹനങ്ങളില്ല ,വീടുകളില്ല , സ്ഥലങ്ങളില്ല, എന്തിന് സ്വാന്തമായി ഒന്നുംതന്നെയില്ല എന്നുള്ളതാണ് സത്യം.
 
ഇവിടയുള്ള ആർക്കും  ഒന്നും തന്നെ സ്വന്തമല്ല അങ്ങിനെ ആക്കുവാനും സാധിക്കുകയില്ല . 

ഭരണത്തിൽ അധികൃതമായ ഒരു ഏകീകൃതസംവിധാനം ഇവിടെയുണ്ട്  അതൊരു ഏക ജാലകമായി വർത്തിക്കുന്നു .

അപ്പോൾ എങ്ങിനെയാണ് സംവീധാനങ്ങൾ മുന്നോട്ട് പോകുന്നത് ?, സ്വന്തമായി വീടില്ല , സ്ഥലമില്ല , വാഹനമില്ല , എന്തിന് സ്വന്തമായി വരുമാനമാർഗ്ഗം കൂടി കണ്ടെത്താനാകില്ല അപ്പോൾ ഈ സിസ്റ്റത്തിന്റെ ലോജിക്കെന്താണ്  ?

എന്തിനാണ് ഇതെല്ലാം സ്വന്തമാക്കുന്നത് ? എന്താണ് അതിന്റെ പ്രസക്തി ? സ്വന്തമായി വീടില്ല , സ്വന്തമായി സ്ഥലമില്ല എന്നുള്ളതൊന്നും ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രക്ക് വിലങ്ങു തടിയാകുന്ന ഘടകങ്ങൾ ഒന്നുമല്ലല്ലോ ? ഓരോന്നും സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ നമ്മുടെ ഉള്ളിൽ നമ്മൾ പോലുമറിയാതെ ഒരു സ്വാർത്ഥത രൂപം കൊള്ളുന്നു . പതിയെപ്പതിയെ അതൊരു വിപത്തായി മാറുന്നു   അപ്പോൾ കാഴ്ചപ്പാടുകൾ മാറുന്നു. അതുവരേക്കും വിശാലമായി ചിന്തിച്ചവർ അവർ പോലുമറിയാതെ മാറ്റത്തിനു വിധയരാകുന്നു  . അത് ഗുണപരമായതോ ദോഷപരമായതോ ആകട്ടെ  സ്വാർത്ഥതയെന്ന വൃക്ഷം ഉള്ളിൽ വേരൂന്നിക്കഴിഞ്ഞാൽ പിന്നെയെല്ലാം സ്വന്തമെന്ന കണ്ണിലൂടെ മാത്രം നോക്കിക്കാണപ്പെടുന്നു. അവിടെ വലിയൊരു  ജീവിത അന്തരം രൂപം കൊള്ളപ്പെടുന്നു   ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് വർദ്ധിക്കുന്നു .

അതിന്റെ ഫലമായി എല്ലാവരും സ്വന്തം മൂലധനം വർദ്ധിപ്പിക്കാനും വിശാലമാക്കുവാനും കൂടുതൽ ഊന്നൽ കൊടുക്കുന്നു . ഈ പ്രിക്രിയയിൽ സ്വാഭാവികമായും ഉണ്ടാകാവുന്ന നഷ്ട്ടങ്ങൾ ആരും വിലയിരുത്തപ്പെടുത്തുന്നില്ല കാരണം ഇവിടെ സ്വന്തമായ ഒരു കാഴ്ചപ്പാടിനു മാത്രമേ പ്രസക്തിയുള്ളൂ . ഇങ്ങനെ വളരെ വലിയ തോതിൽ മൂല്യശോഷണം സംഭവിക്കുമ്പോൾ മറ്റുള്ളതിനൊന്നും വില കല്പിക്കാതെ പാഞ്ഞു കൊണ്ടിരിക്കുന്ന ഒരു ജനതയായി അധഃപതിക്കുന്നു.

അതിന്റെ പ്രതിഫലനമാണ് നേരത്തെ പറഞ്ഞത് പോലെ ഈ എസ്തിയ അനുഭവിച്ചു കഴിഞ്ഞത് .

അതിനു ശേഷം രൂപം കൊണ്ടതാണ് ഈ സമൂലമാറ്റം

ഇവിടെ,  ഇപ്പോൾ  എല്ലാവരും തുല്യരാണ് 

ആവശ്യമുള്ളത് സർക്കാർ സംവീധാനങ്ങളിൽ  കൂടി ആവശ്യാനുസരണത്തേക്കാൾ അധികമായി തന്നെ എവർക്കും  ലഭ്യമാകുന്നു . പാർപ്പിടം, വസ്ത്രം  , ആഹാരം എന്നിവയെല്ലാം തന്നെ  ഓരോരുത്തരുടേയും ഇഷ്ട്ടങ്ങൾക്കനുസരിച്ച് ലഭ്യമാണ് .

ഏതും  സ്വന്തമാക്കാൻ കഴിയുമ്പോഴാണ് അവിടെ കൂടുതൽ, കൂടുതൽ സ്വന്തമാക്കണമെന്നുള്ള സ്വാർത്ഥത  രൂപം കൊള്ളപ്പെടുന്നത്  ആ ഒരു ചിന്താഗതി തന്നെ  ഈ എസ്‌തിയയിൽ നിന്നും പാടേ എടുത്തു  കളഞ്ഞിരിക്കുകയാണ്  ഞങ്ങൾ .

കാരണം,  നിങ്ങൾക്ക് ഒന്നും സ്വന്തമാക്കാനാകില്ല എന്നുവരുമ്പോൾ നിങ്ങളിലെ സ്വാർത്ഥത നിലക്കുന്നു പകരം  അവിടെ മഹത്തായ മറ്റൊരു ആശയം ഉയർന്നു വരുന്നു . മറ്റുള്ളവർ ഇല്ലാതെ നമുക്കും നിലനില്പില്ലെന്നുള്ള സത്യം അതിലൂടെ തിരിച്ചറിയപ്പെടുന്നു .  

വി ആർ ഡിപെൻഡഡ്‌

അല്ലെങ്കിൽ നിലനിൽപ്പില്ല എന്നുള്ളത് തിരിച്ചറിയുവാനുള്ള കഴിവ് ലഭിക്കുന്നു  

ഓരോ വ്യക്തിയും പരസ്പരം ആശ്രയിക്കപ്പെട്ടിരിക്കുന്നു എന്നുള്ള സത്യത്തെ തിരിച്ചറിയുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു . അങ്ങനെവരുമ്പോൾ വിശാലമായൊരു കാഴ്ചപ്പാടിലൂടെ ഓരോരുത്തർക്കും  ഈ ലോകത്തെ നോക്കിക്കാണുവാനാകുന്നു .

ഈ എസ്തിയയിൽ   സ്വന്തമെന്നുള്ളതിന് പകരം കൂട്ടായ്മയിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു ജന സമൂഹമാണുള്ളത് .

സ്വാർത്ഥതയിൽ നിന്നും അകന്നുള്ള കണ്ണുകളിലൂടെ നോക്കിയപ്പോൾ ഞങ്ങൾ കണ്ടെത്തിയത് വലിയൊരു തിരിച്ചറിവായിരുന്നു

ഞങ്ങൾക്ക് കിട്ടിയ  ഈ  എസ്തിയ  ഇനി വരുന്ന അനേകായിരം  തലമുറകൾക്ക് കൂടി വേണ്ടിയുള്ളതാണെന്ന  ബോധ്യം ഓരോ എസ്തിയക്കാരനും മനസ്സിലാക്കി.

നശീകരണം എളുപ്പമാണ് നിലനിറുത്തലാണ് കഠിനം എന്നുള്ള  സത്യത്തെ   ഞങ്ങൾ ഉൾക്കൊണ്ടു 

പ്രകൃതിക്ക് ഹാനികരമായതൊന്നും ഇവിടെയില്ല,  എന്ന് വെച്ചു ഞങ്ങൾ കണ്ടുപിടിക്കാത്തതും കുറവാണ്

ശാസ്ത്രം  വളർച്ചക്കു വേണ്ടിയുള്ളതാണ്  വിനാശത്തിനുള്ളതല്ല എന്നുള്ള തത്വത്തിൽ അടിയുറച്ചുകൊണ്ടുള്ളതാണ് ഇതെല്ലാമെന്നു മാത്രം.

ഏതൊരു ഗണത്തിലും നശീകരണമെന്ന പ്രിക്രിയയെ, അതിനു കാരണമാകുന്ന ഘടകങ്ങളെ പാടെ അവഗണിച്ചുകൊണ്ടുള്ളതാണ് ഓരോ പുരോഗതിയുടെയും അടിത്തറ . ആ ഒരു കാഴ്ച്ചപ്പാടിലൂടെ ജനങ്ങളെ ബോധവൽക്കരിക്കുകയും അവരുടെ ആവശ്യങ്ങളെ നല്ല രീതിയിൽ തന്നെ നിവർത്തിക്കുകയും ചെയ്യുന്ന  ഗവൺമെന്റ് സംവീധാനം കുറ്റമറ്റ രീതിയിൽ എസ്തിയയിൽ  പ്രവർത്തിക്കുന്നു .

അതായത് ഏതൊരു വ്യക്തിയുടേയും  അടിസ്ഥാനാവശ്യങ്ങളെ സുഭിക്ഷമായ വിധം പരിഗണിക്കുകയും  അത് നിർവ്വഹിക്കപ്പെടുകയും ചെയ്യുന്നു   പ്രകൃതിയോട് ചേർന്നു നിൽക്കും വിധം  പാർപ്പിടങ്ങൾ നിർമ്മിച്ചു നൽകുന്നു , പൊതു ഗതാഗത സംവീധാനങ്ങളിലൂടെ സഞ്ചാരത്തിന് വേണ്ടതു ചെയ്യുന്നു , മാത്രമല്ല അതോടൊപ്പം തന്നെ ഓരോരുത്തർക്കും സുഗമമായ ജീവിത പ്രിക്രിയകൾക്ക് ആവശ്യമായ എല്ലാം തന്നെ നിർവ്വഹിക്കുന്നു.

പക്ഷേ .. ആർക്കും ഒന്നും സ്വന്തമല്ല എന്നുമാത്രം .

ഇവിടെ ജനങ്ങൾക്ക് സ്വന്തമാക്കാൻ കഴിയാവുന്ന  ഏകവാഹനം നമ്മൾ നേരത്തെ കണ്ട സൈക്കിളുകളോട് സാമ്യം പുലർത്തുന്നവ  മാത്രമാണ് .

ഭക്ഷ്യ വിതരണവും മറ്റ് അവശ്യവസ്തുക്കളുടെ ലഭ്യതയും ഗവൺമെന്റ് സംവീധാനത്തിൽ കൂടി മാത്രം വർത്തിക്കുന്നു .

ആത്യന്തികമായി ആർക്കും ഒന്നിനും ഒരു കുറവുമുണ്ടാകുന്നില്ല  എല്ലാവരും തുല്യ രീതിയിൽ തന്നെ ജീവിക്കുന്ന സമത്വ സ്വന്തന്ത്ര്യം ഉറപ്പുവരുത്തുന്നു 

എല്ലാം ഒരേരീതിയിൽ തന്നെയാണെങ്കിൽ എങ്ങിനെയാണ് മനുഷ്യരുടെ ജീവിത നിലവാരം ഉയരുന്നത് ?  അവരുടെ കഴിവുകളെ തരം തിരിക്കപ്പെടുന്നത്? കഴിവുള്ളവനും , കഴിവില്ലാത്തവനും ഒരേ നിലവാരത്തിലിരിക്കുമ്പോൾ അത് വലിയൊരു അസംതൃപ്തിക്ക് ഇടവരുത്തുകയില്ലേ  ?

കൂടുതൽ കഴിവും ബുദ്ധിയുമുള്ളവർ  തന്നേയല്ലേ സമൂഹത്തിൽ മുന്നിൽ നിൽക്കേണ്ടത് ? അവരുടെ കേപ്പബിലിറ്റി  ഒരു സാധാരണക്കാരന്റേതുമായൊരു  കമ്പാരിസേഷന് വിധേയമാക്കപ്പെടേണ്ടതാണോ  ? അങ്ങിനെയെങ്കിൽ അയാളുടെ കഴിവുകൾക്ക് ലഭിക്കുന്ന അംഗീകാരം എന്താണ് ?

എനിക്ക് തോന്നിയ ന്യായമായൊരു സംശയമായിരുന്നുവത്

എല്ലാവരും ഒരേ  രീതിയിൽ ജീവിക്കുമ്പോൾ എങ്ങിനെയാണ് അവിടെ  അസന്തുലിതമാകുന്നത് ? എങ്ങിനെയാണ് അവിടെ അസംതൃപ്തി ഉറവെടുക്കുന്നത് ?

എന്താണ്  കഴിവുള്ളവനും , കഴിവില്ലാത്തവനും തമ്മിലുള്ള  അന്തരം ? ഏത്  അളവുകോലു കൊണ്ടാണ് അതിന്റെ മാറ്റു നിർണ്ണയിക്കപ്പെടുന്നത് ?

ഈ പ്രപഞ്ചത്തിലെ എല്ലാവരും പരസ്പരം കണ്ണികളാണ് ഒന്നില്ലാതെ മറ്റൊന്നിന് നിലനിൽപ്പില്ല എന്നുള്ള പരമമായ സത്യത്തിലൂടെ ചരിക്കുമ്പോൾ ഈ തരം തിരിവുകൾക്ക് എന്താണ് പ്രസക്തി?.

നിങ്ങളുടെ സംശയം ഒരർത്ഥത്തിൽ  ശരി തന്നെയാണ് ജോൺ എന്നാൽ  അതിനോട് അനുബന്ധമായി മറ്റൊരു ചോദ്യം ചോദിക്കുവാൻ ഞാൻ ആഗ്രഹിക്കുകയാണ്.

ഒരു വ്യക്തിക്ക് അവന്റെ  ചുറ്റുപാടുകളെ ആശ്രയിക്കാതെ സ്വയം പൂർണ്ണനാകാൻ  കഴിയുമോ ? വ്യക്തിയെ മാത്രമല്ല ഈ ജീവശൃംഖലയിലെ ഏതൊരു  കണ്ണിയെ എടുത്താലും എല്ലാ കഴിവുകളും ഉൾക്കൊള്ളുന്ന ഒരു പൂർണ്ണത കാണാനാകുമോ ?

ഇല്ല ഒരിക്കലുമില്ല പൂർണ്ണതയെന്നുള്ളത് പരസ്പരമുള്ള ആശ്രിതത്വത്തിലൂടെയാണ് പൂർണ്ണമാക്കപ്പെടുന്നത്  ജീവശൃഖലയിലെ ഓരോ ഘടകങ്ങളും പരസ്പരം കോർത്തിണക്കപ്പെട്ടിരിക്കുന്നു .

ഒന്നില്ലാതെ മറ്റൊന്നിന് നിലനില്പില്ല എന്നുള്ളതാണ് പ്രപഞ്ച സത്യം.

കഴിവുള്ളവനും ഇല്ലാത്തവനും ഒന്ന് ചേരുമ്പോളാണ് അവിടെ നിലനില്പുണ്ടാകുന്നത് .

എന്നുവെച്ച് അൾട്രാ കേപ്പബിലിറ്റിയുള്ളവരെ ഒരേ ശ്രേണിയിലൂടെ ഞങ്ങൾ നോക്കിക്കാണുന്നുമില്ല .

ഇവിടെ തിരിച്ചറിയപ്പെടേണ്ടുന്ന വലിയൊരു സത്യമുണ്ട്
               
ഒരാൾക്ക്  ഒരു കഴിവുണ്ടെങ്കിൽ ,  കഴിവുകേടുമുണ്ട് , ഒരാളുടെ കഴിവുകേട് മറ്റൊരാളുടെ കഴിവാണ് അതുപോലെ തന്നെ തിരിച്ചും  ഈ കഴിവുകേടുകളുടേയും   കഴിവുകളുടെയും  കൂടിച്ചേരലിലൂടെയാണ്  അവിടെയൊരു പൂർണ്ണതയുണ്ടാകുന്നത്,  പരസ്പര പൂരകമാകുന്നത് അങ്ങിനെ വരുമ്പോൾ എല്ലാവരും പരസ്പര ആശ്രിതരാകുന്നു  അപ്പോൾ എല്ലാവരും തുല്യരാണ് അങ്ങനെയുള്ളപ്പോൾ  ഇത്തരം  അന്തരങ്ങൾക്ക് വലിയ  പ്രാധാന്യം കൊടുക്കപ്പെടേണ്ടതുണ്ടോ  ? അതാണ് പ്രകൃതി നിയമം  ഈ പ്രപഞ്ചത്തിലെ ജീവജാലങ്ങളെ ഒന്നിനോടൊന്ന് ഡിപ്പെൻഡെഡ് ആയാണ് പ്രകൃതി തന്നെ രൂപകല്പന ചെയ്തീട്ടുള്ളത്  അതിൽ നിന്നുമൊരു മാറ്റം .. റിയാ നിസ്കാ (സാദ്യമല്ല )

നിങ്ങളൊരു  ഡോക്ടറോ , ശാസ്ത്രജ്ഞനോ ആണെന്നുള്ളത് നിങ്ങളുടെ കഴിവിനെ ഉയർത്തികാണിക്കുന്നു എന്നുള്ളത് ശരി തന്നെ  എന്നുവെച്ചു അതൊരിക്കലും സ്വയം നിലനില്പിനുള്ള അടിത്തറയാകുന്നില്ല . ഒരു  സാമൂഹ്യ ജീവിയാകുമ്പോൾ മറ്റു പല ഘടകങ്ങളിലൂടെയും നിങ്ങൾ കടന്നു പോയെ തീരു അതില്ലാതെയൊരു നിലനിൽപ്പ് അസാദ്ധ്യമാണ് .  ഏതൊരു വ്യക്തിയുടെയോ , ജീവഘടകത്തിന്റെയോ  കാര്യമെടുത്താലും അങ്ങിനെത്തന്നെ,  മറ്റൊന്നിനോട്  ആശ്രിതത്വമില്ലാതയുള്ള  നിലനിൽപ്പ്  ഒരിക്കലും സാധൂകരിക്കപ്പെടുന്നതല്ല എന്നതിനേക്കാൾ ഉപരി അതിനു നിലനിൽപ്പില്ല എന്നുള്ളതാണ് അടിസ്ഥാനം.

ഒരു കർഷകന്റെ സഹകരണം ഇല്ലെങ്കിൽ ഒരു ഡോക്ടർക്ക് നിലനിൽക്കുവാനാകുമോ  ? അതുപോലെ തന്നെ തിരിച്ചും  എന്നുവെച്ച് ഒരു ഡോക്ടറുടെ കഴിവും , ബുദ്ധിയും , പ്രയത്നവും താരതമ്യത്തിന് വിധേയമാക്കുകയല്ല മറിച്ച് രണ്ടുപേരുടേയും കൂട്ടായ്മായാണ് ഈ ജീവ ജീവശൃഖലയുടെ  സുഗമമായ നടത്തിപ്പിന് ആവശ്യം എന്നുള്ള സത്യത്തെ വെളിവാക്കുകയാണ് .

അപ്പോൾ ഒരു കൂട്ടായ്മയിൽ എല്ലാവരും പരസ്പര പൂരകങ്ങൾ ആകുന്നു അതിൽ നിന്നുമുള്ള വ്യതിചലനം ആ ജീവവർഗ്ഗത്തെ തന്നെയില്ലാതാക്കുന്നു . ആ ഒരു കാഴ്ചപ്പാടിലൂടെ നോക്കിക്കാണുമ്പോൾ  എല്ലാവരും തുല്യർ തന്നെയെന്നുള്ള  മഹത്തായ ആശയത്തിലേക്ക് എത്തിച്ചേരുന്നു  അതു തന്നെയാണ് പ്രപഞ്ച സത്യവും .

ഇവിടെ എല്ലാവരും തുല്യരാണ്  ഈ എസ്തിയ ഞങ്ങളുടേതും  ഇനി വരാനിരിക്കുന്ന ആയിരമായിരം തലമുറകളുടേതും സ്വന്തമാണ് .

സ്വന്തമാണ് എന്നുള്ളതിനെ  അവകാശമായി ഒരിക്കലും കാണരുത് .

ഈ ഗ്രഹത്തിൽ ആർക്കും സ്വന്തമാക്കാവുന്ന വിധത്തിൽ യാതൊരു വിധ  അധികാരങ്ങളോ അവകാശങ്ങളോ ഇല്ല . എസ്തിയ എന്ന ഗ്രഹം  എസ്തിയ എന്ന ഗ്രഹത്തിലെ ഓരോ ജീവജാലങ്ങൾക്കും ജീവിക്കാനായി വേണ്ടിയുള്ളതാണ് .

അങ്ങിനെയുള്ളൊരു  ചിന്ത ഇവിടത്തെ ജനവിഭാഗത്തിന്റെയുള്ളിൽ ഉറവെടുത്തിരിക്കുന്നു. ഞങ്ങളുടെ പൂർവ്വീകർ  ആ തലത്തിലേക്ക് ഒരു ജനതയെ എത്തിച്ചേർത്തിരിക്കുന്നു . അതനനുസരണമായി  നിയമനിർമ്മാണങ്ങൾ  നടത്തിയിരിക്കുന്നു ബോധവൽക്കരിച്ചിരിക്കുന്നു .

ഇന്ന് ഓരോ എസ്തിയക്കാരന്റ ഉള്ളിലും  അലയടിക്കുന്ന വികാരം എന്തെന്നുള്ളത്  ഒരൊറ്റ  ജനത,  ഒരൊറ്റ  ലോകം എന്നുള്ളതാണ് അതിലേക്കെത്തിച്ചേർത്തത് ഒരു സുപ്രഭാതത്തിലുണ്ടായ വെളിപാടല്ല മറിച്ച് വലിയൊരു ദുരന്തത്തിന്റെ ബാക്കി പത്രമാണ് ഈ ചിന്തയുടെ അടിസ്ഥാനം.  ആ  മഹാ ദുരന്തത്തിന്റെ വ്യാപ്തി ഓരോ എസ്തിയക്കാരനേം ഒരു പുനർവിചിന്തനത്തിന്  വിധേയനാക്കി . അതൊരു വലിയ  പരിവർത്തനമാണ് ഉണ്ടാക്കിയെടുത്തത്  ജനങ്ങൾ സ്വയം ബോധവൽക്കരിക്കപ്പെട്ടു , നശ്വരമായ മോഹങ്ങളെ നശ്വരമെന്നു തന്നെ തിരിച്ചറിഞ്ഞു . സ്വാർത്ഥതക്കുമേൽ സ്വയം വിജയം കണ്ടു  അനശ്വരമായ വിജയം നേടണമെങ്കിൽ തിരുത്തലുകൾക്ക് വിധേയമാകണമെന്ന പ്രപഞ്ച സത്യം ഉൾക്കൊണ്ടു  അതിന്റെയെല്ലാം ആകെത്തുകയാണ് ഇന്നീ കാണുന്ന  എസ്തിയ .

ഇവിടെ രാജ്യങ്ങളില്ല, രാജ്യാതിർത്തികളില്ല, ചേരിതിരിഞ്ഞുള്ള തരം തിരിക്കലുകളില്ല ,  ക്രിയവിക്രയങ്ങൾ ഇല്ല, പണമുള്ളവനും ഇല്ലാത്തവനുമില്ല, സ്വന്തമായി ഒന്നുംതന്നെയില്ല   ഒരൊറ്റ ലോകം  ഒരൊറ്റ ജനത, ഒരൊറ്റ എസ്തിയ

ഈ ഗ്രഹത്തെ വെട്ടി മുറിക്കുവാനും  സ്വന്തമാക്കി അതിരുകൾ തിരിക്കാനും  ഇതൊന്നും തന്നെ ഞങ്ങൾ സൃഷ്ടിച്ചതല്ല . ഞങ്ങൾക്ക് ജീവിക്കാനായി ദാനം കിട്ടിയതാണിതെല്ലാം  . ദാനം കിട്ടിയതിനെ അടുത്തവർക്ക് കൈമാറുക എന്നുള്ളതാണ് മഹാ ധർമ്മം .

ക്രയവിക്രയമെന്നാൽ  അതിനൊരു വിനിമയ മാർഗ്ഗം വേണം  അതാണ് എല്ലാത്തിന്റേയും മുഖ്യധാര .

അങ്ങനെവരുമ്പോൾ അത് കൂടുതൽ ലഭിക്കുവാനും  ചേർത്തുവെക്കുവാനും  പരസ്പരം മത്സരിക്കുന്നു , അവിടെ സ്വാർത്ഥത ആധിപത്യം സ്ഥാപിക്കുവാൻ തുടങ്ങുന്നു .

സ്വാർത്ഥതയിലേക്ക് കൂടു മാറുമ്പോൾ  അവിടെ മനസ്സ് ചെറുതാകുന്നു . തന്റെ മാത്രം , തനിക്കുമാത്രം എന്നു  ചിന്തിക്കുമ്പോൾ അവിടെ  മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നു . സ്വാർത്ഥതക്കുമേൽ സ്വാർത്ഥത തന്നെ അധികരിക്കുമ്പോൾ എല്ലാത്തിനേയും  സ്വന്തമാക്കാനുള്ള തൃത്തപ്പാടാണ് ഉയരുന്നത് . അവിടെ ദോഷകരമായതൊന്നിനെപ്പറ്റിയും ചിന്തിക്കപ്പെടുന്നില്ല അതിലുപരി ചിന്തിക്കുന്നില്ല . സ്വന്തമെന്ന വീക്ഷണത്തിലൂടെ നോക്കുമ്പോൾ നമ്മൾ നമ്മളെ മാത്രമേ കാണുന്നുള്ളു  അത് വലിയൊരു ആപത്താണ് എങ്ങിനെയാണ് ഒരു വ്യക്തി അതിലേക്കെത്തിച്ചേരുന്നത് ? ഇവിടെയാണ് ക്രിയവിക്രയങ്ങളുടെ പ്രസക്തി . നമ്മൾ നമുക്ക് ചുറ്റുമുള്ളതിനെല്ലാം വിലയിട്ടിരിക്കുന്നു  അതിനൊരു മാർഗ്ഗത്തെ രൂപപ്പെടുത്തിയിരിക്കുന്നു  .

ഒരു പക്ഷേ അത് നിങ്ങളുടെ ക്രിയറ്റിവിറ്റിയായിരിക്കാം എങ്കിലും ആ അസംസ്കൃതവസ്തുക്കൾ ഈ പ്രപഞ്ചത്തിൽ ഉണ്ടായിരുന്നതാണ് . ഇവിടെ നിന്നും കിട്ടിയ ആ വസ്തുക്കൾക്കോ അല്ലെങ്കിൽ ആ വസ്തുക്കൾ മൂലം ഉണ്ടാക്കപ്പെടുന്ന മറ്റു വസ്തുക്കൾക്കോ വിലയിട്ട് വിൽക്കുമ്പോൾ നമ്മുടെ വീക്ഷണം എന്തായി മാറുന്നു?

അത് എല്ലാത്തിനും നേരെയുള്ള കടന്നുകയറ്റമാകുന്നു  തന്മൂലം  പ്രകൃതി വൻ തോതിൽ ചൂക്ഷണം ചെയ്യപ്പെടുന്നു  ഭൂമികൾ വെട്ടി മുറിക്കപ്പെടുന്നു . വൃക്ഷങ്ങൾ  നശീകരണത്തിനു വിധേയമാക്കപ്പെടുന്നു  അങ്ങനെ പലതും  നമുക്ക് ആവശ്യമുള്ളതെല്ലാം നാം സ്വന്തമാക്കുന്നു . അവിടെ ഹനിക്കപ്പെടുന്ന മറ്റു ജീവവർഗ്ഗങ്ങളെ മനപൂർവ്വം നമ്മൾ മറക്കുന്നു. അതും നമ്മൾ ഉൾപ്പെടുന്ന ഈ പ്രപഞ്ചത്തിലെ കണ്ണിയാണെന്നുള്ള സത്യം വിസ്മരിക്കപ്പെടുന്നു  ഇവിടെ പരസ്പര ആശ്രിതത്വം എന്നുള്ള പ്രകൃതി നിയമത്തിന്റെ ലംഘനമാണ് നടക്കപ്പെടുന്നത് .

നമ്മളതു കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നു കാരണം അവിടെ മറ്റൊരാളെ ചൂണ്ടിക്കാണിക്കുവാൻ നമുക്കാവില്ല അങ്ങനെ ചൂണ്ടിക്കാണിച്ചാൽ അതു നമ്മിലേക്ക്  തന്നെയാകും  എന്നുള്ളതാണ് ഏറ്റവും വലിയ വിരോധാഭാസവും  

ഓരോരുത്തരുടെ ഉള്ളിലും അലയടിക്കുന്ന വികാരം താനെന്നതു മാത്രമാണ്  നമ്മൾ നമ്മിലേക്ക് മാത്രമേ നോക്കുന്നുള്ളൂ. അവിടെ അടുത്തവനെ കാണുന്നില്ല , അടുത്തവന്റെ അവകാശങ്ങളെ കാണുന്നില്ല . ആവാസവ്യസ്ഥിതിക്കെതിരെയുള്ള ചൂക്ഷണത്തെ  കാണുന്നില്ല .

ഒടുവിൽ  പ്രകൃതി പ്രതികരിക്കുവാൻ തുടങ്ങുന്നു  അതിന്റെ കാഠിന്യത്തെ  താങ്ങുവാൻ  ജീവജാലങ്ങൾക്ക് കഴിയാതെ വരുന്നു.

നിങ്ങൾക്ക് സംഭവിച്ചതും അതുതന്നെയാണ്  ജോൺ .

ഇതിന്റെയെല്ലാത്തിന്റെയും  മൂലകാരണം സ്വാർത്ഥതയാണ് സ്വാർത്ഥതയുടെ മൂലകാരണം സ്വന്തമാക്കാനുള്ള ആശയും ,

സ്വന്തമാക്കാനുള്ള ആശ ഉണ്ടാക്കപ്പെടുന്നത്  ക്രിയവിക്രയമെന്ന  ഉപാധിയിലൂടെയും .
                   
ഞങ്ങളത്  തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു .
       
ഇവിടെ ക്രിയവിക്രയ ഉപാധികൾക്ക് പ്രസക്തിയില്ല  ക്രിയവിക്രയങ്ങളും ഇല്ല  .

എല്ലാവരേയും ഒരേ കുടക്കീഴിൽ കോർത്തിണക്കുന്ന പ്രപഞ്ചം രൂപകല്പന ചെയ്ത ചെയിൻ സിസ്റ്റം .

ഇവിടെ ഓരോരുത്തരും അവരവരുടെ ബുദ്ധിക്കും കഴിവുകൾക്കും അനുസ്രതമായ  ജോലികൾ ചെയ്യുന്നു .ചിലർ ഡോക്ടർമാർ ആകുന്നു  മറ്റു ചിലർ എൻജിനീയർമാർ , ചിലർ ശാസ്ത്രജ്ഞർ , കർഷകർ  അങ്ങനെ എല്ലാവരും അവരവരുടെ മേഖലകളിൽ പ്രവർത്തിച്ചു കൊണ്ട് പരസ്പര സഹവർത്തിത്തോട് കൂടി ഒരു ജീവ വൃക്ഷത്തിന്റെ കണ്ണികളായി പരസ്പരം വർത്തിക്കുന്നു.

ഈ ഘടകങ്ങളെയെല്ലാം ഏകോപിപ്പിച്ചുകൊണ്ട് വർത്തിക്കുന്ന ഒരു ഭരണ സംവിധാനം നിലനിൽക്കുന്നു .

നിങ്ങളുടെ കഴിവ് ഏതിലാണോ അതിനനുസരണമായി  നിങ്ങൾ പ്രവർത്തിക്കുന്നു  പൊതുവായ  ഭരണ  സംവീധാനത്തിൽ കൂടി എല്ലാവരും അതിന്റെ ഉപഭോക്താക്കളായി മാറുന്നു  .

ബാർട്ടർ സിസ്റ്റം എന്റെ മനസ്സിൽ അതാണ് തോന്നിയത്   എന്നാൽ  അടുത്തനിമിഷത്തിൽ  തന്നെ ഞാനത് തിരുത്തുകയും ചെയ്തു .

ബാർട്ടർ സിസ്റ്റം എന്നുള്ളത്  തന്റെ കൈയ്യിൽ അധികമുള്ളത്  കൊടുത്ത്   ഇല്ലാത്തത് വാങ്ങുന്ന പ്രാകൃതമായൊരു ക്രിയവിക്രിയം .

ഇതൊരിക്കലും അതിനോട്  സമാനമായതല്ല , മറിച്ച് കൃത്യതയാർന്ന പ്ലാനിംഗിലൂടെ എല്ലാവരിലേക്കും എല്ലാ സേവനങ്ങളും എത്തിക്കുന്ന അഡ്വാൻസ്ഡ് മാനേജ്മെന്റ് രീതിയെന്നു വിളിക്കാം.

ഇവിടെ ഓരോരുത്തരുടേയും കോണ്ട്രിബൂഷൻ എന്നുള്ളത് അവരവരുടെ കഴിവുകൾ തന്നെയാണ്   

സേവനങ്ങൾ , ഏത് തലത്തിലാണോ അവരുടെ പ്രാഗൽഭ്യം എന്നിവയെല്ലാം തന്നെ   ശരിയായ തരത്തിൽ   വിനിയോഗിച്ചുകൊണ്ട്  അതിനുവേണ്ടി രൂപീകൃതമായ ഭരണസംവീധാനത്തിലൂടെ എല്ലാവരിലേക്കും എത്തിക്കുന്നു .

കർഷകർ ഭക്ഷ്യോൽപാദനം നടത്തുന്നു  അത് ഗവൺമെന്റിലേക്ക് നൽകി എല്ലാവർക്കും തുല്യമായും  ആവശ്യാനുസരണവും വിതരണം ചെയ്യപ്പെടുന്നു .

ഡോക്ടർമാർ അവരുടെ സേവനം ചെയ്യുന്നു എൻജിനീയർമാർ അവരുടേത്  അതായത് ഞാൻ മുൻപേ  പറഞ്ഞതു  പോലെ  എല്ലാവരും ഒന്നുചേർന്ന്  പരസ്പര സഹവർത്തിത്തോട് കൂടി വർത്തിക്കുന്ന  സിസ്റ്റമാറ്റിക്ക് രീതി .

ആര്‌ വലുത്, ആര്  ചെറുത് എന്നുള്ള  തരം തിരിവുകൾ ഇല്ലാതെ  എല്ലാവരേയും  തുല്യ രീതിയിൽ കാണുന്ന സോഷ്യലിസം  .

ഭരണ സംവിധാനം എന്നുള്ളത്  ആ തലത്തിൽ   കഴിവു തെളിയിച്ചവരുടെ  ഒരു കൂട്ടായ്മയിൽ നിന്നുമാണ് രൂപം കൊടുക്കപ്പെടുന്നത്  ഓരോരുത്തരുടെ  മെറിറ്റും അതിൽ വലിയ ഘടകമാണ്  .

കാര്യക്ഷമമായ ഭരണസംവീധാനത്തിനായി  ഞങ്ങൾ എസ്തിയയെ പല വിഭാഗങ്ങളായി  തരം തിരിച്ചിരിക്കുന്നു .

ഓരോ വിഭാഗത്തിന്റേയും  ഭരണം  ഒരു കൂട്ടം ഭരണ കർത്താക്കൾ നിർവ്വഹിക്കുന്നു .

ഓരോ നിശ്ചിത കാലഘട്ടത്തിനു ശേഷം  എല്ലാവരും ചേർന്നുള്ള  അവലോകനം നടത്തപ്പെടുന്നു .

ഭരണ സാരഥ്യം തെളിയിക്കേണ്ടത് കഠിനമായ പരീക്ഷകളിലൂടെയാണ്

കാര്യങ്ങളെ അവലോകനം ചെയ്യുവാനുള്ള കഴിവ്,  ബുദ്ധിപരമായ കൂർമ്മത അങ്ങിനെ ഒരുപാട് തലങ്ങളിൽ  മികവു തെളിയിച്ചവരെ മാത്രമേ  ഭരണപരമായ ആ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കുകയുള്ളൂ 

ഭരണ സാരഥ്യം വഹിക്കുന്നു എന്നതൊഴിച്ചാൽ അവർക്ക് പ്രത്യേക സ്ഥാനമാനങ്ങളോ അധികാരങ്ങളോ ഒന്നും തന്നെയില്ല എല്ലാവരും മറ്റുള്ളവരുടെ പോലെ  മാത്രം .

ഭരണപരമായ കാര്യങ്ങളിൽ അവരെ സഹായിക്കാൻ അതിനനുബന്ധമായ സംവീധാനങ്ങൾ ഉണ്ട് അങ്ങനെ  ഈ എസ്തിയ മുഴുവനും ഒരു കണ്ണിയായി വർത്തിക്കുന്നു .

മെറിറ്റ്  അനുസരിച്ചു  പുതിയവർ വരുന്നു കഴിവു കുറഞ്ഞവർ പുറത്തു പോകുന്നു .

അപ്പോൾ ഇവിടെ ജനാധിപത്യമല്ലേ? 

അതെന്താണ് ?

ഭൂമിയിൽ ഞങ്ങൾ  ജനങ്ങളാണ് ഭരണകർത്താക്കളെ  തിരഞ്ഞെടുക്കുന്നത് ..

അവർ ഓരോ പാർട്ടികൾമൂലം അധികാരം കൈയ്യാളുന്നു .

അപ്പോൾ എന്താണ് അവരുടെ മെറിറ്റ് ?

നന്നായി വർത്തമാനം പറഞ്ഞാൽ മതി .

അപ്പോൾ സങ്കീർണ്ണതകളെ അവർ എങ്ങിനെ കൈകാര്യം ചെയ്യും ?

വർത്തമാനം പറഞ്ഞു തീർക്കും

ഹ ..,ഹ .., ജോൺ  വളരെ നല്ല ഒരു സിസ്റ്റം .

ഞാനും ആ തമാശയിൽ ഉൾച്ചേർന്നു  .


അന്ന് രാത്രി ഉറങ്ങാനായി കിടക്കുമ്പോൾ ഞാൻ ചിന്തിക്കുകയായിരുന്നു . എന്തെല്ലാം തരത്തിലുള്ള പുതിയ അറിവുകളാണ് ഇവിടെ നിന്നും ലഭിക്കുന്നത്

വളരെ വ്യത്യസ്ഥവും എന്നാൽ അനുകരണപൂർണ്ണവുമായൊരു ജീവിതരീതി അവലംബിക്കുന്നവർ . കൃത്യമായ ഭരണസംവിധാനം , ഉൾക്കാഴ്ച്ചയുള്ള പ്രവർത്തന രീതി  പ്രപഞ്ചത്തിലെ എല്ലാ കണ്ണികളും പരസ്പരം ഉദാത്തവൽക്കരിക്കേണ്ടതിന്റെ  കൃത്യമായ മാർഗ്ഗം അവലംബിക്കാവുന്ന ഒരു സിസ്റ്റമാറ്റിക് രീതി .

നമ്മൾ വളരെയധികം ഇവരിൽ നിന്നും കണ്ടു പഠിക്കേണ്ടിയിരിക്കുന്നു . വളരെ വ്യത്യസ്ഥമായ ജീവിതനിയമം,  വ്യത്യസ്ഥത മാത്രമല്ല കാര്യക്ഷമവും കളങ്കരഹിതവുമായ ഒന്ന് .

എല്ലാ ദുഷ്പ്രവണതകളുടേയും , അധിനിവേശങ്ങളുടെയും , തൻപ്രമാണിത്വങ്ങളുടേയും , മൂല്യശോഷണങ്ങളുടേയും, ജീവിതതരംതിരിവുകളുടേയും, അന്തരങ്ങളുടേയും , അധികാരഗർവ്വിന്റെയും  മൂലകാരണം പണമാണെന്ന്  അല്ലെങ്കിൽ ക്രയവിക്രയത്തിനുതകുന്ന ഒന്നാണെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു .

അതാണ് എല്ലാത്തിന്റേയും കേന്ദ്രബിന്ദു . യുദ്ധത്തിന്റെ , അധികാരത്തർക്കങ്ങളുടെ , സ്ഥാനമാനങ്ങളുടെ , കൊലപാതകങ്ങളുടെ , കൈക്കൂലികളുടെ അങ്ങനെ  എല്ലാത്തരം കറപ്‌ഷനുകളുടേയും ആധാരം .

അതില്ലെങ്കിൽ എല്ലാവരും തുല്യരാണ്  അവിടെ രാജ്യങ്ങളുടെ അതിർത്തികളില്ല ,വേർതിരിവുകളില്ല , യുദ്ധങ്ങളില്ല , സമ്പന്നൻ,  ദരിദ്രൻ അന്തരമില്ല  ജീവിതസാഹചര്യങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ ഇല്ല, എല്ലാവരും തുല്യം,  എല്ലാം എല്ലാവർക്കും സ്വന്തം . ഒരു പരസ്പരസഹവർത്തിത്വത്തിന്റെ ചങ്ങല കണ്ണികൾ,   ഒരു ജീവശ്രിംഖല  ഒന്ന് മറ്റൊന്നിനു ഗുണകരമായി വർത്തിക്കുന്നു  അതങ്ങനെ നീണ്ടു കിടക്കുന്നു .

നമ്മളെക്കാൾ ആയിരമല്ല ലക്ഷം മടങ്ങാണ് ഇവർ  മുന്നിൽ നിൽക്കുന്നത് .

ശാസ്ത്രനേട്ടങ്ങളിൽ , പുരോഗതിയിൽ , ജീവിത സാഹചര്യങ്ങളിൽ  അങ്ങിനെ എല്ലാത്തിലും തന്നെ .

അന്നു രാത്രി ഞാൻ കഴിച്ചത് തനി നാടൻ ഭക്ഷണം .

നാടൻ ഭക്ഷണം എന്നുള്ളത്  ഇവിടത്തേയല്ല മറിച്ച് കോടിക്കണക്കിന് കിലോമീറ്ററുകൾ അകലേക്കിടക്കുന്ന എന്റെ കൊച്ചു കേരളത്തിലെ  ഭക്ഷണം .

അത്ഭുതപ്പെടേണ്ട സത്യം തന്നെയാണ്

എന്താ കഴിക്കേണ്ടതെന്ന് അവരെന്നോട് ചോദിച്ചു ,

എന്തായാലും മതിയെന്ന് ഞാൻ പറഞ്ഞു  .

നിങ്ങളുടെ നാട്ടിലെ ഭക്ഷണം കഴിക്കാൻ ആഗ്രഹമുണ്ടോ ജോൺ

ആ ചോദ്യം എന്നെ അത്ഭുതപ്പെടുത്തി

തീർച്ചയായും

എങ്കിൽ പറഞ്ഞോളൂ

എനിക്ക് ചോറും  സാമ്പാറും അവിയലും കിട്ടിയാൽ കൊള്ളാം

ഞാനൊരു താമാശ രീതിയിലാണത്  പറഞ്ഞത് , പക്ഷേ ഞെട്ടിപ്പോയി

സാമ്പാറും അവിയലും  അവരെനിക്ക് വിളമ്പി  ഞാൻ  അമ്പരന്നു  അത്രയും സ്വാദിഷ്ട്ടമായ സാമ്പാറും , ചോറും , അവിയലും ഞാനെന്റെ നാട്ടിൽ പോലും കഴിച്ചിട്ടില്ല .

ഞാൻ പറയാത്ത ഒന്നുകൂടി അവരെനിക്കു തന്നു ''പപ്പടം ''

സാമ്പാറിന് പപ്പടം ബെസ്ററ് കോമ്പിനേഷൻ ആണെന്നാ അവരെന്നോട്‌  പറഞ്ഞത്

എന്റെ ദൈവമേ  മലയാളി ഇവിടേയും  ?       

ടെക്‌നോളജിയുടെ മഹാത്ഭുതം  കോടിക്കണക്കിനു കിലോമീറ്ററുകൾ അകലെ  കിടക്കുന്ന ഭൂമിയെന്ന ഗ്രഹത്തിലെ ഒരു കുഞ്ഞു സംസ്ഥാനത്തിലെ  ഭക്ഷണം  ഇവിടെ ഈ എസ്തിയയിൽ അവർ എനിക്കായി വിളമ്പിയപ്പോൾ  അതല്ലാതെ വേറെയെന്താണ് ഞാൻ  പറയേണ്ടത് ?

ഈ വളർച്ച

ഒരു രാജ്യം

ഓ .., രാജ്യം എന്നു വിളിക്കാനാകില്ല  

ഒരു ലോകം  ഒത്തൊരുമിച്ചു നിൽക്കുന്നതിന്റെ സാക്ഷ്യപത്രം  

അഭിമാനവും  ആധരവും ബഹുമാനവും വീണ്ടും വീണ്ടും അധികരിക്കുന്നു 

സുഖകരമായ ഭക്ഷണശേഷം അല്പ സമയം വിശ്രമിക്കുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ വീണ്ടും മനസ്സിനുള്ളിലേക്ക് തികട്ടി വന്നു  .

ഞങ്ങളുടെ ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത് ഭൂമിയിൽ നിന്നും ദശലക്ഷക്കണക്കിനു കിലോമീറ്ററുകൾ  അകലെയാണ് ശൂന്യാകാശത്തിന്റെ മറുവശത്ത്  .

ഭൂമിയും, ഗ്രഹങ്ങളും, നക്ഷത്രങ്ങളും , സൂര്യനും   ഉൾപ്പെടുന്ന കൂട്ടായ്മയെ നിങ്ങൾ എന്താണ് വിളിക്കുന്നത് ജോൺ ?

ക്ഷീരപഥം എന്ന താരാപഥത്തിലാണ് ഞങ്ങൾ സ്ഥിതിചെയ്യപ്പെടുന്നത് .

അദ്ദേഹം തുടർന്നു 

ഇനി ഞാൻ പറയുന്നത്  എസ്തിയ കടന്നുപോന്ന ആ കണ്ണീരിന്റെ കാലത്തെ കുറിച്ചാണ്  .

ജോൺ ഏകദേശം ആയിരത്തി  അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ്
ഇപ്പോഴുത്തെ ഭൂമിയുടേതിനു സമാനമായ ഒരു ജീവിതസാഹചര്യമായിരുന്നു അന്ന്  ഈ എസ്തിയയിൽ നിലനിന്നിരുന്നത്.

അതായത് എസ്തിയ   ഭൂഖണ്ഡങ്ങളും , രാജ്യങ്ങളുമായി  വിഭജിക്കപ്പെട്ടു കിടന്നിരുന്നു. ഓരോ രാജ്യത്തിനും തനതായ ഭരണ സംവീധാനങ്ങൾ ഭരണ നിയമങ്ങൾ , ഭരണകർത്താക്കൾ  അങ്ങിനെ എല്ലാം തന്നെ 

ഞങ്ങൾക്കും ക്രിയവിക്രയോപാധികൾ  ഉണ്ടായിരുന്നു.

അതായത് എന്താണോ  ഇന്നത്തെ നിങ്ങളുടെ ലോകം അതിന്റെ മൂർദ്ധന്യത്തിൽ ആയിരുന്നു അന്നത്തെ എസ്തിയ .

വെട്ടിമുറിക്കപ്പെട്ട ഭൂവിഭാഗങ്ങൾ, രാജ്യങ്ങൾ തമ്മിലുള്ള  പരസ്പരമുള്ള ആക്രമണങ്ങൾ .

വിനാശകരമായ കണ്ടുപിടുത്തങ്ങളിലൂടെ ഉരുവാക്കപ്പെട്ട അതിഭീതിതമായ അണുവികിരണങ്ങൾ .

സ്വന്തം സ്വാർത്ഥതയെ മുൻനിറുത്തി അനാവശ്യത്തിനു വേണ്ടി  കണ്ടുപിടിക്കപ്പെട്ട വിനാശകാരികളായ  ആയുധങ്ങളുടെ വലിയ ശേഖരം  .

ഫാക്ടറികളിൽ നിന്നും  വ്യവസായ ശാലകളിൽ നിന്നും ദിനം പ്രതി പുറംതള്ളുന്ന ടൺ കണക്കിന് വിഷവസ്തുക്കൾ .

നിരത്തുകളിൽ ജനങ്ങളെക്കാൾ കൂടുതൽ വാഹനങ്ങൾ  അത് പുറം തള്ളപ്പെടുന്ന മലിനീകരണങ്ങൾ  വേറേ  ഇതെല്ലാം ചേർന്ന് കോടിക്കണക്കിനു ടൺ  വിഷവസ്തുക്കൾ ആയിരുന്നു അനുനിമിഷം  എസ്തിയയുടെ അന്തരീക്ഷത്തിൽ  അടിഞ്ഞുകൂടികൊണ്ടിരുന്നത് .

നിങ്ങളുടെ ഗ്രഹം എങ്ങിനെ ആയിരുന്നുവോ  അതിനേക്കാൾ ആയിരം മടങ്ങു അധികമായിരുന്നു അന്നത്തെ എസ്തിയ .

എങ്ങും ആക്രമണങ്ങൾ  പരസ്പരം വെട്ടിപ്പിടിക്കലുകൾ  തൻപ്രമാണിത്വം , വൻതോതിൽ ചൂക്ഷണം ചെയ്യപ്പെടുന്ന പ്രകൃതി സമ്പത്ത്  താറുമാറാക്കപ്പെട്ട വനങ്ങളും , കൃഷിയിടങ്ങളും വിദൂര കാഴ്ചപ്പാടുകളില്ലാതെ പണിതുയർത്തുന്ന   വികസനങ്ങൾ  

ഒന്നിന്റെ വളർച്ചക്ക് ആയിരങ്ങളുടെ നശീകരണം

അത് ശരിയായ വികസനമാണോ ? 

ആർക്കും അറിയില്ല  ആരും തന്നെ അതേക്കുറിച്ച്  ചിന്തിച്ചില്ല . 

സ്വന്തം കാര്യം മാത്രം നോക്കുമ്പോൾ പൊതുവായതിനെ ക്കുറിച്ച് ചിന്തിക്കുവാൻ സമയമുണ്ടായിരുന്നില്ല എന്നുള്ളതായിരുന്നു സത്യം  .

അപ്പോൾ വികസനത്തിന്റെ പേരിലുള്ള നശീകരണങ്ങൾ  തിരിച്ചറിയപ്പെടാതെ പോയി.

അല്ലെങ്കിൽ തിരിച്ചറിഞ്ഞിട്ടും കണ്ണും പൂട്ടിയിരുന്നു 

ക്രിയവിക്രയോപാധിക്ക്   ഉപയോഗിക്കുന്ന വസ്തുവിനെ നിങ്ങൾ  എന്താണ്  വിളിക്കുന്നത് .

പണം .

അതിനു സമാനമായ വിനിമയോപാധി തന്നെയായിരുന്നു ഇവിടേയും  അതിൽ ആധിപത്യം സ്ഥാപിക്കാൻ  എസ്തിയയിലെ ജനങ്ങളും  അവരുൾപ്പെടുന്ന സമൂഹവും  പരക്കം പാഞ്ഞു .

രാജ്യങ്ങൾ പരസ്പരം  സാമ്പത്തിക അപ്രമാദിത്വത്തിനായി പോരാടി  ജനങ്ങൾ പണമെന്ന വിനിമയമാർഗ്ഗത്തിനായി മാത്രം തലതല്ലി .അതിൽ മൂല്യങ്ങൾ തകർക്കപ്പെട്ടു  രാജ്യങ്ങൾ പരസ്പരം ശത്രുക്കളായി

പ്രമാണിത്വം നേടുന്നതിനായി അവർ പരസ്പരം പോരടിക്കാൻ തുടങ്ങി  കുറ്റകൃത്യങ്ങൾ പെരുകി.  ജനങ്ങൾ ജനങ്ങൾക്കെതിരേയും,  രാജ്യങ്ങൾ  രാജ്യങ്ങൾക്കെതിരേയും പടയൊരുക്കം നടത്തി  .

വിഡ്ഢികളായ , സ്വാർത്ഥമതികളായ  വ്യക്തികളുടെ ആഹ്വാനങ്ങളിൽ  ജനങ്ങൾ അടിമകളായി സ്വയം ചിന്താശേഷി നഷ്ട്ടപ്പെട്ട വിഭാഗമായവർ  മാറി

എന്തിനു വേണ്ടി ? 

ഏതിനുവേണ്ടി ? 

എന്ന ചോദ്യങ്ങൾക്കെല്ലാം വിജയം എന്ന മറുപടിയിൽ അവർ ഉത്തരം കണ്ടെത്തി .

എന്നാൽ ആ വിജയങ്ങളൊന്നും യഥാർത്ഥ വിജയങ്ങളായിരുന്നില്ല എന്ന് തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു  .

കണ്ടുപിടുത്തങ്ങൾ എന്നപേരിൽ നശിപ്പിക്കപ്പെട്ടത് പ്രകൃതിയായിരുന്നു . മനുഷ്യർ പണമെന്ന  വിനിമയ മാർഗ്ഗത്തിനു മാത്രമായി പൊരുതി  അതിൽ മൂല്യങ്ങൾ തകർക്കപ്പെട്ടു  രാജ്യങ്ങൾ പരസ്പരം ശത്രുക്കളായി . തൻപ്രമാണിത്വം നേടുന്നതിനായി  അവർ പോരടിക്കാൻ തുടങ്ങി കുറ്റകൃത്യങ്ങൾ പെരുകി ലോകം മുഴുവൻ അസഹിഷ്ണുത നിലനിന്നു .

വികസനമെന്ന പേരിൽ വൻതോതിൽ ഭൂവിടങ്ങൾ നശിപ്പിക്കപ്പെട്ടു . കൃഷിയിടങ്ങൾ  വൻതോതിൽ വ്യവസായവൽക്കരിക്കപ്പെട്ടു 

ഞങ്ങൾ കണ്ടുപിടുത്തങ്ങൾക്ക് പുറകെ ആയിരുന്നു  അളവിനു മേൽ വെട്ടിമുറിക്കപ്പെട്ട എസ്തിയയുടെ രോദനം ഞങ്ങൾ കേട്ടില്ല .പ്രകൃതിയുടെ സന്തുലനം തകർക്കപ്പെടുമ്പോൾ അത് അതിന്റെ ഭീകരരൂപം കാണിക്കും എന്ന് പറയുന്നത് എത്രയോ  വാസ്തവമാണെന്ന് ഞങ്ങൾ തിരിച്ചറിയാതെ പോയി.

എന്നാൽ അതിന്റെയെല്ലാം  ഭവിഷ്യത്ത് വളരെ വലുതായിരുന്നു ഈ എസ്തിയ ഇതുവരേക്കും ഓർക്കപ്പെടാൻ ഇഷ്ട്ടപെടാത്ത ഒന്ന് .

സെൽഫിഷാകുമ്പോൾ നമ്മൾ ചുറ്റുമുള്ളതൊന്നും കാണുന്നില്ല നമ്മൾ നമ്മളെ മാത്രമേ കാണുന്നുള്ളു അപ്പോൾ  സ്വന്തം വികാരങ്ങളും  വിചാരങ്ങളും മാത്രമേ നമ്മെ  മഥിക്കുന്നുള്ളൂ .

ചുറ്റുമുള്ള നഷ്ട്ടങ്ങൾ നമ്മൾ കാര്യമാക്കുന്നില്ല  മറ്റുള്ളവരുടെ മനോവ്യാപാരത്തിലേക്ക് നമ്മൾ ഒരിക്കലും എത്തിനോക്കുന്നുമില്ല  . ഇങ്ങനെ ഒരു കൂട്ടം ജനങ്ങൾ  അവരവരുടെ സ്വാർത്ഥതയിലേക്ക് മാത്രം കൂടുമാറുമ്പോൾ  അവിടെ ഒരു ലോകത്തിന്റെ അധഃപതനം തുടങ്ങുന്നു .

ഇവിടെയുള്ളതെല്ലാം എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടതാണെന്ന പ്രകൃതി നിയമം  തിരിച്ചറിയാതെ ,അല്ലെങ്കിൽ അറിഞ്ഞിട്ടും  വിസ്മരിക്കുമ്പോൾ അവിടെ പ്രകൃതി എതിരാവുന്നു  ആ എതിർപ്പ് താങ്ങുവാനുള്ള കരുത്ത് ഒരിക്കലും ജീവകുലത്തിനില്ല .

എല്ലാവരും പരസ്പര സഹവർത്തിത്വത്തോടെ ജീവിക്കുന്നതിനു   വേണ്ടിയാണ്  സൃഷ്ട്ടാവ്  ഈ പ്രപഞ്ചത്തെ രൂപപ്പെടുത്തിയിരിക്കുന്നത് . അതിൽ ജീവാംശമുള്ള ഗ്രഹങ്ങൾ ഒട്ടനവധിയുണ്ടായിരിക്കും . ഇന്നത്തെ ജീവഅംശമില്ലാത്ത ഗ്രഹങ്ങൾ നാളത്തെ ജീവൻ ഉൾക്കൊള്ളുന്നവയായി പരിണമിക്കുന്നു . അത്പോലെ തന്നെ ഇന്ന് ജീവൻ നിലനിൽക്കുന്ന ഗ്രഹങ്ങൾ   നാളെ നിർജ്ജീവ ഗ്രഹങ്ങളായി മാറ്റപ്പെടുന്നു   .

ശാസ്ത്രം അതിന്റ യുക്തിക്കനുസ്രതമായ രീതിയിൽ അതിനെല്ലാം വിശദീകരണങ്ങൾ  നൽകുന്നു  . എന്നാൽ ദൈവം അതിനും മേലെ തന്റെ നിയമങ്ങൾ നടപ്പിലാക്കുന്നു  . ആ നിഗൂഢതയിലേക്കുള്ള വെളിച്ചം വീശൽ ജീവനും ബുദ്ധിയുമുള്ള ഏതിനും അപ്രാപ്യവും, അദൃശ്യവും ആകുന്നു . ആ രഹസ്യത്തിന്റെ താക്കോൽ  പ്രപഞ്ച സൃഷ്ട്ടാവിന്റെ കൈയ്യിൽ മാത്രം  .

മനുഷ്യർ അതിലെ യുക്തിയെയാണ് അവന്റെ ബുദ്ധിയിലൂടെ വിശകലനം ചെയ്യാൻ ശ്രമിക്കുന്നത്   . അവന്റെ ചുറ്റുമുള്ള,  അവൻ കാണുന്ന സത്യങ്ങളെ  അവൻ അതുവരേക്കും അനുവർത്തിച്ചു പോന്ന ജീവിതചര്യകളുടേയും , പഠനങ്ങളുടേയും വെളിച്ചത്തിൽ  വിശകലനം ചെയ്തുകൊണ്ട് അവയെ ശാസ്ത്രസത്യങ്ങളാക്കി  മാറ്റുന്നു .

നാളെ അതിനേക്കാൾ വിശ്വാസയോഗ്യമായ തെളിവുകൾ  കടന്നുവരുമ്പോൾ  അതുവരെക്കും  കരുതിയിരുന്ന സത്യങ്ങൾ പൊള്ളയായിമാറുന്നു . അപ്പോൾ ശ്വാശതമായ സത്യങ്ങൾ ഇല്ല  എല്ലാം തന്നെ അനുദിനം മാറിക്കൊണ്ടിരിക്കുന്നു . മനുഷ്യന്റെ യുക്തിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്  അതുപോലെത്തന്നെയാണ് പ്രപഞ്ചത്തിന്റെ ഉൽപത്തിയെ  കുറിച്ചും .   നമ്മൾ നമ്മുടെ നിഗമനങ്ങളിലൂടെ അതിന് ഓരോരോ കാരണങ്ങൾ കണ്ടെത്തുന്നു . കൂടുതൽ വിശ്വാസയോഗ്യമായവ വരുമ്പോൾ പഴയത് കാലഹരണപ്പെടുന്നു  ഒരു സമയത്ത് അത് സത്യമായി വിശകലനം ചെയ്യപ്പെടുന്നു  പിന്നെ പൊളിച്ചെഴുതപ്പെടുന്നു  .

എന്നാൽ ഈ പ്രപഞ്ചസൃഷ്ട്ടികൾക്ക്  പുറകിൽ ശക്തമായ കരങ്ങളുണ്ട്   നിങ്ങൾ അതിനെ ദൈവീകമെന്ന് വിളിക്കുന്നു  ഞങ്ങൾ എകിഗ്രോ എന്നും  .

ഈ പ്രപഞ്ചം എല്ലാവർക്കുമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്  നമുക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ളതിന്റെ മേൽ നമ്മൾ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ   അവിടെ പ്രകൃതിക്ക് എതിരായ വികാരം പ്രതിഫലിക്കുന്നു . അതിന്റെ പ്രത്യാഘാതം ഏറെ അനുഭവിച്ച  ഒരു ജനതയാണ് ഈ എസ്തിയയിൽ ഉള്ളത് .

ഞാൻ മുമ്പേ പറഞ്ഞത് പോലെ ഈ എസ്തിയയും ഒരു കാലത്ത്  നിങ്ങളുടേതിനേക്കാൾ മേലെ നിലകൊണ്ട ഒന്നായിരുന്നു .
                         
എങ്ങിനെയാണ് ഇപ്പോൾ നിങ്ങളുടെ ഗ്രഹം  അതായിരുന്നു ഞങ്ങളുടേതും  എസ്തിയക്കാർ മനക്കുത്ത് ഏതുമില്ലാതെ ഈ ഗ്രഹത്തെ ചൂക്ഷണം ചെയ്തു, മാളികകൾ കെട്ടിപ്പൊക്കി  നിരത്തുകളിൽ സൂചികുത്താൻ ഇടമില്ലാത്ത വിധം വാഹനങ്ങൾ പെരുകി .

അതിന്റെയെല്ലാം പ്രത്യാഘാതം അതിഭീകരമായിട്ടായിരുന്നു ഈ എസ്തിയയിലേക്ക് തിരിച്ചു വന്നത് . ഏകദേശം ആയിരത്തി  അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപായിരുന്നു  ആ  പ്രകൃതി ദുരന്തം എസ്തിയയെ തകർത്തെറിഞ്ഞത് . ഇപ്പോൾ നിങ്ങളുടെ ഭൂമി അനുഭവിച്ചു കഴിഞ്ഞ ആ വിപത്തിന്റെ മറ്റൊരു മുഖമായിരുന്നു അന്ന് ഞങ്ങൾ നേരിട്ടത് .

ദിവസങ്ങളോളം എസ്തിയ നിന്ന് വിറച്ചു  കടലുകൾ കരകവിഞ്ഞൊഴുകി  അവ വൻകരകളെ തുടച്ചു നീക്കി . അഗ്നി പർവ്വതങ്ങൾ കുടം തുറന്നു  വിട്ട ഭൂതങ്ങളെപ്പോലെ ആർത്തട്ടഹസിച്ചു കൊണ്ട് ഈ എസ്തിയയുടെ പകുതിയിലേറെ  ഭാഗം ചാമ്പലാക്കിക്കളഞ്ഞു  . കെട്ടിപ്പൊക്കിയ മന്ദിരങ്ങൾ എല്ലാം  തകർന്നടിഞ്ഞു ജനങ്ങൾ ഓടിയൊളിക്കാൻ ഇടമില്ലാതെ പരക്കം പാഞ്ഞു .

അന്നുവരെക്കും  ഞങ്ങൾ അഭിമാനം കൊണ്ടിരുന്ന ഞങ്ങളുടെ ശാസ്ത്രങ്ങൾക്കും കഴിവുകൾക്കും  ഒന്നും തന്നെ ഈ എസ്തിയയെ രക്ഷിക്കാനായില്ല . ഞങ്ങളുടെ അഹങ്കാരം ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞു . പണത്തിനു വേണ്ടി പരക്കം പാഞ്ഞവർ  ജീവൻ മുറുകെപ്പിടിച്ചു  ഒളിക്കാൻ ഇടമില്ലാതെ പാഞ്ഞു .

തൻപോരിമയും , ആർത്തിയും , അഹംഭാവവും , അഹങ്കാരവും എല്ലാം കുത്തിയൊലിച്ചു പോയി .തങ്ങൾ കണ്ടുപിടിച്ചതിനൊന്നും  തങ്ങളെ രക്ഷിക്കാനായില്ല  എന്ന് വന്നപ്പോൾ ശാസ്ത്രം നോക്ക് കുത്തികളായി . അന്ന് പൊലിഞ്ഞ  ജീവനുകളുടെ കണക്ക് ഇന്നും അജ്ഞാതം . ചുരുക്കിപ്പറഞ്ഞാൽ പകുതിയോളം എസ്തിയക്കാർ  കാലയവനികക്കുള്ളിലേക്ക് മറഞ്ഞു .

മനുഷ്യന്റെ അഹംഭാവത്തിനു ലഭിച്ച  പ്രകൃതിയുടെ ചുട്ട മറുപടി  അതൊരു ഓർമ്മപ്പെടുത്തലായിരുന്നു ഞങ്ങൾക്ക് അതൊരു തിരിച്ചറിവായിരുന്നു ഞങ്ങൾക്ക്  പ്രപഞ്ച ശക്തികൾക്കു മുന്നിൽ നമ്മൾ ഒന്നുമല്ല എന്നുള്ളത് . അതുവരെ നമ്മൾ വിശ്വസിച്ചിരുന്ന  നമ്മുടെ കഴിവുകളും അഹങ്കാരങ്ങളും എല്ലാം നീർക്കുമിളകൾ .

പ്രപഞ്ചത്തെ ചൂക്ഷണം ചെയ്തതിന്റെ ശക്തമായ പ്രത്യാഘാതം  അത് താങ്ങുവാൻ  ഒരു ശാസ്ത്രത്തിനും , ബുദ്ധിക്കും  കഴിഞ്ഞില്ല   ഒരു രാജ്യശക്തികൾക്കും അതിൽ നിന്നും മുക്തരാകുവാനും  കഴിഞ്ഞില്ല .

എസ്തിയയിൽ നിന്നും അനുനിമിഷം പുറംതള്ളപ്പെട്ടു കൊണ്ടിരുന്ന മാലിന്യങ്ങൾ  എസ്തിയയുടെ അന്തരീക്ഷത്തിൽ അതിശകതമായ  കാന്തീക ധ്രുവം  സൃഷ്ട്ടിക്കുകയും ,ഞങ്ങളുടെ മഫ്രിയാൻ (നിങ്ങളുടെ സൂര്യന് സമാനമായ)  നിന്നുമുള്ള കാന്തീക വികിരണങ്ങൾമൂലം ഇന്റർ ലോക്കിങ്ങിലൂടെ  ശക്തമായ വിസ്ഫോടനം നടക്കുകയും   അത് ഞങ്ങളുടെ എസ്തിയയെ പിടിച്ചു കുലുക്കുകയുമായിരുന്നു .

വലിയൊരു പാഠമായിരുന്നു അത്  ഞങ്ങൾക്ക് നൽകിയത് നമ്മൾ തന്നെയാണ് നമ്മളെ നശിപ്പിക്കുന്നതെന്ന വലിയൊരു പാഠം  .

സുഖമായി  ജീവിക്കാനുള്ളതെല്ലാം ഈ എസ്തിയയിലുണ്ട്  അതിലുപരി നേടാൻ  ഒന്നുമില്ല  അർത്ഥമില്ലാത്ത യാത്രയാണ് അത് .

പിന്നെ എന്തിനുവേണ്ടിയായിരുന്നു പരക്കം പാഞ്ഞുകൊണ്ടിരുന്നത്  ?

ആയിരത്തി അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് ആ ചോദ്യത്തിനുള്ള ഉത്തരം ഞങ്ങൾ കണ്ടെത്തി
         
അന്നുമുതൽ  എസ്തിയ ഒരു ലോകമാണ്  ഇവിടെ രാജ്യങ്ങൾ തമ്മിലുള്ള അതിർത്തികളില്ല . വീടുകൾ തമ്മിലുള്ള അതിരുകളില്ല  ആകാശം മുട്ടെ ഉയരുന്ന ഗോപുരങ്ങളില്ല ,വാഹനബാഹുല്യങ്ങൾ ഇല്ല വിഷം വമിപ്പിക്കുന്ന ശാസ്ത്ര  പരീക്ഷണങ്ങളില്ല  ആണവ വിസ്ഫോടനങ്ങളില്ല , ഒരു തരത്തിലും പ്രകൃതിക്ക് ദോഷകരമായ യാതൊന്നും  തന്നെ ഇവിടെയില്ല.

അതാണ്  നിങ്ങൾ ഇന്ന് കാണുന്ന എസ്തിയ  ആയിരത്തി അഞ്ഞൂറ് വർഷങ്ങൾക്കിപ്പുറമുള്ള എസ്തിയ .

ഞങ്ങളിപ്പോൾ  പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നു .

നിങ്ങൾ  കാണുന്ന പച്ചപ്പുകളില്ലേ  ഏകദേശം ആയിരത്തി അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ്  അവിടെയെല്ലാം സൂചികുത്താനിടമില്ലാത്ത വിധത്തിൽ നഗരങ്ങളായിരുന്നു .ആ നഗരവൽക്കരണം കൊണ്ട് ഒരു കാര്യവുമില്ലായെന്ന്  ഇന്ന് ഞങ്ങൾ തിരിച്ചറിയുന്നു .

നിങ്ങൾ കണ്ട വഴിത്താരകളില്ലേ  അവിടെയല്ലാം നിന്ന് തിരിയാൻ പറ്റാത്ത തരത്തിലുള്ള  വാഹനബാഹുല്യമായിരുന്നു . അതെല്ലാം നാശത്തിനുള്ളതായിരുന്നു  വളർച്ചക്കെന്നു  കരുതി കണ്ടുപിടിക്കാൻ ശ്രമിച്ചതെല്ലാം നശിപ്പിച്ചു കൊണ്ടായിരുന്നു  സ്വന്തം കാൽക്കീഴിൽ മണ്ണുണ്ടെങ്കിലേ  കാലുറപ്പിച്ചു നിൽക്കാനാകൂ എന്ന അടിസ്ഥാന  തത്വം ഞങ്ങൾ മനഃപൂർവ്വം വിസ്മരിച്ചു .

ഞങ്ങൾ കണ്ടുപിടിച്ച ആയുധങ്ങൾ  ആർക്കെതിരെ   എന്ന് പോലും ഞങ്ങൾക്കറിയില്ല  ഞങ്ങൾ അത് പ്രയോഗിച്ചതും ആർക്കെതിരേ ?

ഞങ്ങൾ വെട്ടിപ്പിടിച്ചതെല്ലാം എന്തിനു വേണ്ടി ? 

ആയുധങ്ങൾ കണ്ടുപിടിച്ചത് ആരിൽ  നിന്നും രക്ഷപ്പെടാൻ ? 

എല്ലാം ഞങ്ങൾക്ക് അജ്ഞാതമായിരുന്നു അല്ലെങ്കിൽ മുന്നോട്ടുള്ള പരക്കം പാച്ചലിൽ അതെല്ലാം മനഃപൂർവ്വം മറന്നുപോയി .

ഒരു ദുരന്തം വന്നപ്പോൾ  രാജ്യങ്ങൾ തമ്മിൽ  അതിരുകൾ ഉണ്ടായില്ല,ജനങ്ങൾക്ക് തമ്മിൽ വേർതിരിവുകൾ  ഉണ്ടായില്ല  ഉള്ളവനും , ഇല്ലാത്തവനും  തമ്മിലുള്ള അന്തരമുണ്ടായില്ല കഴിവുള്ളവനും , കഴിവില്ലാത്തവനും നോക്കുകുത്തികളായിമാറി  എല്ലാവരും  സ്വന്തം ജീവനു വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു  അപ്പോൾ അവർ തന്നെത്താൻ തിരിച്ചറിഞ്ഞു  മറ്റുള്ളവരെ തിരിച്ചറിഞ്ഞു . ആ സഹോദരങ്ങൾക്കെതിരെയാണോ താൻ പടവാളെടുത്തത്  എന്നവൻ സ്വയം ചോദിച്ചു നോക്കി  അപ്പോൾ മനസ്സിലായി  അവൻ അവനവനു തന്നെ എതിരായാണ് ആയുധമെടുത്തതെന്ന്  .

ഇന്ന് ഞങ്ങൾ പ്രകൃതിയെ സ്നേഹിക്കുന്നു  പ്രകൃതിയുടെ സ്പന്ദനം മനസ്സിലാക്കുന്നു .

എന്ന് വെച്ച് എസ്തിയ ശാസ്ത്രനിരീക്ഷണങ്ങളിലും  ടെക്നോളജിയിലുമെല്ലാം തന്നെ   നിങ്ങളേക്കാൾ അനേകായിരം കാതം  മുന്നിലാണ് . അതിന്റെയെല്ലാം പല  പല ഉദാഹരണങ്ങളും നിങ്ങൾ ഇതിനോടകം കണ്ടു കഴിഞ്ഞിരിക്കുന്നു .

പുരോഗതി നന്മക്കുവേണ്ടിയാകണം  നിലനില്പിനു വേണ്ടിയാകണം അല്ലാതെ സ്വാർത്ഥതക്കും , വിനാശത്തിനും വേണ്ടിയുള്ളതാണെങ്കിൽ  അതിനു തീർച്ചയായും പ്രത്യാഘാതം ഉണ്ടാകും . ഇന്ന് ഈ എസ്തിയ സന്തുഷ്ടമാണ്  ഇവിടെ തരം തിരിവുകളില്ല  വലുപ്പചെറുപ്പങ്ങൾ ഇല്ല എല്ലാവർക്കും സുഖമായിരിക്കുവാനുള്ളത് ഇവിടെയുണ്ട്  അതിൽ എല്ലാവരും സന്തുഷ്ടരുമാണ് .

മിസ്റ്റർ ജോൺ ,  ഇത് നിങ്ങൾക്കൊരു മുന്നറിയിപ്പാണ്  പ്രകൃതി തന്ന കനത്ത മുന്നറിയിപ്പ്  ഈ എസ്തിയക്ക് കിട്ടിയത്  പോലെ  എസ്തിയക്ക് മാത്രമല്ല  ഈ പ്രപഞ്ചത്തിൽ  ഇനി  എവിടെയെല്ലാം  ഭൂമിയും , എസ്തിയയും  പോലെ  ഗ്രഹങ്ങളുണ്ടോ ? എവിടെയെല്ലാം ജീവനുണ്ടോ ?  എങ്കിൽ എല്ലാവർക്കും ഇതൊരു പാഠമാണ്  തിരിച്ചറിവാണ് പ്രപഞ്ചം   സൃഷ്ട്ടിക്കപെട്ടിട്ടുള്ളത്  ഒത്തൊരുമിച്ച് ജീവിക്കാൻ വേണ്ടിയുള്ളതിനു മാത്രമായാണ്.

അല്ലാതെ പ്രകൃതിക്കെതിരെ മുട കാണിച്ചാൽ അതിശക്തമായി അത് തിരിച്ചടിക്കും  ആ പ്രത്യാഘാതം ഏതു രീതിയിൽ ആയിരിക്കുമെന്നുള്ളൊരു മുൻവിധി  അസാദ്ധ്യം .

അനുഭവങ്ങൾ പകർന്നു തരുന്നത് പാഠങ്ങളാണ്  അതിനെ ഉൾക്കൊള്ളുക അതിൽ നിന്നും തിരിച്ചറിഞ്ഞുകൊണ്ട്  മാറ്റങ്ങൾക്ക് വിധേയമായില്ലെങ്കിൽ , അനിവാര്യമായ ദുരന്തത്തിലേക്ക് നടന്നടുത്തുകൊണ്ട് സ്വയം നാശത്തിലേക്ക് കൂപ്പുകുത്തുക  .

ഓരോ ജീവ ഗ്രഹവും രൂപം  കൊണ്ടിരിക്കുന്നത് അനേകായിരം തലമുറകൾക്കും ജീവജാലങ്ങൾക്കും  ജീവിക്കാനുള്ളതിനു വേണ്ടിയാണ് . ഒരു തലമുറകൾക്കും സ്വന്തം സ്വാർത്ഥതക്കുവേണ്ടി  അതിനെ നശിപ്പിക്കുവാനുള്ള ധാർമ്മീക അധികാരം  ഒരിക്കലുമില്ല .

തന്റെ  ഉള്ളിൽ ഒഴുകുന്ന രക്തം തന്നെയാണ് അടുത്തവന്റെതും  തന്റെ  വികാരവിചാരങ്ങൾ തന്നെയാണ് അടുത്തവന്റേതും  അതിൽ പരസ്പര സഹവർത്തിത്വം ഇല്ലെങ്കിൽ  അപ്പോൾ പിന്നെ പ്രകൃതി മുന്നിട്ടിറങ്ങും .

തിരുത്താനുള്ള സമയമാണിത്  ഇതിൽ നിന്നും പാഠം ഉൾക്കൊള്ളാൻ നിങ്ങൾ ശ്രമിച്ചില്ലെങ്കിൽ  വരാനുള്ള വിപത്ത് താങ്ങാനുള്ള കരുത്ത് നിങ്ങളുടെ ഗ്രഹത്തിനുണ്ടാകില്ല  

ഭൂമിയെന്ന മനോഹര ഗ്രഹത്തിന്റെ അവസാനം  കൂടിയായിരിക്കും അത് .

ഈ പ്രപഞ്ചത്തിൽ ജീവൻ ഇല്ലാത്ത ഗ്രഹങ്ങളുടെ പട്ടികയിലേക്ക് മറ്റൊന്നു കൂടി .

ഇനിയും പഴയ പോലെ  നിങ്ങൾ മുന്നോട്ട് പോവുകയാണെങ്കിൽ ഏകദേശം  മുന്നൂറ്  വർഷങ്ങൾ മാത്രമാണ്  നിങ്ങളുടെ ഗ്രഹത്തിന്റെ ആയുസ്സ് . മറ്റു ഗ്രഹങ്ങളിൽ ജീവന്റെ അംശം തേടിപ്പോകുന്നതിനു മുൻപ്  സ്വന്തം ഗ്രഹത്തിലെ ജീവന്റെ അംശം നിലനിറുത്താനുള്ള തിരിച്ചറിവാണ്  നിങ്ങൾ നേടേണ്ടത്.

മാറാൻ ഇനിയും സമയമുണ്ട് എന്നാൽ അത് കുറവാണെന്നു മാത്രം .

ഭൂമിക്കും അന്തരീക്ഷത്തിനുമിടയിലുള്ള ലെയറിൽ  സംഭവിച്ചിരിക്കുന്ന ഗുരുതരമായ വിള്ളൽ  ഒരു സുപ്രഭാതം കൊണ്ട്  പൊട്ടിവിടർന്നതല്ല  കാലാകാലങ്ങളായുള്ള നിങ്ങളുടെ ചെയ്തികൾ മൂലം രൂപം കൊള്ളപ്പെട്ട  വിഷവസ്തുക്കൾ വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾക്കാണ് ഇടവെച്ചിരിക്കുന്നത് .

ദുർബലമായ ആ പാളികൾക്ക്  നിങ്ങൾ പുറംതള്ളുന്ന വിഷവസ്തുക്കളെ ., ശൂന്യാകാശത്തിൽ  പ്രവേശിക്കുന്നതിൽ നിന്നും തടയാൻ കഴിയാതെയായിരിക്കുന്നു   

നേരെത്തെ വിശദീകരിച്ചതുപോലെ   അത് ശൂന്യാകാശത്തിൽ നിങ്ങൾക്ക് ചുറ്റും ഒരു വലയം  തീർത്ത്  ഒരു കാന്തീക കവചം രൂപപ്പെടുത്തിയെടുത്തിരിക്കുന്നു  അതിൽ നിന്നും തൽക്കാലത്തേക്കുള്ള  ഒരു രക്ഷപ്പെടൽ മാത്രമാണ്  ഈ സ്ഫോടനത്തിലൂടെ നിങ്ങൾ നേടിയെടുത്തിരിക്കുന്നത്
  
അദ്ദേഹം സൂചിപ്പിച്ച ആ ലെയർ ഞങ്ങൾക്കാദ്യം മനസ്സിലായില്ലെങ്കിലും  ഓസോൺ പാളിയായിരിക്കുമെന്നുള്ള നിഗമനങ്ങളെ  അദ്ദേഹം ശരിവെച്ചു  .

സൂര്യനിൽ നിന്നുമുള്ള ഹാനികരങ്ങളായ അൾട്രാ വയലെറ്റ് രശ്മികളെ തടയുക എന്നതിൽ നിന്നും മഹത്തായ മറ്റൊരു കാര്യം കൂടി ഓസോൺ പാളികൾ നിർവ്വഹിക്കുന്നുണ്ട് എന്നാണ് ഇതിൽ നിന്നും  മനസ്സിലാക്കുവാനായി ഞങ്ങൾക്ക് കഴിഞ്ഞത്

ഇനിയും ഇത് തുടർന്നാൽ  മറ്റു ഗ്രഹങ്ങളുടെ ചെറിയ സ്വാധീനം പോലും വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഭൂമിക്കു മേൽ ഉണ്ടാക്കാനുള്ള സാദ്ധ്യത വളരെ വലിയതാണ് 

ശൂന്യാകാശത്തു നിന്നും നിങ്ങൾ നിങ്ങളുടെ  ഗ്രഹത്തെ നോക്കൂ  ജോൺ 

എത്ര  മനോഹരമാണത്  നിങ്ങളുടെ സൗരയൂഥത്തിൽ വേറെ ഏതു ഗ്രഹത്തെ ഇത്രയും അഴകോടെ  കാണുവാൻ  സാധിക്കും ?

നമ്മൾ തന്നെ നമ്മുടെ മുഖം വിക്രതമാക്കുന്നു

ഞാൻ തലകുനിച്ചു  അല്ലാതെ വേറെന്ത് .

ജോൺ , നിങ്ങൾ  ആ ചിത്രത്തിൽ  കണ്ടത് പോലെ ഭൂമിക്ക് ചുറ്റുമുള്ള  ആ കാന്തീക  വലയത്തിനു നിങ്ങൾ ശൂന്യാകാശത്തിൽ നടത്തിയ ആ ശക്തമായ സ്ഫോടനത്തിലൂടെ  വലിയൊരു അളവ് മാറ്റം സംഭവിച്ചിട്ടുണ്ട് എന്നാലത് താൽക്കാലികം മാത്രമാണ്  .

ഞാൻ മുമ്പേ സൂചിപ്പിച്ചത്  പോലെ  ഇനിയും ഈ അനിനിയന്ത്രിതമായ പൊല്യൂഷ്യൻ  നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാതെ വരുകയാണെങ്കിൽ   ഭൂമിയെന്ന മനോഹര ഗ്രഹത്തിന്റെ ജീവനാശത്തിലേക്കായിരിക്കും അത് വഴിവെക്കുന്നത്.

എല്ലാം ഞെട്ടിപ്പിക്കുന്ന സത്യത്തിന്റെ നേർക്കാഴ്ചകൾ തന്നെ .

അതായത് ഇനിയും ഒരു തിരുത്തലിനു നമ്മൾ തയ്യാറായില്ലെങ്കിൽ  ? 

ഈ കഴിഞ്ഞതല്ല  ഇതിനേക്കാൾ വലിയ ദുരന്തം വരാനിരിക്കുന്നതേയുള്ളൂവെന്ന് .

ആ ചിന്ത പോലും കഠിനം   .

ഒരു  ദുരന്തത്തിൽ നിന്നും പാഠം പഠിച്ചില്ലെങ്കിൽ ?

ഇനിയും അനിനിയന്ത്രിതമായ  പ്രകൃതി ചൂക്ഷണവും  പ്രകൃതി മലിനീകരണവും തുടരുകയാണെങ്കിൽ? 

കാത്തിരിക്കുന്ന ഭീകരത പാതാളത്തോളം വലുതാണ്  അതിന്റെ നേർക്കാഴ്ചയാണ് എന്റെ മുന്നിൽ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത് .

ആരോടാണ് ഇതേക്കുറിച്ച്   പറയേണ്ടത് ? 

ആരാണ് ഇതെല്ലാം ചെവിക്കൊള്ളുക ?

എല്ലാം വെട്ടിപ്പിടിക്കുവാൻ  പരക്കം പായുന്നവർ തിരിച്ചറിയുന്നില്ലല്ലോ  സ്വന്തം കാൽക്കീഴിലെ മണ്ണ് നഷ്ട്ടപ്പെട്ടാൽ  പിന്നെ പടവെട്ടിപ്പിടിക്കാനായി ഒന്നുമില്ലെന്ന് . 

എങ്കിലും ഇതെന്റെ കടമയാണ്  കാതുള്ളവർ കേൾക്കട്ടെ , കണ്ണുള്ളവർ കാണട്ടെ,   ബുദ്ധിയുള്ളവർ തിരിച്ചറിയട്ടെ , കണ്ടു കഴിഞ്ഞവർ മനസ്സിലാകട്ടെ  

അനുഭവത്തിൽ നിന്നും പാഠം പഠിക്കാൻ കഴിഞ്ഞവർ സ്വയം തിരുത്തട്ടെ .

എല്ലാവരേയും തിരുത്താൻ എനിക്കാവില്ല   എന്നിരുന്നാലും  പറയേണ്ടതും , പ്രവർത്തിക്കേണ്ടതും  എന്റെ കടമയാണ് . ചിലപ്പോൾ ലോകം അവിശ്വസിച്ചേക്കാം  സാരമില്ല  വിശ്വാസയോഗ്യമായ തെളിവുകൾ നിരത്താൻ എന്നേക്കൊണ്ടാവും അതിനുള്ള ഉദാഹരണങ്ങളിൽ ഒന്നാണല്ലോ കഴിഞ്ഞുപോയത് .

1 അഭിപ്രായങ്ങള്‍

വാട്സപ്‌ നമ്പർ അയക്കണേ ബൈജുച്ചേട്ടാ,,,,,,,,,,,


arackalsudheesh@gmail.com